അയ്യർ ഇൻ അറേബ്യ എന്താണ്?
തിരുവനന്തപുരത്തെ ഏജീസ് ഓഫീസിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്ത ആളാണ് അയ്യർ. ശ്രീനിവാസ അയ്യർ എന്നതാണ് മുഴുവൻ പേര്. മുകേ ഷാണ് ആ കഥാപാത്രം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ഝാൻസി റാണി. ഊർവശിയാണ് ആ കഥാപാത്രം ചെയ്യുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്കൊരു മകനുണ്ട്, രാഹുൽ എന്നാണ് പേര്. ധ്യാൻ ശ്രീനിവാസനാണ് മകനായി അഭിനയിക്കുന്നത്. റിട്ടയർമെന്റ് എടുത്ത ശേഷം അയ്യർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അതായത് 2014നു ശേഷം ഇന്ത്യ തിളങ്ങുമെന്നും വളരെയേറെ പ്രത്യേകതകൾ ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നു. അതായത് അപ്പോഴുണ്ടായിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഒരു വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ സംസ്കാരമാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് അയ്യർ. വോളണ്ടറി റിട്ടയർമെന്റിനു ശേഷം ശുദ്ധ ബ്രാഹ്മണനായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനിടയിൽ മകൻ രാഹുൽ പ്രത്യേക സാഹചര്യത്തിൽ ദുബായിലേക്കു പോകുന്നു. അയ്യർക്കും ഭാര്യക്കും മകന്റെ അടുത്തേക്ക് പോകേണ്ടി വരും. അങ്ങനെ അയ്യർ അറേബ്യയിലെത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അയ്യർ ഇൻ അറേബ്യ എന്ന എന്റെ സിനിമ പറയുന്നത്.
കുടുംബ ചിത്രങ്ങളുടെ വിഭാഗത്തിൽ ഈ സിനിമയെപെടുത്താമോ? ഇത് കാണുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ കഥയായി തോന്നാം. പക്ഷേ അയ്യർ ഇൻ അറേബ്യ എന്ന സിനിമ ഒരു ഫാമിലി സറ്റയറാണ്. കഥയും തിരക്കഥയും സംഭാഷണവും ഞാൻ തന്നെയാണ് എഴുതിയിരിക്കുന്നത്. കഥ എഴുതുമ്പോൾ തന്നെ അയ്യരുടെ കഥാപാത്രമായി എന്റെ മനസിൽ മുകേഷേട്ടന്റെ മുഖമാണ് തെളിഞ്ഞത്. ഹ്യൂമർ നന്നായി ചെയ്യാൻ സാധിക്കുന്നത് മുകേഷേട്ടനാണ്. ഹാസ്യം നന്നായി വർക്കൗട്ട് ചെയ്യേണ്ട സിനിമ കൂടിയാണിത്. അതിനാലാണ് മുകേഷേട്ടനെ തന്നെ തീരുമാനിച്ചത്.
Bu hikaye Vellinakshatram dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vellinakshatram dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?
'ചില സിനിമകളിൽ കഥാ പാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്