ജോർദ്ദാനിൽ എത്ര ദിവസം ഷൂട്ടിംഗ് നടന്നു?
ബ്ലെസ്സി: 25 ദിവസത്തെ ഷൂട്ടിംഗാണ് അവിടെ ഉണ്ടായിരുന്നത്. 42 ദിവസത്തോളം പക്ഷേ ഞങ്ങൾ വെറുതെ ഇരുന്നു. 36 ദിവസം ലോക്ക്ഡൗൺ കാരണം കുടുങ്ങി. എങ്കിലും ലോക്ക്ഡൗൺ കാലയളവിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നതും. ലോക്ക്ഡൗണിനു മുമ്പ് 8 ദിവസം ഷൂട്ട് ചെയ്തിരുന്നു. നാലു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പ്രശ്നമുണ്ടായി. നമ്മളുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നില്ല ഉണ്ടായത്. എങ്കിലും ഷൂട്ടിംഗ് കുറച്ചു ദിവസം നിർത്തിവച്ചിരുന്നു.
ഷൂട്ടിംഗ് നിർത്താൻ കാരണം?
ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയത് അവിടെയുള്ള ഒരാളായിരുന്നു. അദ്ദേഹം മരുഭൂമിയിലൂടെ ഓടിക്കുന്ന സ്കൂട്ടറിൽ (ബഗ്ഗി) യാത്ര ചെയ്യവെ വീണ് താടിയെല്ലിനും കണ്ണിനും പരിക്കേറ്റിരുന്നു. അവിടുത്തെ മിലിറ്ററി ആശുപത്രിയിലായിരുന്നു ചികിത്സ. എവിടെവച്ചാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നമ്മുടെ ഷൂട്ടിംഗിനായി വരുന്ന വഴിയിലാണ് അപകടമെന്നായിരുന്നു പറഞ്ഞത്. സ്വാഭാവികമായും ഞങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാളാണല്ലോ അദ്ദേഹം. അങ്ങനെ അത് വലിയൊരു വാർത്തയാകുകയും ഷൂട്ടിംഗ് മുടങ്ങുകയുമായിരുന്നു. വലിയ സ്വാധീനം ചെലുത്തിയതു കൊണ്ടാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കാൻ സാധിച്ചത്. ഷൂട്ടിംഗ് തുടങ്ങിയെങ്കിലും വീണ്ടും നാലു ദിവസം നിർത്തിവയ്ക്കേണ്ടി വന്നു. വലിയ പൊടിക്കാറ്റിന്റെ ശല്യം കാരണമാണ് തടസം നേരിട്ടത്. 100 കിലോമീറ്റർ വേഗതയിലാണ് അവിടുത്തെ കാറ്റ്. മരുഭൂമിയിൽ ഇറങ്ങാനാകാത്ത സ്ഥിതിയായിരുന്നു.
ലോക്ക്ഡൗണായി വെറുതെ ഇരുന്നതിനെക്കാൾ ഞങ്ങളെ വിഷമിപ്പിച്ചത് തിരിച്ച് നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാത്ത അവസ്ഥ സംജാതമായതാണ്. എന്റെ കൂടെയുണ്ടായിരുന്ന എല്ലാവരെയും പ്രയാസത്തിലാക്കിയത് അതായിരുന്നു. ഓരോ ദിവസവും വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം കൂടിവരികയായിരുന്നു. എന്ന്, എങ്ങനെ നാട്ടിലെത്തുമെന്ന ചോദ്യമായിരുന്നു ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
പ്രധാന വെല്ലുവിളികൾ എന്തെല്ലാമായിരുന്നു
Bu hikaye Vellinakshatram dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vellinakshatram dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?
'ചില സിനിമകളിൽ കഥാ പാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്