അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങൾക്കു മുൻപു നടന്ന പ്രാണപ്രതിഷ്ഠയുടെ ആരവങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. എങ്ങും ആഘോഷങ്ങൾ. പാതയോരങ്ങളിൽ കീർത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങൾ.
ജനുവരിയിൽ തന്നെ വരണമെന്നു മോഹിച്ചതാണ്, സാധിച്ചില്ല. ഇപ്പോ ആണ് ഭഗവാൻ എന്നെ വിളിച്ചത്.... രാം ഭഗവാൻ... തുമാരി ലീല..' എന്നു പറഞ്ഞ് ആകാശത്തേക്കു കൈകളുയർത്തി പ്രാർഥിക്കുകയാണു തുളസി ഭായ്. ഡൽഹിയിൽ നിന്നു മക്കളോടും കൊച്ചുമക്കളോടും ഒപ്പമാണ് അറുപതുകാരിയായ തുളസി വന്നിരിക്കുന്നത്.
ഇനിയും കുറഞ്ഞത് ഒരു വർഷത്തോളമെടുക്കും അയോധ്യയിലെ രാമക്ഷേത്രം പൂർണരൂപത്തിലാവാൻ എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നു ഭക്തരുടെ കുത്തൊഴുക്കാണ് ഇവിടേക്ക്.
പവിത്രവും പുണ്യവുമായ സരയൂ നദിയിൽ കുളിച്ച ശേഷമാണു പലരും ക്ഷേത്രത്തിലേക്കു നടക്കുന്നത്. പടിക്കെട്ടുകളിൽ നിന്നു ജലം കൈക്കുമ്പിളിലെടുത്തു തലയിലും മുഖത്തും കുടഞ്ഞു ശുദ്ധമാകുന്നവരും ധാരാളം.
തിക്കും തിരക്കും കൂടിവരികയാണ്. രാം പാത (റാം പഥ്) വഴി മുന്നോട്ടു നടക്കുമ്പോൾ അങ്ങകലെയായി കാണാം ക്ഷേത്രശിഖരവും അതിനു മുകളിൽ പാറുന്ന പതാകയും. രാമനാമ ജപങ്ങളുമായി ഒഴുകുന്ന ഭക്തരുടെയെല്ലാം മനസ്സിൽ നിറയുന്നത് ചിരിതൂകി, കളിയാടി നിൽക്കുന്ന ബാലനായ രാമൻ.
അയോധ്യയിലെ മുഖ്യവീഥി റാം പഥാണ്. ഫൈസാബാദ് വഴി വരുന്നവർക്ക് ഈ വഴി പോയാൽ നേരിട്ടു ക്ഷേത്ര കവാടത്തിലെത്താം. ബൈപാസ് വഴിയാണ് വരുന്നതെങ്കിൽ ലതാമങ്കേഷ്കർ ചൗക്ക് വഴി റാം പഥിലൂടെ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു ക്ഷേത്രത്തിലെത്താനാകും. ഇരുവശവും നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഒരേ രൂപത്തിലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ധാരാളം.
വൻ നഗരമായി അയോധ്യ
രണ്ടു മൂന്നു വർഷം മുൻപു വരെ സാധാരണ തീർഥാടന കേന്ദ്രമായിരുന്നു അയോധ്യ. ഉറക്കം തൂങ്ങി നിൽക്കുന്ന തെരുവുകളും നരച്ച തുണി കൊണ്ടു വെയിൽ തടഞ്ഞു നിർത്തുന്ന കടകളും കൂട്ടമായി നീങ്ങുന്ന ആരാധക സംഘങ്ങളുമൊക്കെയുള്ള സാധാരണ ഉത്തരേന്ത്യൻ നഗരം. കനത്ത സുരക്ഷയിൽ താൽക്കാലിക ടെന്റിലുള്ള രാംലല്ല വിഗ്രഹം കാണാനെത്തുന്നവരുടെ തിരക്ക് വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു.
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും