മരുഭൂമിയിലൊരു കൊച്ചു കേരളം
Kudumbam|November 2023
കണ്ണിനും മനസ്സിനും ശരീരത്തിനും ആനന്ദംപകരുന്ന കാഴ്ചയും കാലാവസ്ഥയും. മനോഹരമായ കുന്നിൻ ചെരുവുകൾ, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി മരുഭൂമിയുടെ നടുവിലെ കേരളം പോലൊരു നാടായ ഒമാനിലെ സലാലയിലേക്കൊരു യാത്ര...
ഷമീമ വളപട്ടണം
മരുഭൂമിയിലൊരു കൊച്ചു കേരളം

ചാറ്റൽ മഴയും തഴുകിത്തണുപ്പിക്കുന്ന കുളിർ കാറ്റും കാഴ്ചകളെ മുടിക്കളയുന്ന മഞ്ഞും പച്ച പുതച്ചുകിടക്കുന്ന മരങ്ങളും മലകളും. മറ്റു ഗൾഫ് രാജ്യങ്ങളെന്നല്ല ഒമാനിലെ തന്നെ മറ്റു പ്രദേശങ്ങൾ പോലും കഠിന ചൂടിൽ വെന്തുരുകുമ്പോൾ സലാലയിൽ കുളിരുകോരും കാലമാണ്. ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ നിന്ന് 1000 കിലോമീറ്റർ അപ്പുറമുള്ള സലാലയിൽ ജൂൺ - സെപ്റ്റംബർ മാസങ്ങൾ ഖരീഫ് നാളുകൾ എന്നാണറിയപ്പെടുന്നത്. ഈ മാസങ്ങളിൽ സലാല തണുപ്പേറിയതായി മാറുന്നു എന്നത് അത്ഭുതമാണ്.

ഖരീഫ് നാളിൽ വല്ല അവധിയും ഒത്തുവന്നാൽ എല്ലാവരും പോകാൻ ആഗ്രഹിക്കുന്നത് സലാലയിലേക്കാണ്. കഠിന ചൂടിൽ നിന്ന് മോചനം, മനസ്സിനും കണ്ണിനും ശരീരത്തിനും ആനന്ദം പകരുന്ന കാഴ്ചയും കാലാവസ്ഥയും. ആ നാളുകളിൽ സലാലയിലേക്ക് പോകുന്ന ആരുംതന്നെ ഒരു മടക്കയാത്ര ആഗ്രഹിക്കില്ല. പൊടിപൊടിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മൂടൽമഞ്ഞും പച്ചപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര അത്രയേറെ സുഖകരമാണ്.

അത്ഭുതക്കാഴ്ചകളായ ഒമാനിലെ മലകൾ

 ചരിത്രപ്രസിദ്ധമായ വിവിധ സ്ഥലങ്ങൾ. പ്രവാചകന്മാരുടെ ജീവിതത്തിലെ പല സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച പ്രദേശങ്ങൾ, കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിന്റെ ഖബറിടം. കണ്ണാടി പോലെ തിളക്കമാർന്ന വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികൾ. തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും കരിമ്പിൻ തോട്ടങ്ങളും മറ്റുപല ഫല വൃക്ഷങ്ങളാലും സമൃദ്ധമായ സലാല, കുന്തിരിക്ക മരങ്ങളും അങ്ങിങ്ങായി കാണാം. വഴി നീളെ ടെന്റ് കെട്ടി തേങ്ങയും ഇളനീരും പഴങ്ങളും വിൽക്കുന്നവർ. യാത്രക്കാർ പലരും വാഹനം നിർത്തി ഇളനീർ ജ്യൂസും കരിമ്പിൻ ജ്യൂസ് കുടിച്ചാണ് യാത്ര തുടരുന്നത്. സലാലയിൽ കൃഷി ചെയ്യുന്നതായതിനാൽ മിക്കവരും തിരിച്ചുപോകുമ്പോൾ ഇതൊക്കെ കൊണ്ടുപോകുന്നതും പതിവാണ്.

സലാലയിൽ കൂടുതലായും കാണുന്ന അതിമനോഹര കാഴ്ചയാണ് റോഡിന്റെ ഒരു വശം മുഴുവൻ മലകളും മറ്റൊരു വശം കടലും. പല രൂപത്തിലും ആകൃതിയിലും ഉയർന്നു കിടക്കുന്ന ഒമാനിലെ മലകൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില മലകൾ കാണുമ്പോൾ വളരെ പ്രസിദ്ധിയാർജിച്ച ശിൽപികൾ ചിത്രപ്പണികളാൽ കൊത്തി മിനുക്കിയെടുത്തതുപോലെ തോന്നിക്കും. കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തത്രയും രൂപഭംഗിയാണ്. ഒമാനിലെ ഓരോ കടലുകൾക്കുമുണ്ട് പ്രത്യേക ഭംഗി.

കുടുംബസമേതം സലാലയിലേക്ക്

Bu hikaye Kudumbam dergisinin November 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin November 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 dak  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 dak  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 dak  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 dak  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 dak  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 dak  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 dak  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
May 2024