നാല് പതിറ്റാണ്ട് ഭാരതത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ കരുത്തോടെ ശോഭിച്ചിരുന്ന ഒരു അസാധാരണ പ്രതിഭ. മദ്ധ്യപ്രദേശിലെ ജനതയുടെയും പ്രത്യേകിച്ച് "ഇൻഡോർ' നിവാസികളുടെയും അടുത്ത സുഹൃത്വലയങ്ങളുടെയും "തായ്' എന്നറിയപ്പെടുന്ന ശ്രീമതി സുമിത്ര മഹാജൻ ഇന്നും ജനങ്ങളുടെ അതിരറ്റ സ്നേഹം ഏറ്റുവാങ്ങി സദാ നിറപുഞ്ചിരിയോടെ ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെല്ലുന്ന ഒരു വ്യക്തിത്വമാണ്.
എട്ടുപ്രാവശ്യം ലോക്സഭയിൽ നിന്നും നിരന്തരം മദ്ധ്യപ്രദേശിലെ ഇൻഡോർ തെരഞ്ഞെടുക്ക പ്പെട്ട ജനങ്ങളുടെ അനിഷേധ്യ നേതാവും ലോക്സഭ യുടെ രണ്ടാമത്തെ വനിതാ സ്പീക്കറും അതു പോലെ ലോക്സഭയുടെ പതിനാറാമത് സ്പീക്കർ പദവി അലങ്കരിക്കുകയും ചെയ്ത ശ്രീമതി സുമിത്ര മഹാജൻ അവരുടെ നീണ്ട രാഷ്ട്രീയ ജീവിതവും മറ്റും “മഹിളാരത്നത്തിനുവേണ്ടി പങ്കിടുകയായിരുന്നു.
ഇൻഡ്യയിൽ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ഒരു നഗരമായിട്ടാണ് ഇൻഡോർ അറിയപ്പെടുന്നത്. ആ നഗരത്തിന്റെ ഇന്നത്തെ എല്ലാ അഭിവൃദ്ധിയുടെയും പിന്നിൽ പ്രവർത്തിച്ച ഒരു പ്രതിഭ തന്നെയാണ് സുമിത്ര മഹാജൻ എന്ന ആ മഹത് വ്യക്തി. അവരുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പുകൾ ഇൻഡോർ നഗരസഭയുടെ കൗൺസിലർ സ്ഥാനവും പിന്നീട് നഗരസഭാ ജൈത്രയാത്രയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു.
മഹാരാഷ്ട്ര സംസ്ഥാനത്തെ "രത്നഗിരി ജില്ലയിലെ ചിൺ' എന്ന ചെറുപട്ടണത്തിൽ പുരി ഥോത്തം നീലകണ്ഠ സാത്തയുടേയും ഉഷാ സാത്തേയുടേയും മകളായി 1943 ൽ ഏപ്രിൽ 12 ന് ആണ് സുമിത്ര മഹാജന്റെ ജനനം. കുടുംബം സാമ്പത്തിക ഭദ്രതയിൽ അത് മുൻപന്തിയിൽ അല്ലാതിരുന്നിട്ടുകൂടി പതിനൊന്നാം ക്ലാസുവരെയുള്ള പ്രാഥമിക പഠനം രത്നഗിരിയിലെ ചിണിൽ തുടരുകയും അതിനുശേഷമുള്ള വിദ്യാഭ്യാസം ബിരുദം വരെ മുംബയിൽ തുടരുകയുമായിരുന്നു. ആ കാലയളവിൽ അവരുടെ ഒരു സഹോദരൻ അവർക്കൊപ്പം മുംബയ്യിൽ പഠനം നടത്തിയിരുന്നു. സുമിത്ര മഹാജന്റെ മാതാപിതാക്കൾക്ക് അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഉണ്ടായിരുന്നത് പെൺമക്കളിൽ ഇളയത് സുമിത്ര മഹാജൻ ആയിരുന്നു. മാതാപിതാക്കളുടെ അകാലത്തിലുള്ള വിയോഗം കുടുംബത്തെ തളർത്തിയെങ്കിലും സഹോദരങ്ങളുടെയും മറ്റും തുടർപഠനത്തെ അതു തെല്ലും ബാധിച്ചില്ല. എല്ലാവർക്കും നല്ല വിദ്യാഭ്യാസം നേടുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും കഴിഞ്ഞു.
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...