അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു തോപ്പിൽ ഭാസി. ഞാൻ കുട്ടിയായിരുന്നപ്പോൾ ഭാസി മാമൻ അച്ഛനോടു പറഞ്ഞു. "ഇവളെയും നമുക്കു മാല എന്നു വിളിക്കാം. അദ്ദേഹത്തിന്റെ മകളുടെ പേരും മാല എന്നാണ്. ഭാസി മാമന്റെ 'നിങ്ങളെന്നെ കമ്യൂണി സ്റ്റാക്കി' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേര് എന്ന സവിശേഷതയും മാലക്കുണ്ട്. അങ്ങനെ പാർവതി എന്ന പേരിനൊപ്പം മാലയും ചേർന്നു.'' മാസ്റ്റർപീസ് എന്ന വെബ്സീരിസിലെ ആനിയമ്മയായി കസറിയ സന്തോഷത്തിലാണു മാല പാർവതി ഇപ്പോൾ.
ആനിയമ്മയെ പോലെ ആരെയെങ്കിലും നേരിൽ പരിചയമുണ്ടോ ? ചെറിയ പിണക്കങ്ങൾ, അവഗണനകൾ ഒക്കെ ജീവിതാവസാനം വരെ പറയുന്നവർ നമുക്കിടയിൽ തന്നെ ഇല്ലേ? ആനിയമ്മയ്ക്ക് അത് ഒപ്പത്തിനൊപ്പം കിട്ടാത്ത ഓംലെറ്റാണ്. ചിലർക്കതു പാലോ, സ്വർണമോ ഒക്കെ ആകാം. അനിയത്തിക്കു വള മേടിച്ചപ്പോൾ എനിക്ക് മേടിച്ചില്ല. കല്യാണത്തിന് എല്ലാവർക്കും പൂ മേടിച്ചു കൊടുത്തു, എനിക്കു മാത്രം തന്നില്ല അങ്ങനെയുള്ള അവഗണനകൾ ജീവിതാവസാനം വരെ പറയുന്നവരുണ്ട്. പ്രവീണിന്റെ തിരക്കഥയിൽ ആനിയമ്മയുടെ ചിത്രം വളരെ വ്യക്തമായിരുന്നു. അല്ലാതെ അങ്ങനെയൊരാളെ മാതൃകയാക്കിയിട്ടില്ല. മാസ്റ്റർപീസിന്റെ സംവിധായക ൻ ശ്രീജിത്ത് ഈ റോളിലേക്ക് എന്നെ നിർദേശിച്ചുവെന്നറിഞ്ഞപ്പോൾ ആദ്യം അതിശയം തോന്നി. കാരണം അത്രയും വോൾട്ടേജ് ഉള്ള കഥാപാത്രമാണ്.
മാസ്റ്റർപീസ് കാണുമ്പോൾ തോന്നും പോലെ ജാതി മത ചിന്തകളിൽ പുതുതലമുറ പുരോഗമന ചിന്തയുള്ളവരാണോ?
പുതിയ തലമുറ കൊള്ളാം എന്നു ചിന്തിച്ചു വരുമ്പോഴാകും അതിനെ തകർത്തുകളയുന്ന ചിലർ മുന്നിലേക്കു വരുന്നത്. വർഗീയത മൈക്ക് വച്ചു പറയാൻ ഉളുപ്പില്ലാത്ത സമൂഹമായി നമ്മൾ മാറിയില്ലേ? പുറത്തു പറയുന്നതാണോ അകത്തു ചിന്തിക്കുന്നതെന്ന സം ശയനിഴൽ ചുറ്റുമുണ്ട്. തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷമില്ല. നമ്മൾ മലയാളികൾ, നമ്മുടെ കേരളം എന്നൊക്കെ പറയാ വുന്ന തരത്തിലുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല. മതേതരത്വം എന്ന വാക്കു തന്നെ പലർക്കും അശ്ലീലമായി മാറി. അതാണെന്റെ വലിയ ദുഃഖം.
കലാതാൽപര്യം ആദ്യമേ കൂടെയുണ്ടായിരുന്നോ?
1987ലാണ് ആദ്യസിനിമ മേയ്മാസപ്പുലരിയിൽ അഭിനയിക്കുന്നത്. പ്രീഡിഗ്രി പഠിക്കുമ്പോൾ എഴുത്തുകാരി ചന്ദ്രമതി ടീച്ചറുടെ നാടകത്തിൽ അഭിനയിച്ചു.
This story is from the November 25, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 25, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും