മീനുവിന്റെ മന്ത്രിയമ്മ
Grihalakshmi|January 16-31, 2023
17വർഷത്തെ രാഷ്ട്രീയ ജീവിതം നേട്ടങ്ങളുടെ ഒപ്പം നൊമ്പരങ്ങളുടെയും കാലമാണ് പി. കെ. ജയലക്ഷ്മിക്ക്. സ്ത്രീയായതുകൊണ്ട് മാത്രമല്ലേ ഈ നോവുകൾ എന്ന ചോദ്യം ഉയർത്തുന്നുണ്ട് അവരുടെ അനുഭവങ്ങൾ...
വി. പ്രവീണ
മീനുവിന്റെ മന്ത്രിയമ്മ

ഞാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ട ആളല്ലായിരുന്നു. സത്യം പറഞ്ഞാൽ "നിർഭാഗ്യവശാൽ വന്നുപോയതാണ്.'' കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാമന്ത്രി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി വിശേഷണങ്ങളൊരുപാടുള്ള പി. കെ. ജയലക്ഷ്മി ഇങ്ങനെയൊരു മുഖവുരയോടെയാണ് ഗൃഹലക്ഷ്മിയോട് സംസാരിച്ചു തുടങ്ങിയത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൽ നിന്ന് അധികാര സ്ഥാനത്ത് ഉയർന്നുവന്ന സാധാരണക്കാരി. നിയമസഭയിലേക്കുള്ള അവരുടെ കടന്നുവരവ് സമൂഹം കൈയടിച്ചു പാസാക്കിയതാണ്. എന്നിട്ടും അവരതിനെ "നിർഭാഗ്യകരം എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാവാം. ആ ചോദ്യത്തിന് ഉത്തരം തേടി മാനന്തവാടിയിലെ കുറിച്യരുടെ വിളനിലത്തിലേക്ക്...

കാട്ടിമൂല പാലോട്ട് കുറിച്യ തറവാടിനരികെ വിശാലമായ വയലേലയും കാപ്പിത്തോട്ടങ്ങളും കാണാം. വെളിയൻ നെല്ല് വിളഞ്ഞ പാടത്ത് കൊയ്ത്തിനിറങ്ങിയതാണ് പെണ്ണുങ്ങൾ. തലയിലെ കെട്ട് അഴിച്ചുമാറ്റി പാടത്തു നിന്ന് മൺതിട്ടകൾ കയറി മുൻമന്ത്രി വീട്ടുമുറ്റത്തേക്ക് വന്നു. ഇപ്പോൾ ഇതൊക്കെയാണെന്റെ സന്തോഷം.. 17 വർഷത്തെ പൊതുപ്രവർത്തന ജീവിതം സന്തോഷം തന്നിട്ടില്ല എന്നല്ല. ജീവിതത്ത ദുരിതത്തിൽ അകപ്പെടുത്തിയ വലിയ ദൗർഭാഗ്യം അതേയിടത്തു നിന്നാണ് എനിക്ക് ലഭിച്ചത്. മന്ത്രി, മുൻമന്ത്രി എന്നൊക്കെയുള്ള വിശേഷണങ്ങൾക്കപ്പുറം ഞാനൊരു സ്ത്രീയാണ്...പൊതുരംഗത്തേക്ക് എത്തപ്പെട്ടതിന്റെ പേരിൽ പിറക്കാനിരുന്ന കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലായി. കുഞ്ഞിനെ നഷ്ടപ്പെടുമെന്നു കരുതിയ നാളുകളിൽ വിളിക്കാത്ത ദൈവങ്ങളില്ല... പ്രാർഥനകൾ ഫലിച്ചു... എന്റെ മോളെ എനിക്ക് ലഭിച്ചു... മെതിച്ച കറ്റയുടെ മണമുള്ള ഉമ്മറത്ത് അഞ്ചു വയസ്സുകാരി മീനൂട്ടി(ആരാധ്യ) അമ്മയോട് ചേർന്നിരുന്നു... “പ്രിമെച്വർ ബേബീസ് വികൃതികളായിരിക്കും... ദേ ഇവളെപ്പോലെ...'' അടങ്ങിയിരിക്കാൻ തീരെയും ഇഷ്ടമില്ലാത്ത ആ പെൺകുഞ്ഞ് മൺതിട്ടകൾ ചാടിക്കടന്ന് പാടത്തേക്ക് ഓടി... അവളുടെ അമ്മ ഒരു ദുരിതകാലത്തിന്റെ ഓർമയിൽ മുഴുകി...

സന്തോഷം, അഭിമാനം

This story is from the January 16-31, 2023 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 16-31, 2023 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023