മനുഷ്യൻ സസ്യഭുക്കാണെന്നു വാദിക്കുന്നവരാണ് കൂടുതലും. എന്നാൽ, ശരീരശാസ്ത്രപ്രകാരം മനുഷ്യൻ മിശ്രഭുക്കാണെന്നു മനസ്സിലാക്കാൻ കഴിയും. കാരണം, മൃഗങ്ങളെയും മറ്റും വേട്ടയാടി ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും സസ്യങ്ങൾ മാത്രം തിന്നു ജീവിക്കുന്ന സസ്യഭുക്കുകളുടെയും ശരീരഘടനയുടെ ഇടയ്ക്കാണ് മനുഷ്യന്റെ ശരീരഘടന മനുഷ്യന്റെ പല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർ ഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല. ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലായി കടന്നുപോകുന്നു എന്നു പറയാം. മാത്രമല്ല മറ്റു ജീവികളോട് മനുഷ്യനെ താരതമ്യം ചെയ്യുന്നതും ശരിയല്ല. ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ഭാഷ, വേഷം, സംസ്ക്കാരം എന്നിവ അടിമുടി മാറിക്കൊണ്ടിരിക്കും. എന്നാൽ, മറ്റു ജീവജാലങ്ങൾക്കൊന്നും ആ മാറ്റം സാധ്യമല്ല. ജീവജാലങ്ങളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതും മനുഷ്യനാണ്. മറ്റു ജീവജാലങ്ങളൊന്നും ഭക്ഷണം പാകം ചെയ്തുകഴിക്കുന്നില്ല. അതുകൊണ്ടുതന്നെ, മനുഷ്യനെ മറ്റ് ജീവികളുടെ ശരീരഘടനയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. മനുഷ്യൻ കാട്ടിലെ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുന്നവരാണെന്നു വാദിക്കുമ്പോൾ, മനുഷ്യന്റെ നാഗരികതയെ പരിഗണിക്കുന്നില്ല. നാഗരിക സംസ്ക്കാരത്തിൽ അന്തർലീനമാണ് ആഹാരസാധനങ്ങൾ പാകം ചെയ്യൽ.
സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകൾ എവിടെയായാലും മാംസം മാത്രമേ കഴിക്കൂ. അതായത്, അതിന് വേട്ടയാടി കഴിക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമേ പ്രകൃതി അതിനെ അധിവസിപ്പിക്കുകയുള്ളു. എല്ലാ മാംസഭുക്കുകളും അതിന്റെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കും. അതുപോലെ മനുഷ്യന് സസ്യം മാത്രമോ മാംസം മാത്രമോ കഴിച്ചു ജീവിക്കാം. ഇതെല്ലാം താമസിക്കുന്ന പ്രദേശം, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ദ്വീപുകളിൽ വസിക്കുന്ന മനുഷ്യർ മത്സ്യങ്ങളെയും ജലജീവികളെയും മാത്രം ഭക്ഷിച്ചു ജീവിക്കുന്നു. അതുപോലെ, പുറംലോകവുമായി ബന്ധമില്ലാത്ത കാട്ടുമനുഷ്യർ കാട്ടിലെ പഴവർഗ്ഗങ്ങളോടൊപ്പം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി ഇന്നും ജീവിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിത്തിന്നാൻ അവരെ ആരും പഠിപ്പിച്ചതല്ല. നൈസർഗ്ഗികമായി അവർക്ക് കിട്ടിയതാണ്. പിറന്നുവീഴുന്ന കുഞ്ഞിന് അമ്മയുടെ മാറിൽ മുളപ്പാലുണ്ടെന്ന് ആരും പഠിപ്പിക്കേണ്ട.
Bu hikaye Ayurarogyam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Ayurarogyam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
ആർത്തവം സമയം തെറ്റാതിരിക്കാൻ
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.
വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.