അടുത്തിടെയാണു സംഭവം. തന്റെ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ മകനെ വിളിക്കാൻ തിരുവനന്തപുരത്തെ സ്കൂളിൽ പോയതാണ് ഉണ്ണി മുകുന്ദൻ. അപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അതുവഴി വന്നു. ഉണ്ണിയെ കടന്നു മുന്നോട്ടു പോയ ശേഷം അവൻ നിന്നു. തിരിച്ചെത്തി, ഇംഗ്ലിഷിൽ ചോദിച്ചു “നിങ്ങളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...
ഉണ്ടാകാം...
എന്നു തമാശയോടെ ഉണ്ണി.
“നോ...' എന്നു പറഞ്ഞ് എന്തോ ഓർക്കാൻ ശ്രമിക്കുന്നതിനിടെ, "യൂ മേഡ് മീ ഇമോഷനൽ' എന്നവൻ.
ഉണ്ണി അതിശയത്തോടെ നോക്കുന്നതിനിടെ അവൻ ആവേശത്തോടെ ഒച്ചയുയർത്തി “യെസ്... മേപ്പടിയാൻ...
ഷേക്ക്ഹാൻഡ് നൽകി കുശലം പറഞ്ഞ് ഉണ്ണി പയ്യനെ യാത്രയാക്കി. പക്ഷേ, ആ സന്തോഷനിമിഷത്തിന്റെ അലകൾ ഇപ്പോഴുമുണ്ട് ഉണ്ണിയുടെ വാക്കുകളിൽ, “ഞാൻ വല്ലാതെ ഇമോഷനലായി. കരിയറിയിൽ ഞാനാഗ്രഹിച്ച മാറ്റം യാഥാർഥ്യമായി എന്ന് ആ നിമിഷം മനസ്സിലായി “മസിലളിയൻ' ഇമേജിൽ നിന്നു കുടുംബനായകനായി മാറിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ. ഒപ്പം അഞ്ചു പെൺകുട്ടികളുടെ ചോദ്യങ്ങൾക്കുത്തരം നൽകുന്ന സ്പെഷൽ ക്വസ്റ്റ്യൻ റൗണ്ടും.
കുടുംബനായകനിലേക്കുള്ള മാറ്റത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ? പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം സംഭവിക്കുന്നത്. "മേപ്പടിയാൻ' സിനിമയായിരുന്നു തുടക്കം. മസിലളിയൻ' എന്ന കാഴ്ചപ്പാടു മാറ്റാൻ അതു വളരെയധികം സഹായിച്ചു. “മസിൽ ഇമേജിൽ കുടുങ്ങുന്നുവെന്നു തോന്നിയപ്പോഴാണു മനഃപൂർവം നായകവേഷങ്ങൾ പലതും വേണ്ടെന്നു വച്ചത്. ഈ പോക്കു പോയാൽ ഔട്ട് ആകും എന്നു തോന്നിയപ്പോഴാണു വില്ലൻ വേഷങ്ങളിലേക്കു മാറിയതും ഇനി എന്തൊക്കെ ചെയ്യണം എന്നൊരു പദ്ധതി തയാറാക്കിയതും. അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാമെന്നായിരുന്നു തീരുമാനം.
ഒരു ബി ഗ്രേഡ് സിനിമയിലെ നായകനാകുന്നതിലും നല്ലത് എ ഗ്രേഡ് സിനിമയിലെ വില്ലനാകുന്നതാണെന്ന ചിന്തയിലേക്കെത്തി. നായകനേക്കാൾ നന്നായി അഭിനയിക്കണം എന്ന ആരോഗ്യകരമായ മത്സരബുദ്ധിയും മനസ്സിലുണ്ടായിരുന്നു.
കൊറോണ കാരണം സിനിമാ മേഖല നിശ്ചലമായപ്പോൾ ഞാൻ എന്നെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അവിടെയാണു മാറ്റം തുടങ്ങിയത്. എന്തൊക്കെ വേണ്ട, എന്തൊക്കെ വേണം എന്നു മനസ്സിലാക്കി. നേരത്തെ എന്റെ തീരുമാനങ്ങൾ വൈകാരികമായിരുന്നു. ഇപ്പോൾ അതു മാറി.
This story is from the January 07, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 07, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും