മഴനനഞ്ഞ് പുലിയെ തേടി
Mathrubhumi Yathra|December 2022
കബിനിയിലെ നിബിഡവനത്തിലൂടെ ഒരു യാത്ര. ഇടയ്ക്കെപ്പോഴോ മയിലുകളും മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും കൺമുന്നിലെത്തുന്നു. ഒടുവിൽ ആശിച്ച നിമിഷം... പുലിയെ ക്യാമറയിൽ പകർത്താനായതിന്റെ സന്തോഷം
TEXT & PHOTOS GEENA ANOOP
മഴനനഞ്ഞ് പുലിയെ തേടി

കബിനിയിലേക്ക് യാത്രതിരിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്കും ഒരു പ്രാർഥനയുണ്ടായിരുന്നു. ഒരു കടുവയെയോ പുലിയെയോ കാട്ടാനയെയോ കാണാൻ ഭാഗ്യമുണ്ടാകണേയെന്ന്. ഒരുവർഷത്തോളം പക്ഷികളുടെ ചിറകിന്റെ ഭംഗിതേടി അലഞ്ഞ എനിക്ക് വന്യമൃഗങ്ങളെ തേടിയുള്ള ആദ്യയാത്ര വിവരിക്കാൻ പറ്റാത്ത അനുഭവമാണ്.

ബെംഗളൂരുവിൽ നിന്നാണ് കുടുംബത്തോടൊപ്പം യാത്രതിരിച്ചത്. ഉച്ചയോടുകൂടി എച്ച്.ഡി. കോട്ടയിലെത്തി. താമസം അവിടെയാണ്. സഫാരി പോയിന്റിലെത്താൻ പിന്നെയും 18 കിലോമീറ്റർ പോവണം. ഈവനിങ് സഫാരിക്കു വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാൻ എത്തിയപ്പോൾ ഭർത്താവിനോടും മക്കളോടും യാത്ര പറഞ്ഞ് അതിൽ കയറി. ഒരുപാട് പ്രതീക്ഷകളോടെ ആദ്യ സഫാരി ആരംഭിച്ചു. പക്ഷേ, പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞുകൊണ്ട് പെട്ടെന്ന് കാർമേഘം കബിനിയെ പൊതിഞ്ഞു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ആ കാർമേഘക്കറുപ്പ് സഫാരി വാനിന്റെ ഉള്ളിലുള്ളവരുടെ മുഖത്തും പ്രതിഫലിച്ചു.

വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി. അത്യധികം ഉത്സാഹത്തോടെ കാടും മരങ്ങളും മാനുകളും മയിലുകളും മഴയെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നു. കാട്ടുകോഴികൾ തിരക്കിട്ട് കൊത്തിപ്പെറുക്കാൻ തുടങ്ങി, മാനുകൾ ദൂരേക്ക് മിഴികൾ പായിച്ച് ചെവികൾ വട്ടം പിടിച്ചു. അവരുടെ മറവിൽ മയിലുകൾ തല പൊക്കി നോക്കി. കാട്ടുപോത്തുകൾ തീറ്റ മറന്ന് മഴയെ വരവേൽക്കാൻ പതിഞ്ഞ സ്വരത്തിൽ അമറി. പൂത്താങ്കീരികൾ കൂട്ടത്തോടെ ചിലച്ചുകൊണ്ട് തലങ്ങും വിലങ്ങും ചാടിനടന്നു. താമസിയാതെ, അവരെയും ഞങ്ങളെയും നനച്ചുകൊണ്ട് മഴ കബിനിയെ മൂടി. കാട്ടിലെ മഴ

പെട്ടെന്നാണ് ഒരു പിടിയാന പരിസരം മറന്ന് വഴിവക്കിൽ നനു നനുത്ത പുല്ലുകൾ തിന്നാനെത്തിയത്. ഡ്രൈവർ വണ്ടിയൊതുക്കി എൻജിൻ ഓഫാക്കി. തൊട്ടടുത്താണെങ്കിലും തിങ്ങിനിൽക്കുന്ന മരങ്ങൾക്ക് കീഴിൽ ഇരുട്ടിന്റെ കൂട്ടുകാരിയായി അവൾ നിറഞ്ഞുനി ന്നു. അപ്പോഴേക്കും കൊങ്ങിണിക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കൊമ്പനും മക്കളും പ്രത്യക്ഷപ്പെട്ടു. എന്റെ ആദ്യ കാട്ടാനദർശനം! അതും സകുടുംബം! മൂന്നുകാര്യം പ്രാർഥിച്ചതിൽ ആദ്യദിവസം തന്നെ ഒരു കാര്യം സാധിച്ചല്ലോ. ആ സന്തോഷത്തോടെ അന്നത്തെ സഫാരി അവസാനിപ്പിച്ചു.

Bu hikaye Mathrubhumi Yathra dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mathrubhumi Yathra dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MATHRUBHUMI YATHRA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 dak  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 dak  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 dak  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 dak  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 dak  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 dak  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 dak  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 dak  |
May 2023