അരികിൽ മുട്ടിയുരുമ്മി നിൽക്കുന്ന ജീവനുള്ള പഞ്ഞിക്കെട്ട്, കണ്ണുകളിൽ നിറയെ ആർദ്രമായ സ്നേഹം എന്നും ഒപ്പമുണ്ടാകും എന്നുറപ്പു തരുന്ന വിശ്വസ്തതയും നന്ദിയും നിറഞ്ഞ വാലാട്ടലുകൾ...
മനുഷ്യരോളം തന്നെ സ്നേഹിക്കാനറിയുന്ന ഈ മൃഗങ്ങളാണ് ഇപ്പോൾ കേരളത്തിലെ പ്രധാന പ്രശ്നം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പേവിഷബാധയും വാർത്തകളിൽ സജീവമാണ്.
കുട്ടികൾക്കും വാർധക്യത്തിൽ തനിച്ചാകുന്നവർ കൂട്ടായും വീടിന്റെ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനുമെല്ലാം നമുക്ക് വളർത്തു മൃഗങ്ങൾ വേണം. എന്നാലിവയെ വീട്ടിൽ വളർത്തുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ പേ വിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും മനസ്സിലാക്കാം.
തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കാം
മനസ്സിനിണങ്ങിയ ഓമനമൃഗങ്ങളെ വേണം വീട്ടിൽ വളർത്താൻ ചിലർക്ക് വിദേശ ജനുസ്സിൽപ്പെട്ട നായ്ക്കളുടെ ഓമനത്തം ആകർഷകമാകുമ്പോൾ, ചിലർ നാടൻ ഇനത്തിൽ പെട്ട നായ്ക്കളെയും പൂച്ചകളെയും ഇഷ്ടപ്പെടുന്നു.
നമ്മുടെ കാലാവസ്ഥയിലാണ് വളർന്നു വന്നതെന്നതുകൊണ്ട് നാടൻ ഇനത്തിലുള്ളവ പ്രതിരോധശേഷി കൂടുതലായിരിക്കും.
വാങ്ങുന്നതിനു മുൻപ് ഇനം, സ്വഭാവ പ്രത്യേകതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അറിവുണ്ടാകണം. പരിചരിക്കാൻ സമയം കണ്ടത്തുകയും വേണം.
അലർജിയും ആസ്തമയും ഉള്ളവർ രോമം കൂടുതലുള്ള ഇനം നായ്ക്കളെയും പൂച്ചകളെയും വളർത്താതിരിക്കുന്നതാണ് നല്ലത്. ഇവയിൽ നിന്നു നമുക്ക് ബാധിക്കാവുന്ന അസുഖങ്ങളെന്ന പോലെ ഇവയ്ക്ക് ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചും ധാരണയുണ്ടായിരിക്കണം.
ഉദാഹരണത്തിന്, ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് നീളം വളരെ കൂടുതലായതിനാൽ പ്രായമാകുമ്പോൾ അവയുടെ നട്ടെല്ലിന്റെ ഡിസ്കിനു പ്രശ്നം വരാൻ സാധ്യതയുണ്ട്. എഴുന്നേറ്റു നിൽക്കാൻ പ്രയാസം നേരിടും. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയണം.
വിദേശ ജനുസ്സുകളിലുള്ള നായ്ക്കളെ അപൂ ബീഡേഴ്സിൽ നിന്നു തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ലൈസൻസുള്ളവർക്കു മാത്രമാണ് ഇവയെ വിൽക്കാനാകുക. അപൂവ്ഡ് ബ്രീഡേഴ്സ് നായ്ക്കൾക്ക് കൃത്യമായി വാക്സിനുകൾ എടുക്കുന്നതു മൂലം അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ആരോഗ്യമുള്ളതായിരിക്കും.
ഇണങ്ങാൻ ചിട്ടയായ പരിശീലനം
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും