കുട്ടികൾ നമുക്ക് ലഭിച്ച അനുഗ്രഹമാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയുടെ ജീവിത ത്തിലെ സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം. കുട്ടിയായിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും വളരെയധികം സ്വാധീനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും പരിലാളനയുമാണ് മുതിർന്നു കഴിയുമ്പോൾ വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.
നിങ്ങൾ കുട്ടികളെ സ്നേഹിച്ചാൽ മാത്രം പോരാ, സ്നേഹിക്കപ്പെടുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രകടമായിതന്നെ വേണം സ്നേഹം നൽകാൻ...
പാരന്റിങ് ഒരു കലയാണ്
പാരന്റിങ് ഒരു കലയാണ് എന്നു പറയാം. ഒരുപാട് അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ട ഒന്നാണത്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന അനന്തര ഫലങ്ങളും പരിചയപ്പെടാം. ഇതിൽനിന്ന് നിങ്ങൾ ഏതു തരത്തിലുള്ള രക്ഷിതാവാണന്ന് സ്വയം നിരീക്ഷിക്കുകയും തിരിച്ചറിയുകയും സ്വയം പുതുക്കലിന് വിധേയമാവുകയും അവബോധം സൃഷ്ടിക്കുകയുമാവാം.
കർക്കശക്കാരായ രക്ഷിതാക്കൾ (Authoritarian/Tiger Parenting)
രക്ഷിതാക്കൾ നിയമങ്ങൾ സെറ്റ് ചെയ്യുകയും മക്കൾ അതനുസരിച്ച് ജീവിക്കുകയും വേണം എന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങൾ? മക്കളുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കുകയും മക്കളോട് അതിന്റെ ഒരു കാരണവും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യാറുണ്ടോ? ഇത് രണ്ടിനും 'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ടൈഗർ പാരന്റ് അഥവാ കർക്കശക്കാരനായ രക്ഷിതാവാണ് എന്നു പറയാം. ഇത്തരം പാരന്റിങ് ശൈലിയുള്ളവർക്ക് അവരുടെ കുട്ടികളുടെമേൽ ആവശ്യത്തിൽ കൂടുതൽ പ്രതീ ക്ഷ കാണപ്പെടുന്നു. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും കുട്ടികൾ എപ്പോഴും ഒന്നാമതായിരിക്കണം എന്ന മാനസികാവസ്ഥയാണ് ഇവർ കാണിക്കുക. അതിനായി കുട്ടികളോട് കാർക്കശ്യത്തോടെ പെരുമാറുന്നു. കുട്ടികൾ അവരുടെ ഒരു ദിവസം എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാവ് സ്വയം തീരുമാനിക്കും. ഇവർ പലപ്പോഴും ആഗ്രഹിക്കുന്നത്, അവരുടെ കൽപനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന കുട്ടികളെയാണ്.
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...