കൊറിയൻ ആൽബങ്ങളോടുള്ള ഭ്രമം കാരണം പരീക്ഷയിൽ മാർക്കു കുറഞ്ഞ കൗമാരക്കാരി ആത്മഹത്യ ചെയ്തു. കൊറിയയിലെ കാര്യമെന്തിനാ ഇവിടെ പറയുന്നതെന്ന് ചോദിക്കരുത്. കൊറിയൻ ആൽബങ്ങൾ തലയ്ക്കു പിടിച്ചിരിക്കുന്നത് അവിടുള്ളവർക്കല്ല, കേരളത്തിലെ കൗമാരക്കാർക്കാണ്.
തലയ്ക്കു പിടിക്കാൻ മാത്രം എന്താണ് ഈ കൊറിയയുടെ പ്രത്യേകത എന്നെങ്ങാനും പിള്ളേരോട് ചോദിച്ചാലോ. കണ്ണുമിഴിച്ച്, കൈചൂണ്ടി അവർ ഉറക്കെ ചോദിക്കും. “അവരെ പോലെ സുന്ദരികളും സുന്ദരന്മാരും വേറെ എവിടെയുണ്ട്. ലുക്സ് മാത്രമല്ല, അവരുടെ പാട്ടിലെ വരികളും ജീവിതത്തെ കുറിച്ച് പ്രതീക്ഷ തരുന്നതാണ്. ആ പെൺകുട്ടി മരിച്ചതിനു പിന്നിൽ വേറെന്തെങ്കിലും കാരണം കാണും. അല്ലാതെ ഞങ്ങളുടെ കൊറിയയെ കുറ്റം പറഞ്ഞാലുണ്ടല്ലോ... ല്ലോ...
ഇന്ത്യയിൽ നിന്നു പറന്നുയർന്നാൽ "അരപകൽ' ദൂരമേയുള്ളൂ ഈ രാജ്യത്തേക്ക്. സത്യത്തിൽ കൊറിയയും കേരളവും ആരംഭിക്കുന്നത് 'ക' എന്ന അക്ഷരത്തിലാണെന്ന ഒറ്റ സാമ്യമേ ഉള്ളൂ രണ്ടും തമ്മിൽ. പക്ഷേ, സൈയുടെ ഗന്നം സ്റ്റൈൽ പാട്ടുകളിലൂടെ വളർന്ന് ബിടിഎസ് ആൽബങ്ങളിലൂടെ ഉന്മാദ ലഹരിയിലാണ്ട നമ്മുടെ പുതുതലമുറ സ്വപ്നം കാണുന്നത് കൊറിയയിൽ താമസിക്കാൻ ഒരു കൊച്ചുവീടാ'ണ്. ആ നാടിനെ പറ്റി കേട്ടോളൂ.
കെ- ടെക്നിക് പിടികിട്ടി...
പോപ് സംഗീതം, സീരിയൽ, സൗന്ദര്യസംരക്ഷണം എന്നു തുടങ്ങി കൊറിയക്കാരുടെ കയ്യിലില്ലാത്ത നമ്പറുകളില്ല. പോപ്പിന്റെ മുന്നിൽ കെ ചേർത്താൽ കൊറിയൻ തരംഗമായ കെ പോപ്പായി. കെ- ഡ്രാമ, കെ ബ്യൂട്ടി എന്നിങ്ങനെ പോകുന്നു ഗൂഗിളിൽ തിരയേണ്ട ആ പേരുകൾ. “ഇപ്പോ ടെക്നിക് പിടികിട്ടി' എന്ന മോഹൻ ലാൽ ഡയലോഗ് മനസ്സിലോർത്ത് കെ റെയിൽ എന്നുമാത്രം സെർച് ചെയ്തേക്കരുതെന്ന് ഒരു എളിയ മുന്നറിയിപ്പ്.
നേരു പറഞ്ഞാൽ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ ഇപ്പോഴും യുദ്ധമാണ്. ദക്ഷിണ കൊറിയൻ സിനിമ കണ്ടതിന് സ്കൂൾ വിദ്യാർഥിയെ 14 വർഷത്തെ തടവുശിക്ഷയ്ക്കും, സ്ക്വിഡ് ഗെയിമി'ന്റെ കോപ്പി രാജ്യത്തു കൊണ്ടുവന്നയാളെ വധശിക്ഷയ്ക്കും വിധിച്ച നാടാണ് ഉത്തര കൊറിയ. ഇങ്ങനെയുള്ള കെ- ശിക്ഷാവിധികൾ നടപ്പാക്കുന്ന, പ്രസിഡന്റിനെ പേടിച്ച് കോവിഡ് പോലും വന്നെത്തി നോക്കാൻ വൈകിയ ഉത്തര കൊറിയയെ കുറിച്ചല്ല ലോകം ആരാധനയോടെ സംസാരിക്കുന്നത്. സിനിമയും സംഗീതവും മേവാ പൂക്കൾ പോലെ വസന്തം വിരിയിക്കുന്ന ദക്ഷിണ കൊറിയയാണ് സങ്കല്പത്തിലെ ആ സ്വർഗം.
This story is from the July 09, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 09, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നല്ലോണം തിളങ്ങാം
ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...
സ്വർണം വളരും നിധിയാകും
ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത
ഗ്യാസ്ട്രബിൾ നിസാരമല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വായ്പാഭാരം എങ്ങനെ കുറയ്ക്കാം
ദീർഘകാല വായ്പ വേഗത്തിൽ അടച്ചു തീർക്കാനും വഴിയുണ്ട്
പാടൂ നീ, സോപാന ഗായികേ...
കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ