ഉള്ളം ചേർന്നാമോദം തുള്ളിത്തൂവേ...
"വെള്ളിമൂങ്ങ' സിനിമയിൽ പള്ളിമേടയിൽ വച്ചു കാണുന്ന സുന്ദരി പെണ്ണിനെ നോക്കി ബിജു മേനോന്റെ ഒരു ഡയലോഗുണ്ട്, "ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. 'ആരും മോഹിക്കുന്ന അഴകോടെ മലയാള സിനിമയുടെ പ്രിയനായികയായ നിക്കി ഗൽറാണി ഇക്കഴിഞ്ഞ മേയ് 18നാണ് ജീവിതനായകന്റെ കൈപിടിച്ചത്. തെലുങ്കിലെ യുവതാരം ആദി പിനിസെട്ടിയാണ് നിക്കിയുടെ വരൻ. വിവാഹസ്വപ്നം കണ്ടുതുടങ്ങിയ നാൾ മുതൽ ഏറ്റവും പ്രിയപ്പെട്ടവർ മാത്രം ചേരുന്ന ഇന്റിമേറ്റ് വിവാഹമായിരുന്നു മനസ്സിലെന്ന് നിക്കി പറയുന്നു.
“ട്രെഡീഷനൽ ചടങ്ങുകളെല്ലാം വിവാഹത്തിനു വേണമെന്ന് ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അതുപോലെ തന്നെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള തീർത്തും സ്വകാര്യമായ ചടങ്ങ്. ഏറ്റവും പ്രിയപ്പെട്ട, നമുക്കു വേണ്ടി പ്രാർഥിക്കുന്ന കുറച്ചുപേരുടെ അനുഗ്രഹാശിസ്സുകളോടെ ആദിയുടെ വധുവായ നിമിഷമാണ് ഏറ്റവും അനുഗ്രഹീതം. മാർച്ച് 26നായിരുന്നു നിക്കിയുടെയും ആദിയുടെയും വിവാഹനിശ്ചയം.
പെല്ലികൊടുക്കും... പെല്ലികുതുരു...
ഉത്തരേന്ത്യൻ ആചാരപ്രകാരമാണ് നിക്കിയുടെ വീട്ടിൽ വിവാഹത്തലേന്നു ചടങ്ങുകൾ നടന്നതെങ്കിൽ തനി തെലുങ്ക് രീതിയിലായിരുന്നു ആദിയുടെ വീട്ടിലെ ആഘോഷങ്ങൾ. തെലുങ്ക് ആചാരപ്രകാരമുള്ള ഹൽദി ചടങ്ങുകളെയാണ് പെല്ലികൊടുക്കു, പെല്ലികുതുരു' എന്നൊക്കെ വിളിക്കുന്നത്.
“വിവാഹത്തലേന്ന് ഹൽദി ചടങ്ങുകൾക്കു പുറമേ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയുള്ള മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. പാട്ടും ഡാൻസുമായി എല്ലാവരും ചിരിച്ചുല്ലസിക്കുന്നതിനിടെ ഒരു നിമിഷം വേദി നിശബ്ദമായി. നോക്കുമ്പോൾ അതാ സ്റ്റേജിനു നടുവിൽ ആദി. എന്നെ അരികിലേക്ക് വിളിച്ച് കൈപിടിച്ച് ചേർത്തുനിർത്തി. പിന്നെ മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം, "വിൽ യൂ മാരി മീ...' ഏഴുവർഷം മുൻപ് യെസ്' എന്നു പറഞ്ഞ അതേ സന്തോഷത്തോടെ ഞാൻ മറുപടി നൽകി. വിവാഹ തലേന്നുള്ള ആ സർപ്രൈസ് പ്രപ്പോസൽ വർഷങ്ങൾക്കു മുൻപ് ആദി പ്ലാൻ ചെയ്തിരുന്നതാണ്.
This story is from the August 06, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 06, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ