എല്ലാവരെക്കുറിച്ചും അല്ല. എന്നാലും പല വീട്ടിലും ദാ, ഇങ്ങനെയുള്ള അമ്മയെയും കൗമാരക്കാരിയെയും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നുമുണ്ട്.
മുപ്പതു വർഷം മുൻപ്
അമ്മ:“ഞാൻ വളർന്നതു പോലെ സാദാ പെണ്ണായി വളർന്നാൽ മതി. കോളജിലേക്കു പോകുമ്പോൾ കാലു കാണിച്ചുള്ള ഉടുപ്പൊന്നും വേണ്ട. ചുരിദാർ മതി. ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം.
മകൾ: നിശബ്ദം. ദേഷ്യവും സങ്കടവും അമർത്തി മൂലയ്ക്ക് പോയിരുന്നു കരയും.
ഇരുപതു വർഷം മുൻപ്
അമ്മ: ഫാഷനൊക്കെ കൊള്ളാം, പക്ഷേ നീ ഇതൊന്നും ഇടേണ്ട.
മകൾ: അമ്മ പഴഞ്ചനാണ്. എന്റെ ക്ലാസ്സിൽ എത്ര പേരാണ് ഇങ്ങനെ വരുന്നത്. പിന്നെ യുദ്ധം, കോലാഹലം
പത്തു വർഷം മുൻപ്
അമ്മ: ആനിവേഴ്സറിയാണു വരുന്നത്. അചന് ഒരു ഷർട്ട് ഓൺലൈനിൽ ഓർഡർ ചെയ്യാൻ പഠിപ്പിക്കാമോ?
മകൾ: ഞാൻ മൊബൈലെടുക്കുമ്പോൾ വലിയ ബഹളം ആണല്ലോ. എന്തായാലും ക്ലാസ്സു കഴിഞ്ഞു വന്നിട്ടു നോക്കാം.
ഇന്ന്
അമ്മ: നീ മുടി കളർ ചെയ്യാൻ പോകുമ്പോ എന്നെയും വിളിക്കാമോ? എനിക്കും മുടി മുറിക്കണം.
മകൾ: എന്നാൽ ഞാനത് റീൽസ് ആക്കും. കാലം മാറുകയാണ്. കൗമാരക്കാരികളുടെ അമ്മമാർ സ്മാർട്ട് ആകുകയാണ്. പ്രായത്തിനോടു കടക്കു പുറത്തെന്നു പറഞ്ഞു മനസ്സു കൊണ്ടു കൂടുതൽ സുന്ദരിമാരാകുകയാണ്. അമ്മമാർ പെൺമക്കളെ ജീവിതം പഠിപ്പിക്കുന്ന 'കാലം തേഞ്ഞു തീർന്നു തുടങ്ങി.
ഇതു പുതുകാലം. മകളിൽ നിന്നു പുതു തലമുറയുടെ ജീവിതം പഠിക്കാൻ അമ്മ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.
കൗമാരക്കാരിയായ മകൾ എന്നത് അമ്മമാർക്കു പുതിയ കാലത്തെക്കുറിച്ചു തിരിച്ചറിയാനുള്ള ഒരു പാഠപുസ്തകമാണ്. മകളിൽ നിന്ന് അമ്മ പഠിക്കേണ്ട 25 കാര്യങ്ങൾ.
മനസ്സൊരുക്കാം
ആദ്യം വേണ്ടതു മനസ്സ് ഒരുക്കലാണ്. മകൾ എന്താണു ചിന്തിക്കുന്നതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്നും അമ്മ പഠിക്കണം. അമ്മ വളർന്ന സാഹചര്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് പുതിയ കാലം. ആ വ്യത്യാസം കണ്ട് അമ്പരക്കുകയോ അമ്മ വളർന്ന കാലമാണ് നല്ലതെന്ന തോന്നൽ ഉണ്ടാകാനോ പാടില്ല. പുതുകാലത്തിനൊത്തു കുട്ടി വളരട്ടെ. നിയന്ത്രണമല്ല ഒപ്പം നിൽക്കലാണു വേണ്ടത്. മകളിൽ നിന്നു പഠിക്കണമെങ്കിൽ ഈ ചിന്ത ഉള്ളിലുണ്ടാകണം.
This story is from the September 02, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 02, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും