ചായ കുടിച്ചു വരാന്തയിലിരിക്കുന്നതിനിടയിൽ മാനിനെപ്പോലെ ചാടിത്തുള്ളിയൊരു പൈക്കിടാവ് മുറ്റത്തേക്കു വന്നു. കഴുത്തിലെ സ്വർണനിറമുള്ള മണിയേക്കാൾ ആകർഷിച്ചത് അതിന്റെ കണ്ണുകളാണ്. നീണ്ടുരുണ്ട ആ കണ്ണുകൾ മുൻപേതോ ചുവരിൽ കണ്ട് കൃഷ്ണഭഗവാന്റെ ചിത്രത്തിലെന്നപോലെ. ഓടക്കുഴലേന്തി മഞ്ഞപ്പട്ടു ഞൊറിഞ്ഞുടുത്ത കൃഷ്ണൻ ചാരി നിൽക്കുന്ന കുറുകിയ കാലുള്ള തൂവെള്ളപ്പശു.
“ഇതു പുങ്കനൂർ കിടാവാണ്. ആന്ധ്രയിൽ നിന്നു വരുത്തിയത്. മീനൂട്ടി എന്നാണ് പേര് '' ചെനയുള്ള പുങ്കനൂർ പശുവിനെ സ്വദേശമായ ആന്ധ്രയിൽ നിന്നു വരുത്തി കുടുംബത്തിനൊപ്പം ചേർത്തതിന്റെ സന്തോഷം ഏറ്റുമാനൂർക്കാരൻ സജി വെട്ടൂരിന്റെ പുഞ്ചിരിയിലുണ്ട്. ഭാര്യ ബിന്ദുവിനും മകൾ ടെസയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാൻ നിൽക്കാതെ ആദ്യം കുതറിയോടിയ മീനൂട്ടി അതിന്റെ അമ്മയ്ക്കരികിലെത്തി പരിഭവം പറഞ്ഞു. മുതുകത്ത ഹമ്പും താടയിലെ ഞൊറിവും വിടർ ന്ന കണ്ണുകളും നിലം തൊടുന്ന വാലും കുറുകിയ കാലുകളും തൂവെള്ള നിറവുമായി അമ്മയും അതിസുന്ദരി തന്നെ.
“തിരുപ്പതി ഭഗവാനു നേദിക്കുന്നതു പുങ്കനൂർ പശുക്കളുടെ പാലാണെന്നാണു കേട്ടിട്ടുള്ളത്. വളരെ ശാന്തരാണ്. അൽപം ഭക്ഷണം മതി, പരിചരണവും അധികം വേണ്ട. കിടാവുള്ളതു കൊണ്ടു രാവിലെ മാത്രമേ കറക്കാറുള്ളൂ. മീനൂട്ടി കുടിച്ചു വളരട്ടെയെന്നു വയ്ക്കും. എന്നാലും വീട്ടാവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ട്. ''ബിന്ദു പുങ്കനൂർ പശുക്കളേക്കാൾ സമാധാനപ്രിയയാണെന്നു തോന്നിപ്പോയി.
മോഹവിലയുള്ള പൂങ്കന്നൂർ
“എന്റെ കുട്ടിക്കാലം മുതലേ തറവാട്ടുവീട്ടിൽ പശുക്കളുണ്ട്. അപ്പനു പശുക്കളോടു പ്രിയമായിരുന്നു. വലുതായപ്പോൾ പല ഇനങ്ങളെയും വാങ്ങി പരിപാലിക്കാൻ തുടങ്ങി. ലാഭം പ്രതീക്ഷിച്ചല്ല. സ്നേഹമാണ് ഇവയോട് ടൗണിലെ ഹോൾസെയിൽ പലചരക്കു കച്ചവടത്തിന്റെ സമ്മർദമൊക്കെ ഇവരോടൊത്തു കുറച്ചു സമയം ചെലവിട്ടാൽ മാറും. അഞ്ചു വർഷത്തിലേറെയായി പുങ്കനൂർ പശുവിനെ വളർത്തുന്നു സജി വെട്ടൂർ,
“നല്ലയിനം പുങ്കനൂരിനു മോഹവിലയാണ്. ഞാൻ ഒന്നര ലക്ഷം കൊടുത്താണ് ആന്ധ്രയിൽ നിന്ന് എത്തിച്ചത്. കിടാവ് ജനിക്കുമ്പോൾ തലയിൽ ചെറിയ ചുവപ്പുനിറമുണ്ടാകും. പതിയെ അതു മാറി മുഴുവൻ വെള്ളയാകും. വേഗം ഇണങ്ങുകയും ചെയ്യും. അഴിച്ചുവിട്ടാൽ വീടിനുള്ളിൽ വരെ വരും. തവിടും പിണ്ണാക്കും കാടിവെള്ളവുമാണ് കൊടുക്കാറ്. മറ്റുള്ള പശുക്കളെ അപേക്ഷിച്ചു വളരെ കുറച്ചു ഭക്ഷണം മതി.
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും