മറ്റുള്ളവരെക്കാൾ ഉയരത്തിൽ ജീവിക്കുന്നവരാണു ഞങ്ങൾ ഇടുക്കിക്കാർ. അതുകൊണ്ടുതന്നെ മലമുകളിലെ ക്രിസ്മസിന് നിറവും മണവും രുചിയും കടു പ്പവുമൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇടുക്കിയിൽ മാത്രമല്ല തെക്ക് അമ്പൂരിയിലും വട ക്ക് വയനാട്ടിലും കണ്ണൂരും ഇരിട്ടിയിലും അങ്ങനെ ഉയരങ്ങളിൽ താമസിക്കുന്നിടത്തെല്ലാം ക്രിസ്മസ് അങ്ങനെയായിരുന്നു; സന്ധ്യ മയങ്ങിയാൽ തമ്പേറിന്റെ ശബ്ദം മുഴങ്ങുന്ന മലനിരകൾ. ചൂട്ടുകറ്റയും മെഴുകുതിരിയുമായി ഘോഷയാത്ര പോലെ കുന്നുക ൾ കയറിയിറങ്ങി പള്ളിയിലേക്കു പോകുന്നവർ. തേയിലക്കാടുകൾക്കപ്പുറം തിളങ്ങുന്ന വെളിച്ചപൊട്ട് പോലെ നക്ഷത്രങ്ങൾ. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണെന്നു തോന്നും കോടമഞ്ഞ് അതിരിട്ട മലനിരകൾ കാണുമ്പോൾ.
പിന്നെ, ഏറ്റവും പ്രണയാർദ്രമായ ഇലഞ്ഞിപ്പൂമണം കാറ്റിലൂടെ ഒഴുകി വരും. നാട്ടിൽ ധാരാളം ഇലഞ്ഞിമരങ്ങളുമുണ്ടായിരുന്നു. ക്രിസ്മസ്കാലത്താണ് ഇവ പൂക്കുന്നത്. ഇലഞ്ഞി മാത്രമല്ല തുലാമഴ നനഞ്ഞു ഭൂമിയാകെ കുളിരണിഞ്ഞു നിൽക്കും. പിന്നെ ആത്മീയ ഉണർവിന്റെ വൃശ്ചിക കാറ്റു വീശിത്തുടങ്ങും.
അമ്മയുടെ കൈപിടിച്ചു പാതിരാ കുർബാനയ്ക്കു പോയ മഞ്ഞുവീണ വൈകുന്നേരങ്ങളിൽ തുടങ്ങുകയാണു മലമുകളിലെ ക്രിസ്മസിനെക്കുറിച്ചുള്ള നിറമുള്ള ഓർമകൾ. ക്രിസ്മസിനായാലും ഉയിർപ്പിനായാലും ആഴ്ച കുർബാനയ്ക്കായാലും അമ്മ അന്നമ്മയുടെ കയ്യിൽ തൂങ്ങിയായിരുന്നു യാത്ര.
എന്റെ അപ്പൻ പുത്തൻപുരയ്ക്കൽ ജോസഫ് പട്ടാളക്കാരനായിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞപ്പോൾ അദ്ദേഹം കൃഷിക്കാരനായി. അപ്പൻ നല്ല അധ്വാനിയായിരുന്നു. എപ്പോഴും പറമ്പിലായിരുന്നു. അതുകൊണ്ടു ചോദ്യങ്ങളെല്ലാം അമ്മയോടായിരുന്നു. ഉടുപ്പ് എന്തിയേ? കുട എന്തിയേ? ക്രിസ്മസ് എന്നു പറഞ്ഞാൽ എന്താണ്? എന്തിനാണു പാതിരാകുർബാനയ്ക്കു പോകുന്നത്? അങ്ങനെ അമ്മയോട് ഒരുപാടു ചോദ്യങ്ങൾ. പക്ഷേ, അപ്പനോട് ഒറ്റ ചോദ്യമേയുള്ളു;
"അപ്പാ.. അമ്മ എന്തിയേ?'
മഞ്ഞണിഞ്ഞ രാവുകൾ
മറ്റിടങ്ങളിലെപ്പോലെയല്ല ഹൈറേഞ്ചിലെ മഞ്ഞുകാലം. കിടുകിടാന്നു വിറയ്ക്കുന്ന തണുപ്പാണ്. ബെത്ലഹേമിലും അതേ തണുപാണ്. സൂര്യൻ നേരത്തെ അസ്തമിക്കും. നേരത്തെ ഇരുട്ടു വീഴും. ലോകത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ തന്നെയാകും. ഡിസംബർ 20 മുതൽ 25 വരെ നീണ്ട രാത്രിയാണ്. രാത്രി കൂടുമ്പോൾ അതിനനുസരിച്ചു തണുപ്പു കൂടും.
This story is from the December 09, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 09, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും