അഭിനയത്തോടുള്ള അദമ്യമായ ആഗ്രഹം മൂലം കോളേജിലെ ഹിന്ദി അദ്ധ്യാപക ജോലി ഉപേക്ഷിച്ച് അഭിനയത്തിലെത്തിയ അദ്ദേഹം മലയാളസിനിമയിലെ എന്നും തിളങ്ങുന്ന താരമായി മാറിയത് ചരിത്രം.
അഭിനയ ജീവിതത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് തലമുറകളിലൂടെ സഞ്ചരിച്ചുകൊണ്ടിരി ക്കുന്നു ഈ അഭിനയ കുലപതി. ചെറുപ്പകാലത്ത് നാടകങ്ങളിൽ അഭിനയിച്ചതിന് അച്ഛന്റെ കയ്യിൽ നിന്നും ഏറെ തല്ല് കിട്ടിയിട്ടുള്ള അദ്ദേഹം മലയാള സിനിമയുടെ കാരണവരായി മാറി.
ആദ്യ സിനിമ റിലീസായപ്പോൾ മാധവൻ നായർ എന്ന തന്റെ പേര് കാണാത്തതിൽ പരിഭവിച്ച് നിർമ്മാതാവിനോട് ചോദിച്ചപ്പോഴാണ് താൻ പോലും അറിയാതെ തന്റെ പേര് മധു എന്നാക്കിയത് അറിഞ്ഞത്. പിന്നീട് ആ പേര് അദ്ദേഹം മലയാളസിനിമയുടെ അഭ്രപാളികളിൽ തങ്കലിപികളാൽ എഴുതിച്ചേർത്തു.
സിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി ഡാനിയൽ അവാർഡും പത്മശ്രീയും ഉൾപ്പെടെ നിരവധി അവാർഡുകളും പുരസ്കാരങ്ങളും നേടിയ ഈ അഭിനയ സാമ്രാട്ട്, പതിനൊന്ന് സിനിമകൾ സംവിധാനം ചെയ്തു, പതിനഞ്ച് സിനിമകൾ നിർമ്മിച്ചു. അഞ്ച് സിനിമകൾ സംവിധാനം ചെയ്യുകയും, നിർമ്മിക്കുകയും അവയിൽ അഭിനയിക്കുകയും ചെയ്തു. ഇങ്ങനെ സിനിമ യുടെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ അഭിനയ പ്രതിഭ, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
തൊണ്ണൂറുകളിൽ ദൂരദർശന്റെ 004 ചാനലിൽ വന്ന ദേവാങ്കണം എന്ന സീരിയൽ കാണാനായി ടി.വിയുടെ മുന്നിൽ ആളുകളെ പിടിച്ചിരുത്തിയത് പ്രൗഢിയും പ്രസരിപ്പും നിറഞ്ഞ മധു എന്ന മലയാ ളികളുടെ പ്രിയപ്പെട്ട നടൻ ആ സീരിയലിൽ അഭിനയിച്ചതു കൊണ്ടു മാത്രമാണ്. സിനിമയെന്നോ സീരിയലെന്നോ വ്യത്യാസമില്ലാതെ അഭിനയത്തിന് മാത്രം പ്രാധാന്യം കൊടുത്ത ഈ അതുല്യ നടൻ ബിഗ് സ്ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് - അഭിനയിക്കാൻ സിനിമാതാരങ്ങൾക്ക് പ്രചോദനമേകി ഒരു വലിയ മാറ്റത്തിന് തുടക്കമിടുകയായിരുന്നു.
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...