വടക്കൂട്ട് തറവാടിന്റെ മുറ്റത്തു കോട്ടൻ സാരി വടിവോടെയുടുത്ത രണ്ടു സുന്ദരിക്കുട്ടികൾ. വത്സലയും രമണിയും ചേച്ചിയും അനിയത്തിയും പ്രായം പതിനേഴ്...
അല്ല, എൺപത്തിമൂന്നും എൺപത്തൊന്നും.
ശ്ശൊ... ഞങ്ങളെപ്പറ്റി ചോദിക്കാൻ പോവാണോ എന്നൊരു നാണം ഇരുവരുടെയും കവിളുകളെ തുടുപ്പിച്ചു. യാത്രാ പ്രേമികളാണല്ലേ എന്ന ചോദ്യം ചന്ദനവും കുങ്കുമവും ചേർത്തു കുറിവരച്ച് നെറ്റിക്കു താഴെ കണ്ണുകൾക്കു നക്ഷത്രത്തിളക്കമേകി.
ഈ നക്ഷത്രത്തിളക്കമാണ് ഇവരുടെ യഥാർഥ പ്രായം. വാർധക്യം ഒതുങ്ങിക്കൂടേണ്ട കാലമല്ല എന്നു പറയാതെ പറഞ്ഞ് ഇവർ ലോകം ചുറ്റുന്നു.
“യാത്രചെയ്യാനുള്ള ഒരവസരവും വെറുതേ കളയാറില്ല. ചിലതു നാരായണീയം വായിക്കാൻ ഒത്തുകൂടുന്ന സംഘത്തോടൊപ്പമാകും. ചിലപ്പോൾ കുടുംബത്തോടൊപ്പം സ്വയം പ്ലാൻ ചെയ്തു മറ്റുള്ളവരെക്കൂടെ കൂട്ടി പോയ യാത്രകളുമുണ്ട്.'' വത്സലയും രമണിയും ആവേശത്തോടെ പറയുന്നു.
ഗൂഗിൾ പേ ചെയ്യാനും ജിപിഎസ് ഉപയോഗിക്കാനും വൈകിയ പ്രായത്തിലും പഠിച്ചെടുത്തു മുന്നേറുകയാണ് "സൂപ്പർ ഗ്രാൻമാസ്'.
ദ്വാരകാപുരി കാണാൻ
“യാത്ര ചെയ്യണം എന്ന മോഹം പണ്ട് ഉണ്ടായിരു ന്നു. പല കാരണങ്ങൾ കൊണ്ടു നടന്നില്ല. രമണി ഭർ ത്താവുമൊത്ത് കുറേയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. പണ്ടൊക്കെ പെൺകുട്ടികളായാൽ കല്യാണം കഴിക്കുക, കുട്ടികളെ നോക്കുക, വീട് നോക്കുക ഒക്കെ ആയിരുന്നല്ലോ മുഖ്യം. പഠിപ്പു പോലും പ്രധാനമായിരുന്നില്ല. പെൺകുട്ടികളൊക്കെ എന്തിനാപ്പൊ പഠിച്ചിട്ട് എന്നാണ് കാരണവന്മാർ ചോദിക്കുക. അന്ന് ആ ചിന്തയ്ക്ക് കുഴപ്പമൊന്നും ആർക്കും തോന്നിയിരുന്നില്ല.
പതിനെട്ടാം വയസ്സിലാണു ഞങ്ങൾ രണ്ടുപേരുടെയും വിവാഹം നടക്കുന്നത്. എന്റെ ഭർത്താവ് രാജകുമാര മേനോന് തിരുവനന്തപുരത്തായിരുന്നു ജോലി. അദ്ദേഹം മരിക്കുന്നതിനു കുറച്ചു കാലം മുൻപ് തൃശൂർ ഓട്ടുപാറയിലുള്ള വടക്കൂട്ട് എന്ന തറവാട്ടു വീട്ടിലേക്കു ഞങ്ങൾ വന്നു. അമ്മ ഉണ്ടായിരുന്നു അന്നു തറവാട്ടിൽ. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ ജോലി ലഭിച്ചിരുന്നു, തൃശൂർ ഏജീസ് ഓഫിസിൽ.
This story is from the November 26, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 26, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ