പാപ്പന്റെ സീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ "ലേഡി സുരേഷ് ഗോപി ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി.
“സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട് നടക്കുമ്പോൾ പോലും ഞാനും കരുതിയിരുന്നില്ല ഇത്ര പ്രാധാന്യം വിൻസി എബ്രഹാം ഐപിഎസ് എന്ന എന്റെ കഥാപാത്രത്തിന് ഉണ്ടെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടപ്പോഴാണ് അത് മനസിലായത്.
"പാപ്പന്റെ സെറ്റിൽ ഏറ്റവും കുറവ് അഭിനയപരിചയം ഉള്ള ആളായിരുന്നു ഞാൻ. ജോഷി സാറിനെപ്പോലൊരു സംവിധായകൻ, സുരേഷ് ഗോപി, വിജയരാഘവൻ, ഷമ്മി തിലകൻ, ആശ ശരത് പോലുള്ള സീനിയർ കോആക്റ്റേഴ്സ് ഇവരോടൊപ്പം ഉള്ള ചിത്രം ഞാനായിട്ടു മോശമാക്കരുത് എന്ന് മാത്രം ചിന്തിച്ചു.
2018 ൽ "പൂമരം, 2020 ൽ കുങ്ഫു മാസ്റ്റർ എവിടെയായിരുന്നു ഇത്രനാൾ ?
“പൂമര'ത്തിന്റെ റിലീസിന് തൊട്ടു മുൻപ് തന്നെ സംവിധായകൻ എബ്രിഡ് ഷൈൻ സർ കുങ്ഫു മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
സ്പോർട്സ്, മാർഷൽ ആർട്സ്', ആക്ഷൻ സിനിമകൾ എന്നിവയോടൊക്കെ ഇഷ്ടമായതിനാൽ ഞാൻ കേട്ടയുടൻ ചെയ്യാമെന്നു സമ്മതിച്ചു. കൂടെ അഭിനയിക്കുന്നത് മാർഷൽ ആർട്സിലെ മാസ്റ്റേഴ്സ് ആണ്. നന്നായി പരിശീലിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റൂ എന്ന് പറഞ്ഞിരുന്നു. “പൂമരം' കഴിഞ്ഞയുടൻ കുങ്ഫു ട്രെയിനിങ് തുടങ്ങി. ഏകദേശം ഒന്നര വർഷത്തെ പരിശീലനം. ദിവസവും അഞ്ചു മണിക്കൂർ. പരിശീലനത്തെ ബാധിക്കും എന്നതിനാൽ അതിനിടെ വന്ന ഓഫറുകളൊന്നും സ്വീകരിച്ചില്ല. കുങ്ഫു കഴിഞ്ഞയുടൻ ലോക്ഡൗൺ വന്നു.
ഒന്നൊന്നര മാസം കടുത്ത മഞ്ഞും കടുത്ത വെയിലും ഒന്നിച്ചുള്ള കാലാവസ്ഥയിൽ ആയിരുന്നു ഷൂട്ട്. ഉത്തരാഖണ്ഡിലെ ഓലി, ജോഷിമഠ എന്നീ സ്ഥലങ്ങളിൽ അത് ആരോഗ്യത്തെ വല്ലാതെ ബാധിച്ചു. തോളുകൾക്കും കാൽ പാദത്തിലും പൊട്ടൽ, ലിന്റ് ടെയർ, ഉളുക്ക് ഇങ്ങനെ പരുക്കുകളുണ്ടായി. വർക്ക് ചെയ്യുമ്പോൾ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാത്ത സ്വഭാവം കൊണ്ട് സംഭവിച്ചതാണ്.
പരുക്കുകൾ മാറ്റിയെടുത്ത ശേഷമേ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ലോക്ഡൗൺ സമയമായതു കൊണ്ട് ഷൂട്ട് തടസപ്പെടാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞു. ലോക്ഡൗൺ കഴിഞ്ഞയുടൻ ജോഷി സാറിന്റെ വിളി വന്നു.
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ