ഇക്കുറി സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഇന്ദ്രൻസ് പ്രധാന വേഷം ചെയ്ത് കുടുംബസദസ്സുകൾ ഏറ്റു വാങ്ങിയ "ഹോം' എന്ന സിനിമയ്ക്ക് ഒരവാർഡു പോലും ലഭിച്ചിരുന്നില്ല. തനിക്കെന്നല്ല, ഹോം സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഒരവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഒന്നും കിട്ടാതെ വന്നപ്പോൾ ജൂറി ആ സിനിമ കണ്ടിട്ടുണ്ടാവില്ലെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ആ ഭാഷയ്ക്കും വാക്കുകൾക്കും ശക്തിയുണ്ടായിരുന്നുവെങ്കിലും വർത്തമാനശൈലിയുടെ ഭാവം സൗമ്യത തന്നെയായിരുന്നു. നിഷ്കളങ്കതയുടെ ആവരണം പൊതിഞ്ഞു കൊണ്ടുള്ള ആ വർത്തമാനം ചില ചാനലുകൾക്കു മുമ്പിൽ ഇന്ദ്രൻസ് തുറന്നു വിട്ടു. താണസ്വരമെങ്കിലും അത് എത്തെണ്ടിടത്ത് എല്ലാം എത്തിയിരുന്നു.
കോന്നിയിൽ "ലൂയിസ്' എന്ന സിനിമ യുടെ ലൊക്കേഷനിൽ വച്ച് ഇന്ദ്രൻസ് "നാന'യോട് സംസാരിക്കുമ്പോഴും ഈ കലാകാരന് ഏറെ രോഷാകുലനാകാനൊന്നും കഴിഞ്ഞില്ല.
“ഹോം' സിനിമയിലെ താങ്കളുടെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം അതു വരെ ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായിരുന്നല്ലോ. അതിനുശേഷമുള്ള താങ്കളുടെ അഭിനയജീവിതത്തിലെ പരിവർത്തനത്തെക്കുറിച്ച് പറയാമോ?
പരിവർത്തനം ഉണ്ടായോ എന്നെനിക്കറിയില്ല. പക്ഷേ, സിനിമയിൽ വലിയ വേഷങ്ങൾ ചെയ്യാൻ എന്നെ വിളിക്കു ന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതാണ് ഞാൻ കാണുന്ന ഒരു പരിവർത്തനം.
ആ രീതിയിൽ വരുന്ന കഥാപാത്രങ്ങൾ എങ്ങനെ ഏത് രീതിയിലാണ് താങ്കൾ തെരഞ്ഞടുക്കുന്നത്?
തെരഞ്ഞെടുക്കലൊക്കെ പഴയ രീതി തന്നെ. കഥയും കഥാപാത്രവും ഒക്കെ നല്ലതാണോ, ശക്തമാണോ എന്നെല്ലാം നോക്കുന്നതിലും ഉപരി ബന്ധങ്ങൾക്കാണ് വില കൊടുക്കുന്നത്. പിന്നെ, നല്ല മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയവരൊക്കെ ചെയ്യുന്ന പല സിനിമകളും നല്ലതാണ്. അത് കാണുമ്പോൾ ഉത്സാഹം കൂടും. നല്ല കഥ കേൾക്കുമ്പോൾ അത് എത്രയും പെട്ടെന്ന് ചെയ്യണമെന്ന് തോന്നും.
ഇപ്പോൾ അധികവും നായക കഥാപാത്രങ്ങളായി അഭിനയിക്കാനുള്ള വേഷങ്ങളല്ലേ ലഭിക്കുന്നത്?
എല്ലാം അങ്ങനെയെങ്കിലും കിട്ടുന്നതിൽ മിക്കതിനും നീളം കൂടും. അപ്പോൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിംഗിനായി നൽകേണ്ടി വരും.
ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ ആ റോൾ ചെയ്യാൻ തയ്യാറാകുന്നുണ്ടോ?
Bu hikaye Nana Film dergisinin June 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
അമൽ ഡേവിസ് ഒരു രസികൻ തന്നെ
എടാ നിനക്ക് കരിയറിനെക്കുറിച്ച് എന്തെങ്കിലും പ്ലാനുണ്ടോ?... നാളെ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വല്ല പിടിയുമുണ്ടോ?... പബ്ബിലിരുന്ന് സച്ചിനെ ഡെഡാക്കിയ കാർത്തികയെ ഓർമ്മയില്ലേ! പ്രേമലുവിലെ നമ്മുടെ കാർത്തിക... മീനുവിന്റെ കൂട്ടുകാരി. മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു വൻവിജയമായപ്പോൾ പുതിയൊരു നായികയെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. മുറുക്കാനും വായിലിട്ട് തനി ശങ്കരാടി സ്റ്റൈലിൽ അമൽ ഡേവിസ് ഒരു രസികൻ തന്നെ എന്ന ഒറ്റ ഡയലോഗിൽ തന്നെ തീയേറ്ററിൽ ചിരി നിറയ്ക്കാൻ അഖിലയ്ക്ക് സാധിച്ചു. പയ്യന്നൂർ സ്വദേശിയായ അഖില ഭാർഗ്ഗവന്റെ വിശേഷങ്ങളിലേയ്ക്ക്...
മന്ദാകിനി
ഒരു ചെറിയ ത്രെഡിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളായതിനാൽ \"മന്ദാകിനി'യെ നേരിൽ കണ്ട് അറിയുന്നതാണ് കൂടുതൽ ഭംഗി.
പുതിയ സിനിമാരീതികൾ റിസൾട്ട് ഓറിയന്റഡാണ് നിയാസ്
വർഷങ്ങൾക്ക് മുമ്പ് ക്ഷണക്കത്ത്' എന്ന സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ഈ നടനെ വേറിട്ടു നിർത്തിയിരുന്നത് കണ്ണുകളായിരുന്നു. നക്ഷത്രത്തിളക്കമുള്ള കണ്ണുകളുള്ള നടൻ നിയാസ്.
സ്വർഗ്ഗം പോലൊരു വീട്
റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗ്ഗം അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ കഥയെയാണ് ആസ്പദമാക്കിയിരിക്കുന്നത്
ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ
അഞ്ഞുറിലധികം ആൽബങ്ങൾ, മുന്നൂറ്റിമുപ്പത് ഡോക്യുമെന്ററി lelo, 1200 എപ്പിസോഡുകളിൽ നിരവധി ടി.വി പ്രോഗ്രാം, ഇരുപതിൽ അധികം പരസ്യ ചിത്രങ്ങൾ, ആയിരത്തിലധികം പാട്ടുക ളെഴുതിയിരിക്കുന്നു.... ഇത്രയേറെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള കലാകാരനാണ് ഷാജി സ്റ്റീഫൻ.
ഞാൻ ഡബിൾ ഹാപ്പിയാണ്, നിങ്ങളോ...?
ആവേശത്തിലെ ബിബിമോന്റെ അമ്മ ഇവിടെയുണ്ട്
ഒരു അന്വേഷണത്തിന്റെ തുടക്കം
കോട്ടയം കഞ്ഞിക്കുഴിയിലെ കോട്ടയം ക്ലബ്ബിൽ സ്വാസിക, കലാഭവൻ ഷാജോൺ, ബിജു സോപാനം, ഷഹീൻ സിദ്ധിഖ്, എം.എ. നിഷാദ് എന്നിവർ ഒത്തു കൂടിയിരിക്കുന്നു.
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.