പത്തു വര്‍ഷത്തെ കാത്തിരിപ്പിന്റെ സന്തോഷമുണ്ട് സംവിധായകന്‍ വിനയന്. പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളെ ആവേശത്തിലാക്കുന്നതിന്റെ ഇരട്ടിമധുരം.
അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കു വാള്‍മുന കൊണ്ടു മറുപടി നല്‍കിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയ്ക്ക് വിനയന്റെ ജീവിതത്തോടു ചെറിയ സാമ്യങ്ങളുണ്ട്. അക്കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ ചിരിയോടെ വിനയന്‍ പറഞ്ഞു. സിനിമയിലെ ചില സംഘടനകളുടെ നിയമങ്ങളും ചിട്ടകളുമൊക്കെ മാടമ്പിക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. സോറി പറഞ്ഞ് എല്ലാം അവസാനിപ്പിച്ച് എനിക്കു വേണമെങ്കില്‍ സിനിമ ചെയ്യാമായിരുന്നു. പക്ഷേ, മരിക്കാന്‍ കിടക്കുമ്പോള്‍ പോലും സുഖം കിട്ടില്ല. തെറ്റു ചെയ്തില്ല എന്ന ഉറപ്പായിരുന്നു എന്റെ ബലം.” സംവിധായകന്‍ വിനയനും സിനിമയിലെ കണ്ണന്‍ കുറുപ്പിനെ ഉജ്വലമാക്കിയ മകന്‍ വിഷ്ണുവും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നപ്പോള്‍.
“പത്തൊമ്പതാം നൂറ്റാണ്ടിനെ മലയാളത്തിന്റെ ബാഹുബലി” എന്നാണല്ലോ സോഷ്യത മീഡിയ വിശേഷിപ്പിക്കുന്നത്
കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സത്യത്തില്‍ യഥാര്‍ഥ ബാഹുബലിയുടെ പത്തിലൊന്നു ബജറ്റ് പോലും ഈ സിനിമയ്ക്കില്ല. അഞ്ചു വര്‍ഷത്തെ അധ്വാനമുണ്ട് ഇതിനു പിന്നില്‍. എന്റെ ആദ്യ ചരിത്ര സിനിമ ആയതുകൊണ്ട് നന്നായി ഹോംവര്‍ക് ചെയ്തു. പിന്നെ, കുറേ കാലത്തിനു ശേഷം നല്ല രീതിയില്‍ ടെക്നിക്കല്‍ ക്രൂവിനെ വച്ച് സിനിമ ചെയ്യാനുള്ള സാഹചര്യവും കൂടി ഇപ്പോള്‍ വന്നു. അത് നന്നായി ഭവിച്ചു. എന്റെ ഒരു സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറില്ല. കൂട്ടുകാരും വീട്ടുകാരുമൊക്കെ ആദ്യ ഷോ കാണാന്‍ പോകുമ്പോള്‍ വീട്ടില്‍ ഞാന്‍ ടെന്‍ഷനടിച്ചിരിക്കും. അല്ലെങ്കില്‍ തലവഴിയേ പുതപ്പു മൂടി കിടന്നുറങ്ങും.
വിഷ്ണു: ഉറങ്ങുമെന്നു ചുമ്മാ പറയുന്നതാ. പുതപ്പിട്ടു മൂടി കിടക്കുകയേയുള്ളൂ. ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞുകേട്ടാല്‍ പതിയെ പുതപ്പു മാറ്റി എഴുന്നേറ്റു വരും.
അമ്പലപ്പുഴക്കാരനായ സംവിധായകന് ആറാട്ടുപുഴക്കാരനായ വേലായുധ പണിക്കരോട് ഇമോഷനൽ കണക്ഷനുണ്ടോ
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും