ശൃംഗേരി ശാരദാപീഠം നടത്തിയ ഭഗവത് ഗീതാ പാരായണത്തിൽ 700 ശ്ലോകങ്ങൾ ഏറ്റവും വേഗത്തിൽ ഓർമയിൽ നിന്ന് ചൊല്ലി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓർമയെ കുറിച്ചുള്ള പഠനങ്ങളും പരിശീലന ക്ലാസുകളും നടത്തുന്നു. ശ്രീജ പുതുമന അമേരിക്കയിൽ സോഫ്റ്റ്വെയർ കൺസൽറ്റന്റ് ക്ലാസിക്കൽ നർത്തകിയും യോഗ പരിശീലകയുമാണ്.
കണക്കിൽ മിടുക്കരാകാൻ നൃത്തം പഠിക്കുന്നത് നല്ലതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ, സംഗതി സത്യമാണ്. നൃത്തപഠനവും പിയാനോ വായിക്കാൻ പഠിക്കുന്നതുമൊക്കെ ഗണിത പഠനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. നൃത്തം പഠിച്ചിട്ട് ഒന്നുമായില്ല, പിയാനോ പഠിച്ചത് വെറുതേയായി എന്നൊക്കെ പറയുന്നവരുണ്ട്. അവരുടെ ജീവിതത്തിലെ മറ്റു നേട്ടങ്ങൾ പലപ്പോഴും സ്വയം വിശകലനം ചെയ്യാറുമില്ല.
നൃത്തം പഠിക്കുന്നവരെല്ലാം പത്മാ സുബ്രമഹ്ണ്യവും പിയാനോ പഠിക്കുന്നവരെല്ലാം എ. ആർ. റഹ്മാനും ആകണമെന്നില്ല. അങ്ങനെ ആകുന്നത് മാത്രമല്ല വിജയം. നൃത്തം കണക്കു കൂട്ടിയാണ് ചെയ്യുന്നത്. ഒരാൾ നൃത്തം ചെയ്യുമ്പോൾ മനസ്സിൽ നിറയെ അക്കങ്ങളാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ നാലു താളത്തിൽ ഒരു ചുവട്. പിന്നെ, അടുത്തത്. കണക്കിൽ മോശമായ കുട്ടിക്ക് പുരോഗതി നേടാനും മിടുക്കർക്ക് കൂടുതൽ തിളങ്ങാനും അവർ പോലുമറിയാതെ നൃത്തം ഗുണകരമാകും. കൈവഴങ്ങാനും കണക്കിൽ മിടുക്കരാകാനും പിയാനോ പോലുള്ള സംഗീതോപകരണങ്ങളുടെ പഠനം സഹായിക്കും.
രണ്ടു കൈകളും ഉപയോഗിച്ച് ഓരോ അക്ഷരവും ഓർത്തു വച്ചുള്ള പിയാനോ വാദനം ബുദ്ധിക്കുള്ള പരിശീലനം കൂടിയാണിത്. പിയാനോ പഠിക്കുന്ന കുട്ടി ഭാവിയിൽ മികച്ച സോഫ്റ്റ്വെയർ പ്രോഗ്രാമറായി മാറാം. ഈ തരത്തിൽ പല കലകളെയും ബൗദ്ധിക വ്യായാമങ്ങളായാണ് പൗരാണികർ കണ്ടിരുന്നത്. താളിയോലകൾ പ്രചാരത്തിലാകും മുൻപ് ഓർമയായിരുന്നു അവരുടെ വഴി. അത്രയും ഓർമ നേടാൻ ഉപയോഗിച്ച മാർഗങ്ങൾ എന്തെല്ലാമെന്ന് പൂർണമായും നമുക്ക് അറിയില്ല. എങ്കിലും ഓർമയുടെ പ്രാധാന്യവും അത് നേടാനുള്ള മാർഗങ്ങളും ഋഷീശ്വരൻമാർ പുരാണഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഓർമിക്കാൻ പഠിക്കാം
ഉറങ്ങിക്കിടക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കുക. പതറുന്ന ശ്രദ്ധയെ ചേർത്തുവച്ചു മനസ്സിനെ ഏകാഗ്രമാക്കുക. ആ അവസ്ഥയിൽ അചഞ്ചലമായി നിൽക്കുക. ശ്രദ്ധയും ഏകാഗ്രതയും താനേ വന്നുചേരും. എന്നാണ് മാണ്ടുക്യോപനിഷത്ത് പറയുന്നത്.
This story is from the June 25, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 25, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും
കരകൾ കടന്ന് മാഹീൻ
ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ
മകളിൽ നിന്നു വളർന്ന തണൽമരം
ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്
മനസ്സിനുമുണ്ട് കിണറോളം ആഴം
“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ