റീലുകളും ഫാൻ വിഡിയോസും പോസ്റ്റ് ചെയ്തുള്ള ആഘോഷം. അതിനിടയിലാണ് ഇൻസ്റ്റഗ്രാമിൽ രക്ഷ രാജ് വിവാഹ വാർത്തയുടെ പൂത്തിരി കത്തിച്ചത്.
"ഞാൻ ദാ, കല്യാണം കഴിക്കാൻ പോകുന്നു സേവ് ദ് ഡേറ്റ് കേട്ടോ' എന്നായിരുന്നു അത്.
“യ്യോ... കൊച്ച് കല്യാണം കഴിക്കാൻ പോകാണോ.. അപ്പൊ ഞങ്ങളുടെ അപ്പു എന്ത് ചെയ്യും എന്നായിരുന്നു സീരിയൽ പ്രേമികൾക്ക് അറിയേണ്ടത്. "സാന്ത്വനം' സീരിയലിലെ അപ്പു മോളുടെ സ്ഥാനത്ത് രക്ഷ അല്ലാതെ വേറൊരാളെ സങ്കൽപിക്കാൻ പറ്റാത്ത വിധം അപർണയെന്ന അപ്പുവിനെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു.
“വിവാഹത്തോടെ അഭിനയം നിർത്തുമെന്ന് കരുതിയാകാം അത്തരം കമന്റുകൾ. വിവാഹശേഷവും കരിയർ തുടരാൻ തന്നെയാണ് എന്റെ തീരുമാനം.
തിരിച്ചറിയപ്പെടുന്നതിനു മുൻപേ
പ്രേക്ഷകരുടെ സ്നേഹവും പ്രതികരണങ്ങളും കണ്ടപ്പോൾ മൂന്നു വർഷം മുൻപെടുത്ത തീരുമാനം രക്ഷയുടെ മനസ്സിലേക്ക് ഓടി വന്നു. നടി എന്ന നിലയിൽ ആളുകൾ പറയാതെ മനസേസിലാക്കുന്ന നാൾ വരുമ്പോഴേ ഇനി ഉദ്ഘാടനങ്ങൾക്ക് പോകുന്നുള്ളൂ എന്നതായിരുന്നു ആ തീരുമാനം. അഭിനേത്രി എന്ന നിലയിൽ മലയാളികൾ തിരിച്ചറിയുന്ന വളർച്ച നേടിയിട്ടേ വിവാഹം കഴിക്കൂ എന്നും നിശ്ചയിച്ചിരുന്നു.
തിരിച്ചറിയുന്ന നടിയാകുക എന്ന എന്റെ സ്വപ്നം നടപ്പിലാകുമോ എന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ തീരുമാനം നടപ്പിലാക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.
കോഴിക്കോട് ഉള്ളരിയാണ് എന്റെ നാട്. പൂക്കാട് കലാലയത്തിലാണ് നൃത്തം പഠിച്ചത്. ക്ഷേത്രങ്ങളിലും കലാമേളകളിലും നൃത്ത പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയൊരു പ്രോഗ്രാം കണ്ട സഹോദരൻ രഗിന്റെ സുഹൃത്തായ കാസ്റ്റിങ് മാനേജരാണ് "ലോലിപോപ്പ്' സിനിമയിലേക്ക് നിർദേശിച്ചത്. ചെറിയ റോൾ ആയിരുന്നു. അതിനു ശേഷം മലയാളി' എന്ന സിനിമ.
"തൊപ്പി' ആയിരുന്നു ആദ്യ തമിഴ് സിനിമ. ഡെല്ല രാജ് എന്ന പേര് തമിഴ്നാട്ടിൽ അത്ര സ്വീകാര്യമാകില്ല എന്ന തോന്നലിലാണ് രക്ഷ രാജ് എന്നാക്കിയത്.
എന്റെ അച്ഛൻ രാജൻ കോൺട്രാക്റ്റർ ആണ് അമ്മ രമ വീട്ടമ്മ. അച്ഛനും അമ്മയും ഒറ്റയ്ക്ക് എന്നെ ഒരിടത്തും വിടില്ല. കേരളത്തിനു പുറത്ത് ഷൂട്ടിന് അച്ഛനും നാട്ടിലെ ഷൂട്ടുകൾക്ക് അമ്മയും കൂടെ വരും. ഇവർക്ക് രണ്ടു പേർക്കും സാധിക്കാതെ വന്നാൽ മാത്രം ചേട്ടൻ രഗിൻ വരും.
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 20, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ