കൊല്ലം സുധി എല്ലാവരെയും ഒരു പാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നു കളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.
ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി ചാനലുകളിലൂടെ സിനിമയിലെത്തിയ കലാകാരനായിരുന്നു കൊല്ലം സുധി. അനുകരണ കലയിൽ തന്റേതായ ഇടം സുധി കണ്ടെത്തി. സുധിയുടെ കഥാപാത്രങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു.
പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം ഫ്ലോപ്പായിപ്പോയി' തന്നെക്കുറിച്ച് സുധി പറഞ്ഞ ഈ ഡയലോഗാണ് ഇന്നു സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുന്നത്. സുധിയുടെ സുഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇവിടെ.
ഇതിനായിരുന്നോ ആ കൂടിക്കാഴ്ച ? ടിനി ടോം
പ്രായത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും മൂത്ത സഹോദരന്റെ സ്ഥാനമായിരുന്നു സുധി എനിക്കു തന്നിരുന്നത്. സുധി വല്ലപ്പോഴും വിളിക്കും. അപ്പോഴേ അറിയാം ഒന്നുകിൽ ശോകം അല്ലെങ്കിൽ എന്തോ നല്ല കോള്. രണ്ടായാലും കുറേ സംസാരിക്കും.
സ്റ്റേജിലായാലും ചാനലിലായാലും മിമിക്രി പരിപാടികൾ അവതരിപ്പിക്കുന്നവർ കോടീശ്വരന്മാരാണ് എന്ന ധാരണയാണു മറ്റുള്ളവർക്ക്. എന്നാൽ കൂടുതൽ പേരും നിത്യ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നതാണു വാസ്തവം. സുധി അവരിൽ ഒരാൾ മാത്രമായിരുന്നു.
ഒരേകാലത്തു തന്നെയാണു ഞങ്ങൾ മിമിക്രിയിൽ വന്ന ത്. എങ്കിലും ഒരുപാടു നാളുകൾക്കു ശേഷമാണ് ഒരുമിച്ചു പരിപാടി അവതരിപ്പിക്കാനുള്ള അവസരമുണ്ടായത്. മാത്രമല്ല, സുധി അവതരിപ്പിക്കുന്ന മിമിക്രി സ്കിറ്റുകളുടെ ജഡ്ജിങ് പാനലിൽ ഇരിക്കാനുള്ള അവസരവും എനിക്കുണ്ടായി. സുധിയുടെ പല കഥാപാത്രങ്ങളും ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കരകൾ കടന്ന് മാഹീൻ
ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ
മകളിൽ നിന്നു വളർന്ന തണൽമരം
ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്
മനസ്സിനുമുണ്ട് കിണറോളം ആഴം
“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ
പാട്ടുടുത്ത സാരികൾ
ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണു തന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ