ജീവിതചര്യയിൽ ഭക്ഷണക്രമത്തിലും രീതികൾക്കും എത്രത്തോളം പ്രാധാന്യമുണ്ട്? ഡോക്ടറുടെ ഭക്ഷണക്രമവും രീതികളുമൊക്കെ എങ്ങനെയാണ്.
ഡോ. ഗംഗാധരൻ: ദിനചര്യകളെക്കുറിച്ചും ചിട്ടകളെക്കുറിച്ചും ഒരാളെ പറഞ്ഞു പഠിപ്പിക്കാൻ ഒരിക്കലും സാധ്യമല്ല. എന്തുവേണം എന്ന് പറയുന്നതിനേക്കാൾ എന്തൊക്കെ ഒഴിവാക്കണമെന്ന് പറയുന്നതാകും നല്ലത്. മുൻപൊക്കെ ഞാനും ഈ ചിട്ടകൾ അനുസരിക്കുന്ന ഒരാളായിരുന്നില്ല. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് പതിവായിരുന്നു. ഹോസ്പിറ്റലിലെ തിരക്കുകൾ കാരണം ഉച്ചഭക്ഷണം വൈകുന്നേരം എട്ടുമണിക്ക് വരെ കഴിച്ച സമയങ്ങളുണ്ട്. അതുപോലെ രാത്രി ഏറെ വൈകി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരിക്കും അത്താഴം കഴിക്കുക. പിന്നീട് രണ്ടുമണിവരെയൊക്കെ സിനിമ കണ്ടു പലഹാരങ്ങളും കഴിച്ചു കൊണ്ടിരിക്കുമായിരുന്നു. ഇപ്പോൾ ശരീരത്തിന്റെ കാര്യത്തിലും ഭക്ഷണം സമയത്ത് കഴിക്കുന്നതിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്താറുണ്ട്. ചിലപ്പോഴൊക്കെ ഒ.പിയുടെ സമയത്ത് ഭക്ഷണക്രമവും സമയവും തെറ്റിപ്പോകും. എന്നാലും പരമാവധി കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട്. മധുരം മുഴുവനായും ഉപേക്ഷിച്ചുവെന്നുതന്നെ പറയാം.
ഡോ. ചിത്രതാര എന്റെ അച്ഛന് റെയിൽവേയിലായിരുന്നു ജോലി. സമയത്തിന് വളരെ പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എവിടെയെങ്കിലും പോകണമെങ്കിൽ കൃത്യസമയത്ത് അച്ഛൻ ഇറങ്ങും. അതുപോലെ കൃത്യസമയത്തിന് അഞ്ച് മിനിറ്റ് മുൻപേ റെഡിയായിരിക്കണമെന്ന് ഞങ്ങളോട് പറയും. സമയം വൈകിയാൽ അച്ഛൻ ഞങ്ങളെ കൊണ്ടുപോകില്ലായിരുന്നു. കുട്ടി കാലം തൊട്ട് അച്ഛൻ തന്നെ കൃത്യതയിലാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ജോലിത്തിരക്കിനിടയിൽ ആ സമയക്രമം ഇട യ്ക്കൊക്കെ തെറ്റിപ്പോയിരുന്നു. ഭക്ഷണസമയം സാധാരണ തെറ്റാറുള്ളത് ഡ്യൂട്ടിയിലുള്ളപ്പോഴാണ്. ആർ.സി.സിയിൽ വർക്ക് ചെയ്യുന്ന സമയത്ത് ചിലപ്പോൾ ഭക്ഷണം യഥാസമയത്ത് കഴിക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. എന്നാൽ അടുത്തകാലത്ത് എനിക്ക് അസിഡിറ്റി വന്നു. അതുകൊണ്ടു തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഞാനിപ്പോൾ ശ്രമിക്കാറുണ്ട്.
നടൻ ഇന്നസെന്റ് എന്ന നടനെ നമുക്കെല്ലാം അറിയാം. എന്നാൽ ഇന്നസെന്റ് എന്ന പേഷ്യന്റിനെക്കുറിച്ച് ഡോക്ടർക്കാണ് കൃത്യമായി പറയാൻ സാധിക്കുക. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവയ്ക്കാമോ.
Esta historia es de la edición October 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...