കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയുടെ ഏറ്റവും വലിയ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശന് എടുത്തുപറയാവുന്ന ഒരു പ്രത്യേകതയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ “ചേച്ചീ' എന്നുവിളിച്ച് അഭിസംബോധന ചെയ്യുന്ന മറ്റൊരു സ്ത്രീ വേറെ കാണില്ല. വെള്ളാപ്പള്ളി നടേശൻ എവിടെപ്പോയാലും ഒരു നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രീതിനടേശൻ, പരിചയപ്പെടുന്ന എല്ലാവർക്കും ചേച്ചിയാണ്. വെള്ളാപ്പള്ളി നടേശനെ നടേശൻ ചേട്ടനെന്നും, ജനറൽ സെക്രട്ടറി എന്നുമൊക്കെ അഭിസംബോധന ചെയ്യുന്നവർക്ക് ജനറൽ സെക്രട്ടറിയുടെ ഈ നിഴൽ ചേച്ചിയാണ്; സ്നേഹനിധിയായ മൂത്ത ചേച്ചി.
ആ ചേച്ചിയുമായി മുൻകൂട്ടി പറഞ്ഞതനുസരിച്ച് "മഹിളാരത്നത്തിനു വേണ്ടിയുള്ള ഒരു കൂടിക്കാഴ്ച യായി കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തുമ്പോൾ സമയം, പറഞ്ഞിരുന്നതിൽ നിന്നും രണ്ട് മണിക്കൂറിലധികം വൈകിയിരുന്നു. തലേദിവസവും ഇങ്ങോട്ടുവി ളിച്ച് രാവിലെ തന്നെ എത്തണമെന്നും, അതുകഴിഞ്ഞ് മറ്റുചില അത്യാവശ്യ കാര്യങ്ങൾക്കു പോകേണ്ടതു ണ്ടെന്നും പറഞ്ഞിരുന്നതുകൊണ്ട് കൊല്ലത്തു നിന്നും രാവിലെ തന്നെ പുറപ്പെട്ടതാണ്. പക്ഷേ കോരിച്ചൊരിയുന്ന മഴയും റോഡിന്റെ ശോച്യാവസ്ഥയും കാരണം എത്തിച്ചേർന്ന സമയം 1.30. അത്രയും വൈകിയതിന് എന്തെങ്കിലും നീരസം പ്രകടിപ്പിച്ചാലോ എന്നുകരുതി, മുൻകൂർ മാപ്പപേക്ഷ എന്നപോലെ മഴയേയും മഴക്കുഴികളേയും പഴി പറഞ്ഞു കൊണ്ടായിരുന്നു കടന്നുചെന്നതു തന്നെ. എന്നാൽ ചേച്ചി എല്ലാം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. മഴ വല്ലാതെ വലച്ചു, അല്ലേ എന്നുള്ള ആശ്വാസചോദ്യത്തിന് പിറകെ ഊണിനുള്ള ക്ഷണം കൂടിയായപ്പോൾ ഈ സ്ത്രീയെ എല്ലാവരും ചേച്ചി എന്നു വിളിക്കുന്നത് വെറുതെയല്ല എന്ന് മനസ്സ് പറഞ്ഞു. പിന്നെ ശരിക്കും ഒരു മൂത്തചേച്ചിയെപ്പോലെ ഒപ്പമിരുന്ന്, സ്നേഹത്തോടെയുള്ള ഊട്ടും.
പിന്നെ അഭിമുഖത്തിനായി സിറ്റൗട്ടിലേക്ക്...
ശക്തമായ കാര്യങ്ങളൊന്നും ചോദിക്കുവാനുണ്ടായിരുന്നില്ലെങ്കിൽപ്പോലും, ചോദിക്കേണ്ട കാര്യങ്ങളുടെ ഒരേകദേശരൂപം മനസ്സിൽ അടുക്കി വച്ചിരുന്നു. പക്ഷേ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം. അല്ലാതെ തന്നെ ചോദ്യവും ഉത്തരവും സ്വയം അനർഗ്ഗളപ്രവാഹമായി; ഔപചാരികത തെല്ലും ഇല്ലാതെ.
നഴ്സറിയിൽ തുടങ്ങിയ ബോർഡിംഗ് പഠനം
This story is from the September 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...