മേള'യെന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയത്തിന്റെ ആകാശ പാതയിലേക്കുള്ള പടി കയറി തുടങ്ങിയിട്ടേയുള്ളൂ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ ബുള്ളറ്റിന്റെ കിക്കർ അടിച്ചു നക്ഷത്രലോകത്തേക്കു പുറപ്പെടാൻ ഒരുങ്ങുന്നേയുള്ളൂ. അശോകൻ അപ്പോഴേക്കും പത്മരാജന്റെ രണ്ടു സിനിമകൾക്കു ശേഷം കെ.ജി. ജോർജിന്റെ യവനികയിലേക്ക് എത്തിക്കഴിഞ്ഞു. ആരും കൊതിക്കുന്ന തുടക്കം, വേഗം
"യവനിക'യുടെ ലൊക്കേഷൻ. മമ്മൂട്ടിയും അശോകനും ഒരേ ഹോട്ടലിലെ അടുത്തടുത്ത മുറികളിലാണു താമസം. ഒരു ദിവസം ലൊക്കേഷനിലേക്കു പോകാനായി വാതിൽ തുറന്ന് ഇറങ്ങിയ അശോകൻ കണ്ടത് വരാന്തയിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ്. കള്ളിമുണ്ട് മടക്കിക്കുത്തിയി ട്ടുണ്ട്. മമ്മൂട്ടി ചോദിച്ചു, “തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതു മോഹൻ ആണല്ലേ?'
അശോകൻ അതറിഞ്ഞിരുന്നില്ല. ഇടവേള എന്ന ആ സിനിമയുടെ തിരക്കഥാകൃത്ത് പത്മരാജനായിരുന്നു. അശോകൻ ഉടൻ അദ്ദേഹത്തെ വിളിക്കുന്നു. സംഭവം ശരിയാണ്. പക്ഷേ, രണ്ടു ദിവസത്തിനുള്ളിൽ എത്തണം. ആ കാര്യം കെ.ജി. ജോർജിനോടു പത്മരാജൻ വിളിച്ചു പറയുന്നു. അദ്ദേഹം അശോകന്റെ രംഗങ്ങൾ പെട്ടെന്നു ചിത്രീകരിച്ച് ഇടവേള'യുടെ ലൊക്കേഷനിലേക്ക് അയയ്ക്കുന്നു...
ഒരു തുടക്കക്കാരന് ഇത് പരിഗണനയും സ്നേഹവുമൊക്കെ അന്നു കിട്ടുന്നതു കണ്ടാകാം. യാത്ര പറയാൻ നേരം അശോകന്റെ കൈപിടിച്ചു മമ്മൂട്ടി പറഞ്ഞു. “എടോ, താൻ ഭാഗ്യവാനായ നടനാണ്. തുടക്കത്തിൽ തന്നെ പ്രഗൽഭരുടെ സിനിമയിൽ അഭിനയിക്കാനാകുന്നതു വലിയ കാര്യമാണ്.
“അതാണ് മമ്മൂക്ക. അന്നും ഇന്നും മനസ്സു തുറന്ന് അഭിനന്ദിക്കാനും അംഗീകരിക്കാനും മടിയില്ല. സിനിമയോടുള്ള അടങ്ങാത്ത മോഹം, ഇപ്പോഴും അതൊരു തരി പോലും കുറഞ്ഞിട്ടുമില്ല. പപ്പേട്ടന്റെ തിരക്കഥയിൽ ഞാൻ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത എനിക്കു മുന്നേ മമ്മൂക്ക അറിഞ്ഞു. നൻപകൽ നേരത്ത് അഭിനയിക്കുമ്പോഴും ആ മനസ്സിന് ഒരു മാറ്റവുമില്ലെന്നു തിരിച്ചറിഞ്ഞു. പകൽ മയങ്ങിയ നേരത്തു ചെന്നൈയിലെ ഫ്ലാറ്റിലിരുന്ന് അശോകൻ ഓർമക്കടലിലേക്കു കൊച്ചുവള്ളവും എടുത്തിറങ്ങി.
സംഗീത സംവിധാനം: അശോകൻ
പതിനൊന്നാമത്തെ വയസ്സിലാണ് അച്ഛനെ നഷ്ടമായത്. സിനിമ കണ്ടു വന്നാൽ അതിലെ പാട്ടുകൾ പഠി ച്ച് അച്ഛനെ പാടി കേൾപ്പിക്കണം. അങ്ങനെയാണു പാട്ടിനോടുള്ള മോഹം തുടങ്ങിയത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുമുണ്ട്.
This story is from the March 18, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 18, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും