ചിരി ആയുസ്സു കൂട്ടുമെന്നു പറഞ്ഞതു ശരിയാണെന്നു തെളിയിച്ചു രണ്ടുപേർ ബേസിലിന്റെ തറവാട്ടു വീട്ടിലുണ്ട്. 99 വയസ്സുള്ള വല്ല്യപ്പച്ചൻ പൗലോസും 97 വയസ്സുള്ള വല്യമ്മച്ചി അന്നാമ്മയും. പതിറ്റാണ്ടുകൾക്കു മുൻപ് ഇങ്ങു മുവാറ്റുപുഴയിൽ നിന്ന് അങ്ങു നീലഗിരിക്കുന്നിൻ മുകളിലേക്കു കുടിയേറിയ ഈ കുടുംബത്തിന്റെ പിന്മുറക്കാരൻ ചിരിച്ചും ചിരിപ്പിച്ചു. സിനിമയിൽ ഇടം പിടിച്ചു.
കോളിങ്ബെൽ പോലെ ചിരിക്കുന്ന രണ്ടുപേരാണു ക്യാമറയ്ക്കു മുന്നിലുള്ളത്. നായകനായും സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകനായും ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച ബേസിൽ ജോസഫും അച്ഛൻ ഫാദർ ജോസഫ് പള്ളിപ്പാട്ടും. അവരെ മുന്നിൽ കണ്ടപ്പോൾ ആദ്യത്തെ ചോദ്യവും ചിരിയെ കുറിച്ചായി.
ഈ ചിരി കുടുംബത്തിന്റെ ട്രേഡ് മാർക്കാണോ ?
ബേസിൽ: പിന്നല്ലാതെ. പപ്പയെ പരിചയമുള്ളവരെല്ലാം പറയാറുണ്ട്. ആ ചിരിയാണ് എനിക്കു കിട്ടിയതെന്ന്. പപ്പ പള്ളിയിൽ നിന്നു ട്രാൻസ്ഫറായി പോകുമ്പോൾ ഇടവകക്കാരെല്ലാം നിന്നു കരച്ചിലാണ്, പള്ളിപ്പാട്ടച്ചൻ പോണേ...' അത്ര ഫാൻസാണ് ആ ചിരിക്ക്.
ഈ തമാശയുടെ പാരമ്പര്യം കിട്ടിയത് അമ്മ തങ്കമ്മയുടെ കുടുംബത്തിൽ നിന്നാണ്. മമ്മിയുടെ അപ്പച്ചൻ തോമസ് എന്ന കുഞ്ഞിത്തൊമ്മൻ രസികനായിരുന്നു. പാരഡി പാട്ടുകളും കഥകളുമായി മൈസൂരിൽ വരെ അപ്പച്ചൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ വലിയ തമാശക്കാരൻ മമ്മിയുടെ സഹോദരൻ സണ്ണിയാണ്. പയ്യംപള്ളിയിലെ അവരുടെ വീടിനടുത്താണു കുറുക്കൻ മൂല
മകനെ ദൈവവഴിയിലേക്ക് വിടാൻ മോഹിച്ചിരുന്നോ ?
ഫാ. ജോസഫ് ഞാൻ ജനിച്ചതു മുവാറ്റുപുഴയിലാണ് കാരി മറ്റത്ത്. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണു നീലഗിരിക്കടുത്ത് എരുമാടേക്കു കുടിയേറിയത്. തങ്കമ്മയും മുവാറ്റുപുഴക്കാരിയാണ്. പ്രൈമറി സ്കൂൾ അധ്യാപകനായി ജോലി കിട്ടിയതോടെ സുൽത്താൻ ബത്തേരിയിലെത്തി.
അപ്പൻ മദ്ബഹാ ശുശ്രൂഷകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന് അപ്പൻ മോഹിച്ചു. അങ്ങനെ 24-ാം വയസ്സിൽ പട്ടം കിട്ടി. ആ കൊല്ലം തന്നെയായിരുന്നു വിവാഹം. ബേസിലിനു കുട്ടിക്കാലത്തെ ഹാർമോണിയവും പാട്ടുമൊക്കെയായിരുന്നു താൽപര്യം. അതുകൊണ്ട് അവരുടെ ഇഷ്ടത്തിനു പഠിപ്പിക്കാനാണു മോഹിച്ചത്. പ്ലസ് ടുവിനു നല്ല മാർക്കു വാങ്ങി അവൻ പാസായി. വയനാട് ജില്ലയിൽ തന്നെ എൻട്രൻസിൽ മികച്ച റാങ്ക് വാങ്ങിയാണു തിരുവനന്തപുരം സിഇടിയിൽ അഡ്മിഷൻ വാങ്ങിയത്.
This story is from the December 10, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 10, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും
കരകൾ കടന്ന് മാഹീൻ
ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ
മകളിൽ നിന്നു വളർന്ന തണൽമരം
ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്
മനസ്സിനുമുണ്ട് കിണറോളം ആഴം
“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ