പടിഞ്ഞാറേക്കര വീട്ടിലേയും കുറുമുളളിൽ വീട്ടിലേയും പതിവ് പറമ്പ് വൃത്തിയാക്കൽ കഴിഞ്ഞ് ഏതാണ്ട് ഉച്ചയോടെ മണിയപ്പൻ സ്വഭവനത്തിലെത്തി. ക്ഷീണമകറ്റാൻ അടുക്കളയിൽ കയറി. പാതാമ്പുറത്ത് സൈഡിലിരിക്കുന്ന മൺകലത്തിൽ നിന്നും രണ്ടു ഗ്ലാസ് തണുത്ത വെള്ളമെടുത്ത് മോന്തി. പിന്നെ തന്റെ ഓടിട്ട ചെറിയ നക്ഷത്ര ബംഗ്ലാവ് വീടിന്റെ മുൻ വാതിലിലൂടെ ഉമ്മറത്തേക്കിറങ്ങി. ഉമ്മറ ക്കോലായിൽ ചുരുട്ടി വെച്ചിരുന്ന കൈതോലപ്പായ അവിടെത്തന്നെ നിവർത്തി വിരിച്ച് മലർന്ന് കിടന്നു.
കൺപോളകളിൽ ഉറക്കം കനം വെച്ചതും മണിയപ്പൻ ഒരു മിനി മയക്കത്തിലാണ്ടു. പെട്ടെന്നാണ് ഏതോ വാഹനത്തിന്റെ കാതടപ്പിക്കുന്ന ഇരബൽ കേട്ടത്. ചടപടാന്ന് സഡൺ ബ്രേക്കിട്ട് അതവിടെ നിന്നു. മണിയപ്പൻ ചെറുമയക്കം വിട്ട് കൈതോ ലപ്പായയിൽ നിന്നും ചാടിയെഴുന്നേറ്റു. പതുങ്ങനെ കണ്ണു തിരുമ്മി തുറന്നതും, ദാ... വീട്ടുപടിക്കലെ റോഡിൽ പോലീസ് ജീപ്പ്..(ദാ മുറ്റ തോരു മൈന എന്നു പറയും പോലെ. പഴയ രണ്ടാം ക്ലാസ് മലയാളം പാഠാവലിയിലെ പാഠം 2 ഓർക്കുക.) രണ്ട് പോലീസ് ഏമാന്മാർ ജീപ്പിന്റെ പിൻസീറ്റിൽ നിന്നും ടപ്പേന്ന് ചാടിയിറങ്ങി.
വീടിന്റെ ഉമ്മറത്തേക്ക് കാലിലെ ബൂട്ടുകൾ ഞെരിച്ചമർത്തി ചവുട്ടിക്കയറി പിടികിട്ടാപ്പുളളിയെ കിട്ടിയപോലെ മുഖത്ത് സർവ്വ പവർ സന്നാഹങ്ങളും വരുത്തി, അവർ അവരുടെ ബലിഷ്ഠ കരങ്ങളാൽ കൈതോലപ്പായ ഉൾപ്പെടെ മണിയപ്പനെ ചുരുട്ടിയെടുത്ത് ഒരു ധൃതരാഷാലിംഗനത്തിലെന്ന പോലെ വരിഞ്ഞു മുറുക്കി.
പായച്ചുരുളുകളിൽ നിന്നും വായ പിളർന്നിരിക്കുന്ന മണിയപ്പന്റെ ശിരസ്സുമാത്രം അപ്പോൾ കാണായി...തൊണ്ടിമുതൽ (കൈതോലപ്പായ + മണിയപ്പൻ) കൈകളിലേന്തി, തല ഉയർത്തി പോലീസ് ഏമാന്മാർ മാർച്ച് പാസ്റ്റെന്ന പോലെ അടിവച്ചടി വച്ച് നടന്നു. ജീപ്പിന്റെ മുൻ സീറ്റിലിരിക്കുന്ന സബ് ഇൻസ്പെ ക്ടർ ഏമാൻ സമക്ഷം സാദരം തൊണ്ടി മുതൽ കുത്തി നിർത്തി. മണിയപ്പന് കാൽ വല്ലാണ്ട് വേദനി ച്ചു. അപ്പോൾ പോലീസ് ഏമാന്മാർ സബ്ബിന് സല്യൂട്ട് കൊടുത്തു കഴിഞ്ഞിരുന്നു.
പതറിയ മണിയപ്പൻ പായയ്ക്കുളളിൽ നിന്നും കൈകൾ ഉയർത്തി സബ്ബ് ഏമാനെ തൊഴുതതും കൈതോലപ്പായ ചുരുൾ അഴിഞ്ഞ് നിലത്തുവീണു... പോലീസ് ഏമാന്മാർ പെട്ടെന്നുതന്നെ അതെടുത്ത് ജീപ്പിനുളളിൽ ഭദ്രമായി വെച്ചു. വിറപൂണ്ട കൈകളാൽ മണിയപ്പൻ സബ്ബ് ഏമാനെ തൊഴുതുനിന്നു.
Bu hikaye Hasyakairali dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Hasyakairali dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്‌സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !