നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിക്കുന്നുണ്ട്. ഒരു ദിവസം കണ്ടുമുട്ടുമെന്നു മേഘം സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നതു പോലെയാണ് ജി.പിയുടെയും ഗോപികയുടെയും കഥ.
അഞ്ജലിയായി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ഗോപിക. മൂന്നു വർഷമായി ജീവിക്കുന്നതു പോലും സാന്ത്വനം കഥാപാത്രമായിട്ടായിരുന്നു. സീരിയലിലെ കഥയിൽ അഞ്ജലിക്കു സന്തോഷമാകുമ്പോൾ ഗോപികയും ഹാപ്പി. അഞ്ജലി കരയുമ്പോൾ ഗോപികയും ഓഫ് ആകും. അതിനിടയ്ക്ക് വിവാഹമോ? ജി.പി ആണെങ്കിൽ ബാച്ചിലർ ലൈഫിന്റെ ആകാശത്തു പാറി നടക്കുന്നു. അവതാരകനായി പേരെടുത്തു. പിന്നെ, മലയാളവും തമിഴും കഴിഞ്ഞു തെലുങ്കിലെ വലിയ നിർമാതാക്കളുടെ സിനിമകളിൽ. അതിനിടിയിൽ പേളി മാണിയെ മുതൽ പ്രിയാമണിയെ വരെ കല്യാണം കഴിക്കുമെന്നു ഗോസിപ്പും. അപ്പോഴും ജി.പി പറഞ്ഞു, വെറുതെ വിട്, ജീവിച്ചു പൊക്കോട്ടെ.
അങ്ങനെ പാറി നടക്കുമ്പോഴാണ് ഇങ്ങനെ കയ്യും പിടിച്ചു ചേർന്നിരിക്കാനിടയായ ആ യാത്ര സംഭവിക്കുന്നത്. യാത്ര ചെയ്തത് ഇവരല്ല കേട്ടോ. ജിപിയുടെ അച്ഛന്റെ അനുജത്തി പത്മജ വേണുഗോപാലും ഗോപികയുടെ അച്ഛന്റെ ചേച്ചി ചന്ദ്രികയും
ഒരു യാത്രയുണ്ടാക്കിയ വിവാഹം. അതിനെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാമല്ലേ?
ജി.പി: മേമയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു. 15 വർഷം മുൻപ് ചാർ ധാമിലേക്കുള്ള യാത്രയിലാണ് അവർ പരിചയപ്പെടുന്നത്. ആ യാത്ര കഴിഞ്ഞിട്ടും സൗഹൃദം സൂക്ഷിച്ചു. അവരുടെ സംഭാഷണത്തിനിടയിലാണ് ഇങ്ങനെ ഒരു വിവാഹാലോചന ഉണ്ടായത്. മേമ എന്നോടു പറഞ്ഞു, നീ ഒന്നുപോയി ഗോപികയെ കാണണം.' ഷോകളിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല.
മേമ പറഞ്ഞെങ്കിലും ഞാൻ കാണാൻ പോയില്ല. ഒന്നാമത്തെ കാര്യം തിരുവന്തപുരത്തെ കോഫി ഷോപ്പിൽ വച്ചുകണ്ടാൽ വെറുതെ ഗോസിപ്പ് ആകേണ്ടല്ലോ. പിന്നെ, മേമയുടെ മെസേജുകളിൽ സ്നേഹം കുറഞ്ഞു, “ഓഹോ, ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ' എന്നായി. അങ്ങനെ വലിയ താൽപര്യമില്ലാതെ കാണാൻ തയാറാകുന്നു.
ഗോപിക: ഏട്ടനോട് ഒന്നര മാസം മുൻപേ പറഞ്ഞെങ്കിലും എന്നോട് ഒന്നര ആഴ്ച മുന്നേയാണ് "ജി.പി. കാണാൻ വരുന്നുവെന്ന കാര്യം വല്യമ്മ പറഞ്ഞത്. ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ആയിരുന്നു. അങ്ങോട്ടു വരട്ടേയെന്നു ചോദിക്കുന്നു. ഞാൻ സമ്മതവും നൽകി.
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും