നിന്റെ മോൻ ഇന്ന് എന്താ ചെയ്തേ എന്നറിയാമോ? എന്റെ മോൾ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇഷാനിക്ക് പീരിയഡ്സാണ്, റെസ്റ്റ് റൂമിലാണ് എന്ന് ടീച്ചറോട് ഇവനാണ് വിളിച്ചു പറഞ്ഞത്. ഇവനു വല്ല കാര്യവുമുണ്ടോ ഇതൊക്കെ പറയാൻ?' ചിത്ര മകനെ നോക്കി "ഗുഡ് ജോബ് റിയാൻ' എന്നു മാത്രം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. റിയാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചു.
പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആൺകുട്ടികളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. തന്നോടും ചുറ്റുപാടുള്ളതിനോടുമൊക്കെ ഉത്തരവാദിത്തമുള്ള മനുഷ്യരായി വളരാൻ ആൺകുട്ടികളുടെ വളർത്തൽ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.
ആണിനു വിലക്കപ്പെട്ട കരച്ചിൽ
കാലം മാറിയതോടെ പഴയകാല ലിംഗവേർതിരിവുകൾ പ്രകാരം ഇന്ന് ആൺകുട്ടികളെ വളർത്തുന്നതിൽ വലിയ അപകടമുണ്ട്. അതിലൊന്നാണ് ആണായാൽ കരയാൻ പാടില്ല എന്നു പറയുന്നത്. ആണായാലും പെണ്ണായാലും മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളേയും വികാരങ്ങളെയും അംഗീകരിക്കുകയും അതു വേണ്ട സന്ദർഭങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണു മാനസിക-ശാരീരികാരോഗ്യത്തിനു നല്ലത്.
കരയരുത് എന്നു പറയുമ്പോൾ ഒരാൾക്കു സ്വാഭാവികമായ രീതിയിൽ ഒരു വികാരം ആവിഷ്കരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. അതിനു പകരം നിനക്കൊരു വിഷമമുണ്ടെങ്കിൽ പങ്കുവയ്ക്കണം, തുറന്നു പറയണം, കരയാൻ തോന്നിയാൽ കരയണം എന്നൊക്കെ ചെറുപ്പം മുതലേ പറഞ്ഞു വളർത്തിയാൽ മനുഷ്യനെന്ന നിലയിൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും.
കുടുംബത്തിൽ ആൺകുട്ടി ജനിക്കുമ്പോൾ അഭിമാനിക്കുന്ന, അതെന്തോ വലിയ കാര്യമാണെന്ന് ധരിക്കുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിലുണ്ട്. അതിന്റെ മറുവശം. ഇവനെന്തോ പ്രത്യേക ജന്മമാണ് എന്നൊരു ഭാരം ജനിക്കുമ്പോൾ മുതൽ ഒരു വ്യക്തിയിൽ കെട്ടി വയ്ക്കപ്പെടുന്നു എന്നതാണ്. പ്രത്യേക പദവികൾ നൽകി ആൺകുട്ടിയെ വളർത്തുമ്പോൾ ഇന്നത്തെ ജെൻഡർ ഈക്വൽ ആകാൻ പരിശ്രമിക്കുന്ന സമൂഹത്തിന് അവൻ ചേരാതെ പോകും.
This story is from the December 23, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 23, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും