നമ്മുടെ മകൻ/മകൾ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് എങ്ങനെ തിരിച്ചറിയാം
Grihalakshmi|June 16-30, 2022
സെക്സ് എജ്യുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
ഡോ. സൗമ്യ സരിൻ ചൈൽഡ് സ്പെഷ്യലിസ്റ്റ്, പൊതുജനാരോഗ്യ വിദഗ്ദ്ധ
നമ്മുടെ മകൻ/മകൾ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് എങ്ങനെ തിരിച്ചറിയാം

എങ്ങനെയാണ് ഒരു വ്യക്തി സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിയുന്നത്?

ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വന്തം ഐഡന്റിറ്റി തിരിച്ചറിയുന്നത് വ്യത്യസ്ത അനുഭവങ്ങളിലൂടെയും പല പ്രായത്തിലും ആയിരിക്കും. എല്ലാവർക്കും ഒരുപോലെ ആവണം എന്നില്ല ഇത്. എങ്കിൽ കൂടിയും തനിക്ക് ചാർത്തപ്പെട്ട ലിംഗത്തിൽ താൻ "ഫിറ്റ്' ആവുന്നില്ല എന്ന ഒരു ചിന്ത ഇവർക്ക് എല്ലാവർക്കുമുണ്ടാകും. കൗമാരപ്രായത്തോടടുപ്പിച്ചോ അതിനു ശേഷമോ ആണ് ഇത് കൂടുതലായും അവർ തിരിച്ചറിയുന്നത്.

തങ്ങൾക്ക് നൽകപ്പെട്ട അസൈൻഡ് സെക്സുമായി ചേർന്നു പോകാത്ത ആഗ്രഹങ്ങളും താല്പര്യങ്ങളും ഉണ്ടാവുന്നതായി ഇവർക്ക് അനുഭവപ്പെടാം. ചിലർ ഇത്തരം ചോദനകളെ സന്തോഷത്തോടെ ആസ്വദിക്കുമ്പോൾ ചിലർക്ക് ഇത്തരം ചിന്തകൾ വലിയ മാനസിക സമ്മർദമാവും നൽകുക. തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് ചിന്തിക്കുന്ന അവർക്ക് വലിയ ആശയക്കുഴപ്പവും നാണക്കേടും ഉണ്ടാകാറുണ്ട്.

കുറച്ചെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തങ്ങളുടെ അസൈൻഡ് സെക്സിലും അതുപ്രകാരമുള്ള ജെൻഡർ റോളുകളിലും ജീവിക്കുക കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കാം. അവരുടെ ജെൻഡർ ഐഡന്റിറ്റി അനുസരിച്ചുള്ള ശരീര പ്രത്യേകത കൾ ഇല്ലാത്തത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാം. തന്റെ ജെൻഡർ ഐഡന്റിറ്റി അനുസരിച്ചുള്ള ശരീരം വേണമെന്ന് അതിയായ ആഗ്രഹം ഉള്ളവരും ഉണ്ടാകാം. ഈ അവസ്ഥയെ ആണ് ജെൻഡർ ഇൻകോൺഗുവൻസ് ജെൻഡർ ഡിസ്ഫോറിയ എന്ന് പറയുക. ഇവർ ചിലപ്പോൾ ഹോർമോൺ ചികിത്സ, ജെൻഡർ അഫർമേഷൻ സർജറി ഇവയൊക്കെ എടുക്കാൻ താല്പര്യം കാണിക്കാം.

മക്കൾ ഇത്തരത്തിലുള്ള സ്വഭാവവ്യതിയാനങ്ങൾ പ്രകടിപ്പിച്ചാൽ മാതാപിതാക്കൾ എന്തുചെയ്യണം?

നമ്മുടെ സമൂഹം ട്രാൻസ്ജെൻഡർ വ്യക്തികളോട് കാണിക്കുന്ന അവഗണന കൊണ്ടുതന്നെ സ്വന്തം മക്കൾ ഇത്തരത്തിൽ പെരുമാറുന്നത് അധിക മാതാപിതാക്കളും ഭീതിയോടെ ആയിരിക്കും നോക്കിക്കാണുക. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനോ അവരെ ഉൾക്കൊള്ളാനോ പലപ്പോഴും മാതാപിതാക്കൾക്ക് സാധിക്കാറില്ല. അതുകൊണ്ട് കൂടിയാണ് നമ്മൾ ഈ വിഷയം ഇത്രകണ്ട് പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്.

This story is from the June 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023