ഇന്നത്തെക്കാലത്ത് ഡാൻസും കൊണ്ട് നടന്നാൽ എങ്ങനെയാണ് ജീവിക്കാൻ കഴിയുക? കൂടെ പഠിച്ചവരൊക്കെ ഡോക്ടറാവാനും, എഞ്ചിനീ യറാവാനുമുള്ള പരിശീലനത്തിലാണ്.
ഡാൻസ് മതിയെന്ന് തീരുമാനിക്കുമ്പോൾ ഭാവിയെക്കുറിച്ചും ഓർക്കണ്ടേ...? നൃത്തച്ചുവടുകളെ ജീവിതതാള മായി നെഞ്ചേറ്റിയ കാലം തൊട്ടേ മീര കേൾക്കാൻ തുടങ്ങിയ പല്ലവികളാണിത്...
"സത്യത്തിൽ ഇതുകേട്ട്, കേട്ട് ഇപ്പോൾ എനിക്ക് ഒരു വിഷമവും തോന്നാറില്ല. മുതിർന്നവരുടെ മാത്രമല്ല, പല കൂട്ടുകാരും എന്നോട് ചോദിക്കുന്ന കാര്യങ്ങളും ഈ വിധത്തിലാ ണ്. അവർക്ക് ഇതൊന്നും മനസ്സിലാകാത്തത് അവരുടെ കുറ്റമല്ല; അവരെ എങ്ങനെയാണ് ഞാനിതൊക്കെ പറഞ്ഞു മനസ്സിലാക്കുക.
ഒരു പുഞ്ചിരിയിൽ എല്ലാമൊതുക്കി "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു യുവനർത്തകി മീരാമനോ ജ്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ, ദേശീയ, അന്തർദേശീയ പുര സ്ക്കാരങ്ങൾ നേടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നർത്തകിയാണ് മീര.
പാലക്കാട് മുണ്ടൂർ കോടൂർക്കളം വീട്ടിൽ മനോജ്കുമാറിന്റേയും ഗീതയുടേയും മകളായ മീര കുടുംബത്തോടൊപ്പം ഇപ്പോൾ ബംഗളുരുവിലാണ് താമസം. ബംഗളുരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സ് ബിരുദവിദ്യാർത്ഥിനിയായ മീര, സൈക്കോളജിയും, ഇംഗ്ലീഷും ഇതിനോടൊപ്പം പഠിക്കുന്നുമുണ്ട്. ചെന്നൈയിലെ ഡോ. ജയലളിത മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും, ഭരതനാട്യത്തിൽ ദ്വിവത്സര ഡിപ്ലോമയും ഈ യുവ നർത്തകി നേടിയിട്ടുണ്ട്.
നൃത്തമൊരു ദൈവിക ആശ്ലേഷം
കൂടുതൽ പേരും ഏറെ ജോലി സാധ്യതയുള്ള കോഴ്സുകൾ ഉപരിപഠനത്തിനായി തെരഞ്ഞെടു ക്കുന്നവരാണ്. അവരെ അക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. എന്നാൽ കൈനിറയെ പണമുണ്ടാക്കുക മാത്രമല്ലല്ലോ ജിവിതം എന്ന് ചിന്തിക്കുന്നവരുമുണ്ടാകില്ലേ? കലയെന്നത് ഒരു അപൂർവ്വ സൗഭാഗ്യമാണ്. ദൈവത്തോട് ഏറെ ചേർന്ന് നിൽക്കുന്ന അപൂർവ്വ അനുഭവവുമാണിത്. ഇതൊരു വരദാനമാണെന്ന് തിരിച്ചറിയാത്തവരാണ് പലപ്പോഴും വിമർശിക്കുന്നത്. പൊതുസമൂഹത്തിന്റെ വിമർശനത്തെ ഭയന്നാൽ നമ്മുടെ മനസ്സിനൊത്ത് ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.' മീരയുടെ വാക്കുകൾ.
"നൃത്തം മാത്രമല്ല, മറ്റ് പഠന കാര്യങ്ങളും, നല്ല നിലയിൽ തന്നെ ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തായി എപ്പോഴും ഒപ്പമുണ്ട്.
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കാലം തെറ്റി മഴ; രോഗങ്ങളും
ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
പല്ലുകൾ മുല്ലമൊട്ടുപോലെ
2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
പെരിയോനേ റഹ്മാനെ....
ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
Midlife Crisis
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....
ആടുജീവിതം
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം