പേടിയോ? മരിച്ചവരെ എന്തിനാണു പേടിക്കുന്നത്? മരിച്ചവർ ഉപദ്രവിക്കില്ല. പീഡിപ്പിക്കാൻ ശ്രമിക്കില്ല, കൊല്ലാൻ ശ്രമിക്കില്ല, പാര പണിയില്ല. ലോൺ തരാതിരിക്കില്ല. പിന്നെ, എന്തിനാണു പേടിക്കുന്നത്?' ക്യാമറയുടെ ഷട്ടർ അടച്ചു ഷൈജ ഒരു നിമിഷം നിശബ്ദയായി. ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫിയെന്ന മൃതദേഹചിത്രീകരണത്തിൽ രണ്ടു പതിറ്റാണ്ടായി ഈ മാവേലിക്കരക്കാരി സജീവസാന്നിധ്യമാണ്. അപൂർവമായൊരു തൊഴിൽ ചെയ്യുന്നു എന്നതുമാത്രമല്ല ഷൈജയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു പൊരുതിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമ കൂടിയാണു ഷൈജ തമ്പി.
പ്രഫഷനൽ ഫൊട്ടോഗ്രഫി ഒരു തൊഴിലായി പെൺകുട്ടികൾ കാണാതിരുന്ന കാലത്താണു ഷൈജ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ തൊഴിലിൽ ആൺപെൺഭേദമില്ലെങ്കിലും അന്ന് അതു വലിയ വിപ്ലവമായിരുന്നു.
“ഒന്നുകിൽ പൈലറ്റ് ആകണം. അല്ലെങ്കിൽ ഫൊട്ടോഗ്രഫർ എന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. പൈലറ്റാകാനുള്ള സാഹചര്യങ്ങളൊന്നും വീട്ടിൽ ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ആ മോഹം മാറ്റിവച്ചു.
ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കമ്യൂണിറ്റി പോളിടെക്നിക് സ്കീം പ്രകാരമുള്ള ഫൊട്ടോഗ്രഫി കോഴ്സ് പാസ്സായി. അച്ഛനതു വലിയ അഭിമാനമായാണു കണ്ടത്. അതുകൊണ്ടാണു കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റും കടം വാങ്ങിയും അച്ഛൻ എനിക്ക് വിവിറ്റാറിന്റെ ഒരു ക്യാമറ വാങ്ങിത്തന്നത്.
നൂറനാട് സാനിറ്റോറിയത്തിന് അടുത്തായിരുന്നു ഷൈജയുടെ കുടുംബം. അച്ഛൻ വിക്രമൻ തമ്പി അമ്മ ശാന്തമ്മ. വിവാഹശേഷമാണു മാവേലിക്കര ചെറുകോലിനടുത്തു ചെറുമണ്ണാത്തു കിഴക്കതിൽ വീട്ടിലേക്കു വന്നത്. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണു ഭർത്താവ്. മകൻ ഗുരുദാസ് സ്കൂൾ വിദ്യാർഥിയാണ്.
റോഡരികിൽ കിടന്ന വൃദ്ധ
ഫൊട്ടോഗ്രഫിയുടെ ശക്തിയെന്തെന്നു ഷൈജ അറിഞ്ഞതു പുതിയ ക്യാമറ കയ്യിൽ കിട്ടിയതിന്റെ മൂന്നാം ദിവസം. കായംകുളത്ത് ഒരു ചടങ്ങിനു പടമെടുക്കാനുള്ള യാത്രയിലായിരുന്നു. ബസിലിരിക്കുമ്പോൾ ഓടയിൽ വീണുകിടക്കുന്ന വൃദ്ധയെ കണ്ട് അവിടെയിറങ്ങി. അവരെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതു പത്രത്തിൽ വന്നാൽ നാണക്കേടാകുമെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കുന്നതു തടയാനായിരുന്നു കൂടി നിന്നവരുടെ ശ്രമം. അവസാനം പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി.
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും