അമ്മയുടെ കാലിൽ തടിച്ചു നീല നിറത്തിലുള്ള ഞരമ്പുകൾ. അമ്മൂമ്മയുടെ കാലിലും കണ്ടിട്ടുണ്ട് ഇതുപോലെ കറുപ്പിലും നീലയിലും പിണഞ്ഞ ഞരമ്പുകൾ. മുതിർന്നു കഴിയുമ്പോൾ തങ്ങൾക്കുമുണ്ടാകുമോ ഈ പ്രശ്നം എന്നു പല ടീനേജുകാരും ചിന്തിച്ചുകൂട്ടാറുണ്ട്. വെരിക്കോസ് വെയ്ൻ എന്ന രോഗാവസ്ഥയാണിത്. കൂടുതൽ നേരം ശരീരം അനങ്ങാതെ നിൽക്കുന്നവരിലാണു സാധാരണ വെരിക്കോസ് വെയിൻ വരുന്നത്. ഒരേ നിൽപ്, നടപ്പ് തുടങ്ങി ശീലമായവരിൽ രോഗം കൂടുതൽ കണ്ടുവരുന്നു.
അധ്യാപനം, സെയിൽസ്, ട്രാഫിക് പൊലീസ്, ഐടി, സെക്യൂരിറ്റി ജോലി, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ രോഗസാധ്യത കൂടുതലാണ്. പ്രായവും ഘടകമാണ്. പ്രായം കൂടുന്തോറും രോഗസാധ്യതയും ഏറുന്നു. ദുഷിച്ച രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണു വെരിക്കോസ് വെയിൻ. ഇതു കാലിൽ നിറ വ്യത്യാസമുണ്ടാക്കും. മാസങ്ങളോ വർഷങ്ങളോ പഴക്കമുള്ള രക്തം കെട്ടിക്കിടക്കുന്നതു മൂലം ആ ഭാഗത്തെ തൊലി പൊട്ടി അൾസറുണ്ടാകാനും സാധ്യതയുണ്ട്. മുറിവു കരിയാനുള്ള കാലതാമസമാണു മറ്റൊരു കുഴപ്പം. രക്തമൊലിപിനും അണുബാധയ്ക്കും ഇതു കാരണമാകും.
നമ്മുടെ ശരീരത്തിൽ സിരകളിലൂടെ ശുദ്ധരക്തവും ധമനികളിലൂടെ അശുദ്ധരക്തവുമാണു പ്രവഹിക്കുന്നത് എന്നറിയാമല്ലോ. ധമനികളിൽ അനുഭവപ്പെടുന്ന മർദമാണു വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയ്ക്കു കാരണം. അശുദ്ധരക്തം ശുചീകരിക്കാൻ ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന ധമനികൾക്കൊക്കെ വാൽവുകളുണ്ട്. അവയൊക്കെ മുകളിലേക്കു മാത്രം തുറക്കുന്നവയുമാണ്. ഇങ്ങനെയുള്ള ഏകദിശാ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ മുകളിലോട്ടു പോകേണ്ട രക്തം അൽപാൽപമായി താഴേക്കു വരാം. അതു കാലിൽ കെട്ടിക്കിടക്കും.
അശുദ്ധരക്തമായതു കൊണ്ടു തന്നെ കാർബൺ ഡൈ ഓക്സൈഡും മാലിന്യങ്ങളുമടക്കമുള്ള പല ദൂഷ്യങ്ങളും അതിലുണ്ടാകും. അതൊക്കെ ധമനികളിൽ അടിഞ്ഞു കൂടുന്നതു കൊണ്ടാണു പലപ്പോഴും ഇവ ചുരുണ്ട് പിണയുന്നതും തടിച്ചു വീർക്കുന്നതും.
ഹോർമോൺ വ്യതിയാനം മൂലവും വെരിക്കോസ് വെയിൻ വരാം. സ്ത്രീകളിലെ ഈസ്ട്രജൻ ധമനികളെ വികസിപ്പിക്കുന്ന ഹോർമാണാണ്.
This story is from the October 28,2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 28,2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും