ആ പുല്ലാങ്കുഴൽ നാദം കേട്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ഒരു പതിനഞ്ചുകാരി വായിക്കുന്ന പുല്ലാങ്കുഴൽ ഗാനം ആരെയാണു കരയിക്കാത്തത്? അവൾ കടന്നുപോയ പതിനൊന്നോളം ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. പിന്നെയും ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി. അതിൽ നിന്നെല്ലാം അവൾ ഉയിർത്തെഴുന്നേറ്റു. പാതി തളർന്ന ശരീരത്തെ മനസ്സുകൊണ്ടു തോൽപിച്ചു. പത്താം ക്ലാസ്സും പ്ലസ്ടുവും ഉയർന്ന മാർക്കോടെ വിജയിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പുല്ലാങ്കുഴ ലിന് ഒന്നാം സ്ഥാനം നേടി. ഓർഗൻ വാദനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം എന്നിവയിലും സമ്മാനങ്ങൾ നേടിയെടുത്തു.
ഇൻസ്റ്റഗ്രാമിൽ അച്ഛനോടൊപ്പം ഗൗരി ചെയ്യുന്ന റീലുകൾക്ക് ആസ്വാദകരേറെയാണ്. പ്രതീക്ഷ എന്ന വികാരത്തിന് എത്രത്തോളം വളരാനാകും എന്നു ചിന്തിച്ചാൽ ഗൗരിയോളം എന്നാണ് ഉത്തരം.
ഏറ്റുമാനൂർ പ്രഗതി'യിൽ പ്രദീപ് ആർ. നായരുടെയും ആശ പ്രദീപിന്റെയും രണ്ടാമത്തെ മകളാണു ഗൗരി പ്രദീപ് എന്ന ഈ മിടുക്കി.
“പ്ലസ് ടു കാണക്കാരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണു പഠിച്ചത്. സ്കൂളിന്റെ പ്രിൻസിപ്പൽ പദ്മകുമാർ സാർ എന്നെപ്പോലെ വീൽ ചെയറിലാണ്. സാറാണു ജീവിതത്തിൽ എന്റെ റോൾ മോഡൽ. പരിമിതി സാറിനെ ബാധിക്കുന്നതേയില്ല.
ഒന്നാം ക്ലാസ്സ് മുതൽ ഏറ്റുമാനൂർ മഹാദേവ വിദ്യാനികേതനിലും ആറു മുതൽ പത്തു വരെ വിവേകാനന്ദ പബ്ലിക് സ്കൂളിലും ആണു പഠിച്ചത്. ഒൻപതാം ക്ലാസ് വരെ അമ്മ സ്കൂളിൽ കൂടെയിരിക്കുമായിരുന്നു. ഡയപ്പർ ധരിച്ചാണു ക്ലാസിലിരിക്കുക. ഉച്ചയാകുമ്പോൾ അതു മാറ്റണം. ഏറെ നേരം ഇരിക്കാനാകില്ല. അതുകൊണ്ട് ഇടയ്ക്കു കിടക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്നു. എനിക്കായി പ്രത്യേക മുറിയും സ്കൂൾ അനുവദിച്ചു തന്നിരുന്നു. കിടന്നാണു പല പരീക്ഷകളും എഴുതിയത്.' എന്നു ഗൗരി.
This story is from the January21, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January21, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും