നിങ്ങൾക്കു നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഥാർഥ നിങ്ങൾ ആയിരിക്കാൻ ഇവിടെ ഇപ്പോൾ... അതിനു തടസം സൃഷ്ടിക്കാൻ യാതൊന്നിനും കെൽപ്പില്ല.'' അതിരില്ലാത്ത ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്ന ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന പുസ്തകത്തിലെ വരികളാണിത്.
ഈ വരികൾ അന്വർഥമാക്കിയ ഒരു മലയാളിയുണ്ട് - റിട്ടയേർഡ് നേവൽ കമാൻഡർ അഭിലാഷ് ടോമി! ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതെത്തിയ പോരാളി. അതിൽ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരൻ. കടലിലൂടെ ഏകാകിയായി ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം 2013ൽ അഭിലാഷ് സ്വന്തമാക്കിയതാണ്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടം മൂലം പിൻവാങ്ങേണ്ടി വന്നത്. നടുവി നു സാരമായ പരുക്കും പറ്റി. പക്ഷേ, ആ മടക്കം പിന്മാറ്റമായിരുന്നില്ല. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ സാദെലോനിൽ നിന്നു തുടങ്ങിയ യാത്ര 236 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്.
സെയിലിങ് തുടങ്ങാനുള്ള പ്രചോദനം ആരാണ്?
ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത് കിഴ്ൻ നോയിഷെയ്ഫർ എന്ന ദക്ഷിണാഫ്രിക്കൻ വനിതയാണ്. ഞാൻ സെയിലിങ്ങിനിറങ്ങാൻ കാരണം ഒരു സ്ത്രീയാണ്.
1999ൽ എറൗണ്ട് ദി ഗ്ലോബ് എന്ന പേരിൽ ഒരു സമുദ പരിക്രമണ മത്സരം ഉണ്ടായിരുന്നു. അന്ന് ഇസബെൽ ഓട്ടിസിയർ എന്നൊരു ഫ്രഞ്ച് സ്വദേശിയായിരുന്നു വിജയി. സെയിലിങ്ങിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത് അവരാണ്. ലോകത്തിൽ നടക്കുന്ന മത്സരങ്ങൾ നോക്കിയാൽ ദീർഘദൂര സെയിലിങ് ആയിരിക്കും ലിംഗഭേദമന്യേ ആർക്കും ആരുമായും മത്സരിക്കാൻ പറ്റുന്ന ഇടം. ബാക്കി മിക്ക മത്സരങ്ങൾക്കും പ്രത്യേകം വിഭാഗങ്ങൾ തന്നെയുണ്ട്. ഇവിടെ ലിംഗഭേദം മാത്രമല്ല, പ്രായം, പരിചയം തുടങ്ങി ഒന്നും മത്സരഘടകമല്ല. മത്സരം കടലിനോട് മാത്രം.
എന്താണ് കടലിനെ കുറിച്ചുള്ള ആദ്യ ഓർമ
കുട്ടനാട്ടുകാരനാണ് അച്ഛൻ ടോമി. അദ്ദേഹം നേവിയിലായിരുന്നു. ഓർമ വച്ച കാലത്തെ ജലാശയങ്ങൾക്കരികിലായിരുന്നു താമസം. കുഞ്ഞിലേ തൊട്ട് ഇഷ്ടമായിരുന്നു ജലയാത്രകൾ. മുതിർന്നപ്പോൾ സെയിലിങ് സംബന്ധമായ ധാരാളം പുസ്തകങ്ങൾ വായിച്ചു. അതൊക്കെ പ്രചോദനമായി. പൈലറ്റും സെയിലറും ആകാനായിരുന്നു ആഗ്രഹം. ഇത് രണ്ടും നടക്കുന്നിടം നേവിയായിരുന്നു, അങ്ങനെ നേവിയിൽ ചേർന്നു.
നേവിയിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നുണ്ടോ?
This story is from the May 27, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 27, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ