വീട്ടിൽ നിന്നു പ്രഭാതഭക്ഷണവും കഴിച്ചു ഓഫിസിലെത്തിയതേയുള്ളൂ. രാവിലെത്തെ മീറ്റിങ് കഴിഞ്ഞതോടെ ഉള്ള സമാധാനം പോയി. ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. ഒരു മൂഡ് ചേഞ്ച് വേണം. എന്താണു വഴിയെന്നു ആലോചിച്ചു തുടങ്ങിയപ്പോഴേ വിശപ്പിന്റെ വിളി വന്നു. നേരെ ഓഫിസിനു പുറത്തെ കഫേയിലേക്ക്.
ഓഫിസ് അന്തരീക്ഷത്തിൽ നിന്നു മാറി നിന്നിട്ടു തിരിച്ചു കയറുമ്പോൾ ഫ്രഷ് ആകുമെന്നൊരു തോന്നൽ. മനസ്സുവലിഞ്ഞു മുറുകുമ്പോൾ കഴിക്കാൻ നല്ലതു ബർഗറാണെന്ന് ഇതുവരെ ഒരു സിനിമയിൽ പോലും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ, സ്വയം അണിഞ്ഞൊരുങ്ങിയ പരിഹാരമായി ബർഗർ ഇതാ, മുന്നിൽ. ഒപ്പമൊരു ഫിൽറ്റർ കോഫി.
പിരിമുറുക്കം അയയ്ക്കാനുള്ള ലഹരിയായി ഭക്ഷണം മാറിയെന്നു വേണമെങ്കിൽ പറയാം. അതേ മെനു തന്നെ വൺസ് മോർ പറഞ്ഞു. തിരികെ സീറ്റിലെത്തുമ്പോൾ ചെറിയ മയക്കം തോന്നി. അതിനിടയിൽ ആലോചിച്ചു. ശരിക്കും വിശന്നിട്ടാണോ ഇപ്പോൾ കഴിക്കാൻ പോയത്? ശരീരഭാരം കാലുകൾക്കു താങ്ങാനാകാത്ത വിധം വർധിക്കുന്നു. ഇനി കൃത്യസമയത്തു മാത്രമേ ഭക്ഷണം കഴിക്കൂ എന്നു ദൃഢപ്രതിജ്ഞ എടുത്തത് ഇന്നലെയാണ്. ആ ഞാൻ തന്നെയാണല്ലോ ഇന്നിതു ചെയ്തത്. '' എന്ന ആത്മനിന്ദാ സ്വരം അൽപം ഉറക്കെയായി പോയി. എന്താ പ്രശ്നം' എന്നു ചോദിച്ച സഹപ്രവർത്തകയോടു കാര്യം പറഞ്ഞു. "യഥാർഥ പ്രശ്നത്തിനു പരിഹാരം കാണുകയല്ലേ വേണ്ടത്. പക്ഷേ, അതു നടക്കുന്നില്ല. അമിതഭാരം, ജീവിതശൈലി രോഗങ്ങൾ അങ്ങനെ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. പിന്നെ, ഇത് നിങ്ങളൊരാൾ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നു കരുതേണ്ട. നമ്മുടെ സമൂഹത്തിൽ പൊണ്ണത്തടി ആരോഗ്യപ്രശ്നമായി മാറിയതിനു പിന്നിലെ പ്രധാന കാരണമാണ് "സ്ട്രെസ് ഈറ്റിങ് അഥവാ ഇമോഷനൽ ഈറ്റീങ് ഹാബിറ്റ്'. അതാണു പ്രശ്നമെന്നു മനസ്സിലാക്കി സ്വയം നിയന്ത്രിക്കാൻ നോക്കൂ.
സാധിച്ചെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാനും മടി കാണിക്കരുത്. സുഹൃത്ത് പറഞ്ഞതു പുഞ്ചിരിയോടെ കേട്ടു. അടുത്ത ദിവസം തന്നെ അവധിയെടുത്തു. പ്രശ്നം എങ്ങനെ ശാസ്ത്രീയമായി പരിഹരിക്കാമെന്നു മനസ്സിലാക്കണമല്ലോ. നേരെ സൈക്കോളജിസ്റ്റിനെ പോയി കണ്ടു. ചോദ്യങ്ങൾക്ക് അദ്ദേഹം പറഞ്ഞു തന്ന മറുപടികളാണു നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇതൊരു രോഗമാണോ ?
This story is from the December 09, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 09, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും