ഞങ്ങളുടെ സിനിമയിൽ തമാശയുള്ളതിനാൽ ലാലും ഞാനും സംസാരിക്കുമ്പോൾ അതിലും തമാശ കാണുമെന്ന മട്ടിലാണു പലരും ഞങ്ങളെ പരിഗണിക്കുന്നത്.
"തമാശക്കാരല്ലേ, ഇപ്പോൾ തമാശ പറയും' എന്ന മട്ടിൽ നോക്കും. പക്ഷേ, ഞാൻ തമാശ പറയാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നാവിൻ തുമ്പിൽ തമാശ എത്തിയാലും മിണ്ടാതെ നിന്നു കളയും. കാരണം, തമാശ എല്ലായ്പ്പോഴും നല്ലതല്ല എന്നു ഞാൻ പഠിച്ചിട്ടുണ്ട്.
നിർദോഷമെന്നു കരുതുന്ന തമാശ പോലും ചിലരെ വിഷമിപ്പിക്കും. ചിലതു വൻപാരയായി തിരിച്ചു വരും. അതിനാൽ തമാശകളെ സിനിമയ്ക്കുവേണ്ടി റിസർവ് ചെയ്തു വയ്ക്കുന്നു. അങ്ങനെ തമാശയ്ക്ക് വില ഉണ്ടാക്കുകയാണെന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ഞാൻ കേട്ടതിൽ ഏറ്റവും വിലപിടിച്ച തമാശ വർഷങ്ങൾക്കു മുൻപാണ് ഉണ്ടായത്. അന്നതിനു വില ഒരു ലക്ഷം രൂപയായിരുന്നു.
ഞങ്ങളുടെ സിനിമാ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുന്നതിനിടയിലാണ് ആ തമാശ ഉണ്ടായത്. അഭിനയത്തിന്റെ ഇടവേള. പ്രശസ്ത നടനു ചുറ്റുമായി മറ്റു കലാപ്രവർത്തകർ നിരന്നിരിക്കുന്നു. അപ്പോൾ നടൻ അഭിമാനത്തോടെ പറഞ്ഞു: “എനിക്കൊരു ബ്രിട്ടീഷ് പടത്തിന്റെ പ്രോജക്ട് ശരിയായിട്ടുണ്ട്. നിർമാതാവും സംവിധായകനും എല്ലാം ബ്രിട്ടീഷുകാരാണ്. അതിൽ അഭിനയിക്കണോ എന്ന സംശയത്തിലാണു ഞാൻ..
ഇതു പറഞ്ഞു നിർത്തിയ ഉടൻ ലാൽ പറഞ്ഞു, “തീർച്ചയായും പോകണം. ബ്രിട്ടീഷുകാർ നമ്മളെ കുറേക്കാലം അടിമകളാക്കി വച്ചവരല്ലേ, നമുക്കിങ്ങനെയൊക്കെയേ അവരോടു പ്രതികാരം ചെയ്യാൻ കഴിയൂ. ' പറഞ്ഞു തീരും മുൻപേ ചിരി പൊട്ടി. നടൻ ചിരിച്ചെങ്കിലും പെട്ടെന്നു മുഖം ചുവക്കുന്നതു ഞങ്ങൾ കണ്ടു. ഞാനും ലാലും ക്ഷമ പറഞ്ഞെങ്കിലും അദ്ദേഹം മൂഡ് ഓഫായി. പിന്നീട് എടുത്ത ടേക്കുകൾ ഒന്നും നന്നായില്ല. അദ്ദേഹത്തിനും അതു തോന്നി. അതെല്ലാം പിറ്റേന്ന് വീണ്ടും എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ദിവസം കൂടി ഷൂട്ട് നീണ്ടപ്പോൾ നിർമാതാവിനു വന്ന നഷ്ടം ഒരു ലക്ഷം രൂപ. അങ്ങനെ ഈ തമാശയുടെ വില ഒരു ലക്ഷം രൂപയായി.
"ഈ തമാശ അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയാത്തതാകും.' എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട നിർമാതാവ് കൂടിയായ ലാൽ അതിലും തമാശ കണ്ടെത്തി.
This story is from the September 02, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 02, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും