എന്താ പാത്തു മിണ്ടാത്തേന്ന് കാഞ്ഞിരപ്പള്ളിക്കാരി സമസിയയോട് ആരേലും ചോദിച്ചാൽ ഒരു കഥയവിടെ തുടങ്ങും. ചക്കപ്പഴത്തിനും പഴങ്കഞ്ഞിക്കുമൊപ്പം ഇംഗ്ലീഷിൽ പറഞ്ഞ മാസ് ഡയലോഗ് കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി ഇൻസ്റ്റ ഗ്രാമിൽ വൈറലായ കഥ.
വളരെ കുറഞ്ഞ കാലയളവിൽ അത്രയുമധികം ഫാൻസാണ് പാത്തു സോഷ്യൽ മീഡിയ ലോകത്ത് സ്വന്തമാക്കിയത്. “ഇപ്പോ പുറത്തുപോയാൽ ഫാൻസുകാർ തിരിച്ചറിയും, സെൽഫിയെടുക്കും, മറ്റു ചിലർ അത് ഇൻസ്റ്റയിലെ പാത്തുവാണെന്ന് പതുക്കെ പറയും” -കണ്ണുപൊത്തി ചിരിച്ചു കൊണ്ട് പാത്തുതന്നെ പറയുന്നു.
പാത്തുവിന് അങ്ങനെ ചമ്മലൊന്നുമില്ല. എല്ലാമങ്ങ് തുറന്നുപറയും. ചിരിയെങ്കിൽ ചിരി, കുറുമ്പിന് കുറുമ്പ് എല്ലാം അങ്ങ് നിമിഷങ്ങൾക്കുള്ളിൽ മിന്നിത്തെളിയും ആ മുഖത്ത്.
വിദേശിയല്ല അസ്സൽ കാഞ്ഞിരപ്പള്ളിക്കാരി
കാഞ്ഞിരപ്പള്ളി മൻസിലേൻ വീട്ടിൽ സിയ റാവുത്തറിന്റെയും ആരതി സിയയുടെയും മക്കളാണ് സമയെന്ന പാത്തുവും സദയും. ഇരുവരും ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് കൂൾ വിദ്യാർഥികൾ.
ക്രേസി സിസ്റ്റേഴ്സ് എന്ന പേരിൽ പത്താം ക്ലാസുകാരിയായ സദക്കൊപ്പമുള്ള 'ഇംഗ്ലീഷ് പഠിപ്പിക്കൽ' വഴിയാണ് പാത്തു ഫാൻസുണ്ടാക്കിയത് എല്ലാവരും ആദ്യം കരുതിയത് ഈ കുട്ടിക്കുറുമ്പി ഏതോ വിദേശിയാണെന്നായിരുന്നു. കേരളത്തിലിരുന്ന് ഒരു രണ്ടാം ക്ലാസുകാരി ഇങ്ങനെ ഇംഗ്ലീഷ് പറയില്ലെന്ന് കരുതിയവരെയൊക്കെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം അക്ഷരസ്ഫുടതയോടെ മലയാളത്തിൽ ഒരു റീൽസ് അങ്ങ് ചെയ്തു. അതിൽ പിന്നെ വീഴാത്തവരില്ല. കാഞ്ഞിരപ്പള്ളിക്കാരിയുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിന് അങ്ങനെ ഫാൻസ് റോക്കറ്റുപോലെ കുതിച്ചുയർന്നു. ഒരിക്കൽ കണ്ടവരൊക്കെയും ഫോളോ ബട്ടണും ക്ലിക്കി.
Bu hikaye Kudumbam dergisinin October 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin October 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...