ജനുവരി 26, ഡൽഹിയിലെ കർതവ്യ പഥ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പരേഡ് നടക്കുന്നു. ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തെയും സൈനിക ശക്തിയെയും വിളിച്ചറിയിച്ചു നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നവരിലും പരേഡ് നയിക്കുന്നവരിലും 80 ശതമാനവും വനിതകളാണ് നാരീ ശക്തി കാ പരേഡ്.
ആകാശത്തു വനിതാ പൈലറ്റുമാർ പറത്തിയ വ്യോമസേന വിമാനങ്ങൾ "ഫ്ലൈപാസ് ചെയ്യുമ്പോൾ ഇങ്ങു താഴെ അഭിമാനത്തോടെ ശിരസ്സുയർത്തി പരേഡു നടത്തിയവരുടെ കൂട്ടത്തിൽ 12 മലയാളി പെൺകുട്ടികളുമുണ്ടായിരുന്നു. രാജ്യമൊട്ടാകെയുള്ള കോളജുകളിൽ നിന്നു പരേഡിനായി തിരഞ്ഞടുക്കപ്പെട്ട 200 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരുടെ പരേഡ് പ്ലാറ്റൂണിലെ 12 മിടുമിടുക്കികൾ പരിശീലനവും പരേഡും വിവിധ പരിപാടികളുമൊക്കെ കഴിഞ്ഞു തിരികെ കേരളത്തിലേക്കു പ്ലെയിൻ കയറുന്ന ദിവസം അവർ വനിതയോടു സംസാരിച്ചു. കേരളത്തിൽ നിന്നുള്ള ഈ ടീമിനെ നയിച്ച കോട്ടയം, പാലാ അൽഫോൻസാ കോളജിലെ എൻഎസ്എ സ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്ത്യനും ഒപ്പം ചേർന്നു.
മേരാ ഭാരത് ദേശ്
ഡോ. സിമിമോൾ: രാജ്യത്തെയാകെ 16 റീജിയണുകളായി തിരിക്കും. നമ്മുടെ റീജിയണിന്റെ ചാർജ് എനിക്കായിരുന്നു. 16 പ്രോഗ്രാം ഓഫിസർമാരും 200 കുട്ടികളുമൊക്കെയായി ആകെ ജഗപൊഗ പ്രതീക്ഷിച്ചാണു വണ്ടി കയറിയത്. പക്ഷേ, ഹൃദ്യമായ അനുഭവമാണു ലഭിച്ചത്.
മരിയ: അവിടെ എല്ലാവർക്കും നന്നായി ഇംഗ്ലിഷ് അറിയാമെങ്കിലും എപ്പോഴും ഹിന്ദിയിലെ സംസാരിക്കു. ടീച്ചറിനു ഹിന്ദി അറിയാവുന്നതു കൊണ്ടു രക്ഷപ്പെട്ടു. ടീച്ചർ പിജി യും എംഫില്ലും പഠിച്ചതു മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിലാണ്.
അപർണ: പക്ഷേ, ക്യാംപ് കഴിയാറായപ്പോഴേക്കും ഞങ്ങളും ഹിന്ദിക്കാരികളായി, ഹേ ക്യാ..
നന്ദിത: ട്രെയിനിലാണു യാത്രയൊക്കെ പോകുമ്പോൾ തന്നെ നാലഞ്ചു ബാഗുകൾ എല്ലാവരുടെയും കയ്യിലുണ്ട്. ഒരു മാസത്തേക്കുള്ള വസ്ത്രങ്ങൾക്കു പുറമേ സാംസ്കാരിക പരിപാടികളുടെ ഡ്രസ്സുകളും യോഗയ്ക്കും എക്സർ സൈസിനും പരേഡിനുമൊക്കെ ഇടാനുള്ള പ്രത്യേകം ഡ്രെസ്സുകളും ഷൂവും. തിരികെ വന്നപ്പോൾ ബാഗുകളുടെ എണ്ണം കൂടി. ക്യാംപിൽ നിന്നു കിട്ടിയ സ്വെറ്ററും ബ്ലേസറുമൊക്കെ കൂടാതെ ഞങ്ങളുടെ ഷോപ്പിങ്ങും നടന്നല്ലോ.
അപർണ എല്ലാം ചുമന്നു ട്രെയിനിൽ കയറ്റിയതും ഒന്നും മിസ്സാകാതെ എത്തിച്ചതുമൊക്കെ ടാസ്ക് ആയിരുന്നു.
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 17, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും