കുഞ്ഞുവാവയ്ക്ക് അസുഖം വന്നാൽ ടെൻഷനടിക്കുന്നത് കുടുംബം മുഴുവനാണ്. ചെറിയ അസുഖം വന്നാൽ പോലും കുട്ടികൾ കളിചിരി നിർത്തി കണ്ണീരിലേക്കും കരച്ചിലിലേക്കും പോകും. മരുന്ന് നൽകി അസുഖം മാറ്റുക എന്നതാണ് അടുത്ത മാർഗം. എന്നാൽ മരുന്ന് വെറുതേയങ്ങ് കൊടുത്താൽപോര. അതിന്റെ അളവിലും കൊടുക്കുന്ന രീതിയിലുമെല്ലാം ശ്രദ്ധവേണം.
അളവ് മറക്കല്ലേ
കുഞ്ഞുങ്ങളുടെ തൂക്കമനുസരിച്ചാണ് ഔഷധപ്രയോഗം എന്നതിനാൽ ചെറിയ അളവു വത്യാസങ്ങൾ പോലും അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കും. മരുന്നുകൾ കൃത്യമായഅളവിൽ നൽകാൻ ശ്രദ്ധവേണം.
ഒരു ടീസ്പൂൺ എന്നു പറഞ്ഞാൽ വീട്ടിലെ ഏതെങ്കിലും സ്പൂണല്ല, മറിച്ച് 5 മില്ലി ലിറ്റർ (5 ml ) ആണ് എന്ന കാര്യം ഓർക്കണം.
മിക്കവാറും മരുന്നു കുപ്പികളോടൊപ്പം മരുന്ന് അളന്നു നൽകുവാനുള്ള 5-10മില്ലിലിറ്ററിന്റെ ചെറിയ പ്ലാസ്റ്റിക് അളവുപാത്രങ്ങളും ഉണ്ടാവാറുണ്ട്.
ഒരു മില്ലി ലിറ്റർ 16 തുള്ളികളാണ് എന്ന വസ്തുത ഓർക്കുന്നതും ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പ്രധാനമാണ്.
ഡ്രൈ പൗഡർ ആയി കുപ്പികളിൽ ലഭിക്കുന്ന മരുന്നുകൾ, അവയോടൊപ്പം ലഭിക്കുന്ന ശുദ്ധജലമോ അതല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളമോ കൃത്യമായ അളവിൽ ഒഴിച്ച് ലായനിയാക്കി മാറ്റണം. മരുന്നു ലായനിയിൽ എത്ര വെള്ളം ചേർക്കണം എന്ന് കുപ്പിയിൽ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും.
മടി കാണിച്ചാൽ
മരുന്നു കഴിക്കാനുള്ള കുട്ടികളുടെ മടി പലപ്പോഴും അവയുടെ സ്വാദുമായി ബന്ധപ്പെട്ടായിരിക്കും. കള്ളതോ ചവർപ്പുള്ളതോ ആയ മരുന്നുകൾ കുട്ടികൾക്ക് താരതമ്യേന ഇഷ്ടമാവില്ല.
മധുരമുള്ള മരുന്നുകൾ ഇഷ്ടംപോലെ ലഭ്യമാണെന്നതു കൊണ്ടു തന്നെ മധുരമുള്ള മരുന്നുകൾ വേണം എന്ന് ഡോക്ടറോട് പറയാൻ മടിക്കരുത്.
“മരുന്നുകൾ' എന്ന ഭാവത്തിൽ നൽകിയാൽ കുട്ടികൾ പലപ്പോഴും മധുരമുള്ള മരുന്നുകൾ പോലും കുടിക്കാൻ മടി കാണിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് മറ്റു പാനീയങ്ങളും ഇഷ്ടഭക്ഷണങ്ങളും നൽകുമ്പോൾ ഭാവഭേദം കൂടാതെ മരുന്നുകൾ നൽകുന്നതാവും നല്ലത്.
This story is from the November 16-30, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 16-30, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw