ചെറുതൊന്നും അല്ല, 'ഇമ്മിണി ബല്യ പെരുന്നാൾ ഒരുക്കത്തിന്റെ പകിട്ടുണ്ട് ഇപ്പോൾ കണ്ണൂർ സിറ്റിയിലെ പുതിയപടികയിൽ തറവാട്ടിൽ. വീടകമാകെ മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി പെരുത്ത് സന്തോഷത്തിന്റെ ഓട്ടപ്പാച്ചിൽ. എല്ലാവരുടെയും വിശേഷങ്ങൾ കേട്ട് ചിരിയും നിർദേശങ്ങളുമായി വല്യുമ്മ സൈനബി. അതിനിടയിൽ തന്നെ പെരുന്നാൾ കഥകൾ പറയാൻ ഉമ്മക്കൊപ്പം ചുറ്റും കൂടി മക്കൾ. ഒരുപാടുണ്ട് പോയകാലത്തെ പെരുന്നാൾ ഓർമകൾ.
നോമ്പിനും പെരുന്നാളിനും അപ്പുറം കുടുംബ കൂട്ടായ്മകളായിരുന്നു ഇവിടെ ഓരോ ആഘോഷവും. മക്കളും പേരമക്കളും അവരുടെ മക്കളുമെല്ലാം ചുറ്റുമിരുന്നപ്പോൾ 78കാരി സൈനബി വീണ്ടും പഴയ കഥാവരമ്പുകളിലൂടെ മനസ്സ് ഓടിച്ചു. പ്രയാസങ്ങളും സന്തോഷങ്ങളും നിറഞ്ഞ യാത്ര. ഒരു കൂട്ടുകുടുംബത്തിന്റെ കഥ കൂടി നിവരും അതിലൂടെ...
സൈനബിക്ക് എട്ടാണ് മക്കൾ. നാല് ആണും നാലു പെണ്ണും. എട്ടു മക്കളും മരുമ ക്കളും പേരമക്കളും അവരുടെ മക്കളുമായി അഞ്ചു തലമുറയുടെ ഉമ്മ.
സൈബുന്നിസ, സറീന, മഹബൂബ, നസീമ, മൻസൂർ, അജ്മൽ, നവാസ്, ജംഷീദ് എന്നിവർ മക്കൾ. അഞ്ചാമത്തെ മകൾ നസീമയുടെ മകൾ ഷിറയുടെ മകൻ അംറ് ഇബിൻ വഹീദാണ് കുടുംബത്തിലെ ഏറ്റവും ഇളയതരി. അഞ്ചു മാസമാണ് പ്രായം.
മൂത്തമകൾ സൈബുന്നിസ തന്നെ ആദ്യം പെരുന്നാൾ കിസകളുടെ കെട്ടഴിച്ചു...
സൈബുന്നിസ: പണ്ട് പെരുന്നാൾ തലേന്നത്തെ ആ ഒരുക്കമുണ്ടല്ലോ. അതൊരു വലിയ സംഭവമാണ്. ആളുകളെക്കെണ്ട് നിറഞ്ഞ പലചരക്കുകടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുകയെന്നതു തന്നെ വലിയ പണിയാണ്. ഏറെ നേരം കാത്തിരിക്കണം എല്ലാം കിട്ടാൻ. വീട്ടിലെ മൂത്തവരായ ഞങ്ങൾ പെണ്ണുങ്ങളായിരുന്നു വലിയ സഞ്ചിയുമായി കടയിൽ പോകുക.
ഇരുകൈയിലും തോളിലുമായി മാറ്റിപ്പിടിച്ച് വലിയ ആ സഞ്ചികളുമായി ഓടിക്കിതച്ച് വീട്ടിലെത്തിയാൽ ഇരിക്കാനൊന്നും സമയമുണ്ടാവില്ല. അടുത്ത പണി തുടങ്ങണം. എത്രയൊക്കെ പണിയാണങ്കിലും ആ കാലം ഓർക്കുമ്പോഴുള്ള ഹരം ഒന്ന് വേറെ തന്നെ.
ഇതിനിടെ അനിയത്തി മഹബൂബയുടെ ഇടപെടൽ
മഹബൂബ: സാധനങ്ങൾ കിട്ടിയിട്ട് എന്താ... അത് പാചകം ചെയ്യാൻ ഗ്യാസ് ഒന്നും ഇല്ലാത്ത കാലമല്ലേ. വിറക് ഒരുക്കുന്നത് അതിലും വലിയ പണിയാണ്. പെരുന്നാളിനു മുൻപുതന്നെ വിറക് ശേഖരിച്ചുതുടങ്ങും. തലച്ചുമടാക്കി എത്ര വിറകുകെട്ടുകളാണ് കൊണ്ടുവന്നിട്ടുള്ളത്.
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...