2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് നായികയാണ് വരദ. ഒരുപിടി നല്ല ചിത്രങ്ങളിലും മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ട വരദ ഇന്ന് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരം കൂടിയാണ്. എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസിന്റെ നിർദ്ദേശ പ്രകാരം “സുൽത്താൻ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് എമി എന്ന പേര് മാറ്റി വരദ എന്ന പേര് താരം സ്വീകരിക്കുന്നത്. ശേഷം മിനിസ്ക്രീനിൽ ഉൾപ്പെടെ വരദ എന്ന പേരിലാണ് എമി അറിയപ്പെട്ടത്. ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ളാറ്റ് എന്ന ആഗ്രഹം കൂടി യാഥാർത്ഥ്യമാക്കിയ വരദ ഏറെ സന്തോഷ ത്തിലാണ്. കൂടുതൽ വിശേഷങ്ങളുമായി വര മനസ്സ് തുറക്കുമ്പോൾ....
ലോഹിതദാസ് സമ്മാനിച്ച പേരിനെക്കുറിച്ച്?
വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ, സംവിധായകൻ ലോഹിതദാസ് സാറാണ് എനിക്ക് വരദ എന്ന് പേരിട്ടത്. അച്ഛനും അമ്മയും നൽകിയ പേര് എമിമോൾ എന്നായിരുന്നു. ഒരിക്കലും ഞാൻ ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സഹോദരന്റെ പേര് എറിക് എന്നാണ്. അവന്റെ പേരിന്റെ അവസാനം എന്തുകൊണ്ട് മോൻ എന്ന് ചേർത്തില്ലെന്ന് എപ്പോഴും ഞാൻ മമ്മിയോട് ചോദിക്കാറുണ്ട്. എന്തിനാണ് എന്റെ പേരിനൊപ്പം ഒരു മോൾ എന്നത് ചേർത്തുവെന്നും ഇടയ്ക്ക് മമ്മിയോടും പപ്പയോടും ചോദിക്കാറുണ്ട്. അവർക്ക് എന്തോ, അതൊരു രസമായിട്ട് തോന്നി. അതുകൊണ്ടു തന്നെ എനിക്ക് ആ പേര് ഒട്ടും ഇഷ്ടമേ അല്ലായിരുന്നു. സിനിമയിലേക്ക് വന്നപ്പോൾ പേര് വരദ എന്നാക്കി. അന്ന് ഒരുപാട് സന്തോഷമായി. ആദ്യമൊക്കെ എല്ലാവരും പറഞ്ഞത് എടു ത്താൽ പൊങ്ങാത്ത പേരെന്നായിരുന്നു. 17 വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് എന്റെ പ്രായത്തിലുള്ള ഒരാൾക്ക് വരദ എന്ന പേര് ചേരുമോ എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ പേര് മാറ്റിയപ്പോൾ ഞാനായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചത്. പിന്നീടങ്ങോട്ട് ഇൻഡസ്ട്രിയിൽ വരദ എന്നറിയപ്പെട്ടു. അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമേ എമി എന്നിപ്പോൾ വിളിക്കാറുള്ളൂ.
സംവിധായകൻ ലോഹിതദാസുമായുള്ള ആത്മബന്ധം?
This story is from the July 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...