ബംഗളൂരുവിലെ വീടിന്റെ സ്വീകരണമുറിയിൽ സോഫയിൽ അലസമായി കിടന്ന് റിമോട്ടിലെ ബട്ടനുകൾ മാറിമാറി അമർത്തി കളിക്കുകയാണ് നിത്യ മേനോൻ. ന്യൂസ് ചാനലും മ്യൂസിക് ചാനലും മാറിമാറി അമർത്തി ആ മൊണ്ടാഷ് കണ്ട് കൃസൃതിച്ചിരി ചിരിക്കുന്ന കുട്ടിയായി നിത്യ
“15 വർഷമാകുന്നു സിനിമയിൽ വന്നിട്ട്. ആദ്യ സിനിമയിൽ എന്റെ പ്രിയനടനായ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ പോലും അഭിനയം സ്വപ്നമേ അല്ലായിരുന്നു. പക്ഷേ, ഇപ്പോൾ മനസ്സിൽ സിനിമ മാത്രമേയുള്ളൂ.
വിവാദങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും നിത്യ മേനോൻ വനിതയ്ക്കു നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം.
മലയാളത്തിൽ 19(1)എ ആണല്ലോ വാർത്തകളിൽ നിറയുന്നത് ? സിനിമ ചെയ്യുമ്പോൾ ഇതു വളരെ സ്‌പെഷലാണ്' എന്ന തോന്നൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. 19(1)എ അതുപോലൊരു സിനിമയാണ്. ആ സന്തോഷം ഈ സിനിമ റിലീസാകുമ്പോൾ ഇരട്ടിയാകുന്നു.
ലോക്ഡൗൺ ഇളവു കിട്ടിയ സമയത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടുതന്നെ ക്രൂവിൽ വളരെ കുറച്ചുപേരേ ഉള്ളൂ. തൊടുപുഴയിലായിരുന്നു ലൊക്കേഷൻ, 30 ദിവസത്തെ ഷെഡ്യൂൾ. ടൗണിലെ കൊച്ചു ജംക്ഷനിലാണ് എന്റെ കഥാപാത്രം ജോലി ചെയ്യുന്ന ഫോട്ടോസ്റ്റാറ്റ് കടയുള്ളത്.
അവിടെ വലിയൊരു മരമുണ്ട്. ഷോട്ടിനിടയിൽ അതിനു ചുവട്ടിലിരുന്ന് സംസാരിക്കും. അവിടെ ലോട്ടറി വിൽക്കുന്ന ചേട്ടനും മീൻ വിൽക്കുന്ന ചേട്ടനുമൊക്കെ പല തവണ കണ്ടുകണ്ട് ഞങ്ങളുമായി കമ്പനിയായി. രാവിലെ അവരുടെ ചിരിയും ഗുഡ്മാണിങ്ങും കിട്ടിയില്ലെങ്കിൽ ഒരു രസവുമില്ല. ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ളവരെല്ലാം ചേർന്നൊരു സൗഹൃദ വലയമുണ്ടാക്കി, അതാണ് സിനിമയെ സ്പെഷലാക്കിയത്.
കുറച്ചുനാൾ മുൻപേ ഇന്ദു നമ്പൂതിരി ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ഇന്ദുവിനെ എന്നെപ്പോലെയാണ് പലപ്പോഴും തോന്നിയത്, വലിയ എനർജി. അങ്ങനെ സിങ്ക് ഉള്ളവരെ കാണുന്നതും അപൂർവമാണ്.
മറ്റൊരു സന്തോഷം കൂടി ഈ സിനിമയ്ക്കുണ്ട്, വിജയ് സേതുപതി. സിനിമയ്ക്കു വേണ്ടി എങ്ങനെ മാറാനും കഴിവുള്ള വണ്ടർ ഫുൾ പേഴ്സൺ. ഒന്നോ രണ്ടോ ദിവസമേ ഞങ്ങൾക്ക് ഒന്നിച്ച് സീനുകളുള്ളൂ. അവസാനത്തെ കോംബിനേഷൻ സീനിന് ഇന്ദു കട്ട് പറഞ്ഞപ്പോൾ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി.
This story is from the August 06, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 06, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ