ഒരമ്മ പെറ്റ രണ്ടു വാക്കുകളാണ് സ്വപ്നവും സ്വർണവും. ഒരേ ഉലയിൽ ഊതി കാച്ചി ഉണർന്നു വന്നതു കൊണ്ടാകും ലോകത്തെങ്ങുമുള്ളവരുടെ സ്വപ്നമായി സ്വർണം മാറിയത്.
ഒന്നോർത്തു നോക്കൂ, എത്ര മുഹൂർത്തങ്ങളിലാണു സ്വപ്നത്തിനു സ്വർണം കൊളുത്തിട്ടത്. "ന്റെ പൊന്നേ' എന്നു വിളിച്ചല്ലേ പ്രേമിച്ചത്. പ്രണയത്തിലാടുന്ന ജിമിക്കിക്കമ്മൽ നോക്കിയിരിക്കുമ്പോൾ താലിത്തിളക്കവും മിന്നുമാലയും എത്ര വട്ടം മോഹിപ്പിച്ചിട്ടുണ്ടാകും.
പിന്നെയും കുറേ നാൾ കഴിഞ്ഞു തങ്കക്കുട എന്നു വിളിച്ച് കുഞ്ഞിന്റെ കാതു കുത്തിയപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞില്ലേ? പൈസ കൂട്ടി വച്ച് ആ കുഞ്ഞിക്കൈയിലൊരു വളയിട്ടു കൊടുത്തപ്പോ കണ്ണിലെ തിളക്കം കണ്ടില്ലേ? പിന്നെ വീടു വച്ചപ്പോൾ സ്വന്തമായൊരു വാഹനം വാങ്ങിയപ്പോൾ പണത്തിനായി സ്വർണം കൊണ്ട് ഒരു പാച്ചിലായിരുന്നില്ലേ? അങ്ങനെ ജീവിതത്തിലെ എത്രയെത്ര നിമിഷങ്ങളിൽ സ്വർണം സ്വപ്നങ്ങൾക്കൊപ്പം കൂട്ടു വന്നു.
വീട്ടിലെ ബജറ്റിനെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാമ്പത്തിക ഘടനയെ താങ്ങി നിർത്തുന്ന ശക്തിയായി സ്വർണം മാറിയത് എങ്ങനെയായിരിക്കും? എന്നാകാം സ്വർണം ഭൂമിയിൽ ഉണ്ടായത്? ആരാകാം ലോകത്തെങ്ങുമുള്ള മനുഷ്യരുടെ മോഹങ്ങളിലൊന്നായി ഇതിനെ മാറ്റിയത്?
തീവിഴ്ചയിൽ നിന്ന് ഉലയിലേക്ക്
'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ സിനിമയിലെ മാസ് ഡയലോഗ് ഓർമ വരുന്നു. "കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല. ആകുന്ന ഇതിഹാസം പ്ലാൻ ചെയ്തു ബ്ലൂപ്രിന്റ് എടുക്കാനും ആകില്ല. അതിനൊരു തീപ്പൊരി വേണം. അന്നു കാട്ടു തീ പടർന്നു.
അതെ, സ്വർണത്തിന്റെ കഥ തുടങ്ങുന്നതു തീ വീഴ്ചയിൽ നിന്നാണ്. കോടാനുകോടി വർഷങ്ങൾക്കു മുൻപു വന്നു വീണ ഉൽക്കകൾ വഴിയാണു ഭൂമിയുടെ ബാഹ്യപാളിയിൽ സ്വർണം വന്നതെന്നു ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. മെൽബൺ സ്കൂൾ ഒഫ് എർത് സയൻസ് തയാറാക്കിയതായിരുന്നു ആ റിപ്പോർട്ട്.
ഭൂമിയിലേക്ക് ഇങ്ങനെ ഇടിച്ചു വീണതു കൊണ്ടാകാം സ്വർണത്തിനു വേണ്ടിയുള്ള ഇടിയും അടിയും പ്രാചീനകാലം തൊട്ടേ തുടങ്ങിയത്. സിനിമയിലും സീരിയലിലും മരുമകൾ അമ്മായിയമ്മ പോരിന്റെ കേന്ദ്രമായി സ്വർണം മാറിയതൊക്കെ എത്രയോ ചെറുത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കു വരെ സ്വർണം കാരണഭൂതമായിട്ടുണ്ട്.
This story is from the August 19, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 19, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും