ദുർഗ കൃഷ്ണ സിനിമയിലെത്തിയിട്ട് അഞ്ചുവർഷമേ ആയുള്ളൂ. പക്ഷേ, ഒരു ലിപ് ലോക്കിന്റെ ചൂടു മാറും മുൻപേ സിനിമയിലെ കിടപ്പറരംഗം കൂടി ബിറ്റുകളായി പ്രചരിച്ച് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. “സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി. ഒരുപാട് ആഗ്ര ഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല. ഭർത്താവ് അർജുൻ രവീന്ദ്രന്റെ കൈപിടിച്ച് ദുർഗ പറഞ്ഞു.
ഒരേ നിറമുള്ള കോസ്റ്റുമിൽ അർജുനൊപ്പം ചിരിച്ച് ദുർഗ ഫ്രയിമുകളിൽ നിറഞ്ഞു. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സന്തോഷമായിരുന്നു രണ്ടുപേർക്കും മറുപടികളിലേക്ക് ആ ചിരി നീണ്ടു.
വിവാഹം കഴിഞ്ഞുള്ള ആദ്യ ഫോട്ടോഷൂട്ടാണെന്നോ ? ദുർഗ: ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ഞാൻ. ഇന്നലെ തൊടുപുഴയിൽ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, "കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ...'
കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടുപേർക്കും തോന്നുന്നേയില്ല. അഞ്ചുവർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്. ചിലപ്പോൾ കാലിൽ കയറ്റി നിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി,റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നത്.
അർജുൻ ശരിക്കും കല്യാണം കഴിഞ്ഞെന്നു തോന്നുന്നില്ല ദുർഗ: നീയല്ലേടാ ഇന്നലെ അങ്ങനെ പറഞ്ഞത്... (കൊഞ്ചി കണ്ണുരുട്ടുന്നു) കല്യാണം കഴിഞ്ഞെന്നു തോന്നാഞ്ഞിട്ട് ഒന്നാം വിവാഹവാർഷികത്തിന് തമിഴ്നാട്ടിലെ അമ്പലത്തിൽ വച്ച് വീണ്ടും കല്യാണം കഴിച്ചു ഞങ്ങൾ അടുത്ത ഏപ്രിൽ അഞ്ചിന് ഒന്നുകൂടി കെട്ടാം.
അഞ്ചുവർഷത്തെ പ്രണയം എങ്ങനെ രഹസ്യമാക്കി വച്ചു ദുർഗ: "വിമാനത്തിന്റെ ഓഡിഷൻ കഴിഞ്ഞപ്പോൾ സംവിധായകൻ പ്രദീപേട്ടൻ ഒരു ഫിലിം വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. അവിടെ ഉണ്ണിയേട്ടനുമുണ്ടായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും