കടൽ മഹത്തായൊരു ജീവിത പ്രമാണമാണ്. അനന്തമായ ജലരാശിയുടെ അഗാധത കളിൽ പരശതം ജീവജനുസ്സുകളെ ഗർഭത്തിൽ വഹിക്കുന്ന അമ്മ, കടലമ്മയുടെ വിരിമാറിൽ തുടിച്ചു പറന്നും ചെറുമത്സ്യങ്ങളെ വേട്ടയാടിയും അറിയാത്തീരങ്ങളിൽ പ്രജനനം നടത്തിയും വൻപാറക്കൂട്ടങ്ങളുടെ നിഗൂഢത കളിൽ രാവുറങ്ങിയും അതിജീവനം തേടുന്ന പതംഗജാലചാരുതയും കടലിന്റെ ഓമനകൾ തന്നെ.
ഈ കടൽപ്പക്ഷിക്കൂട്ടങ്ങൾ, കടൽ പ്രക്ഷുബ്ധമാകുമ്പോഴോ ഭക്ഷണ ലഭ്യത കുറയുമ്പോഴോ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായോ, ചേക്കേറാച്ചില്ലകളില്ലാത്ത കടൽപ്പരപ്പ് താണ്ടി തീരംതേടിയെത്തുന്ന ദേശാടകരാണ്. അതിദീർഘപഥങ്ങൾ താണ്ടി കാനഡയിൽനിന്ന് തെക്കൻ അമേരിക്കൻ തീരങ്ങൾ വരെ പറന്ന ണയുന്ന ഫ്രാങ്ക്ലിൻസ് ഗൾ (Franklin's Gull) മുതൽ ഹ്രസ്വദൂരദേശാടകർ വരെ തീരം തേടിയെത്തുന്നു.
നവംബർ മുതൽ ഏതാണ്ട് മാർച്ച് മാസം വരെ യൂറോപ്പിന്റെയും ഏഷ്യയുടെയും വാസഗേഹം വിട്ട് കേരളതീരം തേടിയെത്തുന്ന ശിശിരകാലസന്ദർശകരായ (Winter visitors) കടൽപ്പക്ഷികളെത്തേടിയായിരുന്നു യാത്ര. ചാവക്കാട്ടെ പുത്തൻകടപ്പുറം മുതൽ, പൊന്നാനി വഴി, കടലുണ്ടി വരെ. കൂടെ പക്ഷിനിരീക്ഷണത്തിൽ അഗാധമായ അറിവുള്ള സുഹൃത്ത് ശശിധരൻ മനേക്കരയും. നിശ്ശബ്ദരായി, ഈ തീരം തങ്ങളുടെ സുരക്ഷിതതാവളമെന്നു കരുതി പറന്നെത്തുന്ന അതിഥികളെ ഒരുതരത്തിലും അലോസരപ്പെടുത്താതെയായിരുന്നു ഓരോ ചുവടും മുന്നോട്ടുവെച്ചത്.
ചാവക്കാടിന്റെ മണൽപ്പരപ്പിൽ നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വലിയ കടൽക്കാക്കകളുടെ (Greater black backed gull) വൻകൂട്ടത്തെ കണ്ടപ്പോൾത്തന്നെ മനസ്സിൽ ആഹ്ലാദത്തിരയുയരുകയായി ഇത്രയേറെ കടൽക്കാക്കകളെ മുൻപെങ്ങും നേരിട്ടുകാണാനായിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏതോ കൗഞ്ചദ്വീപിലെത്തിയ പ്രതീതി. കൂടെ കേരളതീരത്ത് ചെറുകൂട്ടങ്ങളായി മാത്രം വിരുന്നെത്തുന്ന ആളച്ചിന്നന്മാരും മംഗോളിയൻ മണൽക്കോഴികളും തെറ്റിക്കൊക്കൻമാരും ആറ്റുമണൽ കോഴിയും ചോരക്കാലിയും വാൾക്കൊക്കൻമാരുമെല്ലാമടങ്ങുന്ന വിരുന്നുകാർ, തദ്ദേശവാസികളായ തിരമുണ്ടിയും നീർക്കാക്കയും കാലിമുണ്ടിയും ചിന്നമുണ്ടിയുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.
This story is from the March 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
മഞ്ഞുവീഥിയിൽ വിമലയെ തേടി
കാത്തിരിപ്പിന്റെ കഥയാണ് എം.ടിയുടെ 'മഞ്ഞ്'. തോണിക്കാരൻ ബുദ്ധവിനെയും മരണത്തെ കാത്തിരിക്കുന്ന സർദാർജിയെയും സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയെയും വായനക്കാർക്ക് മറക്കാനാകില്ല. 'മഞ്ഞി'ന് പശ്ചാത്തലമായ നൈനിറ്റാളിലൂടെ...
പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ
രൂപഭംഗികൊണ്ടും ചലനംകൊണ്ടും ഓമൽ കൗതുകമാണ് പുള്ളിനത്തുകൾ. കീടങ്ങളെ ഭക്ഷിച്ച് പ്രകൃതി പരിപാലനം സാധ്യമാക്കുന്ന പുള്ളിനത്തുകളെത്തേടിയാണ് ഇക്കുറി യാത്ര...
ഫാൻസിപാനിലെ ആകാശവിസ്മയം
വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര
പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ
യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത് സിനായ് മലനിരകളിൽ വെച്ചായിരുന്നുവെന്നാണ് വിശ്വാസം. പുണ്യഭൂമിയായ സിനായ് മലനിരകളിലേക്ക് നീളുന്ന സഞ്ചാരം...
പാണ്ടിപ്പത്തിലെ കരടിയും കരിവീരനും
കരടിക്കൂട്ടം ക്യാമറയിൽ പതിയുക അപൂർവമാണ്. അതിനൊപ്പം കരിവിരന്റെ സാന്നിധ്യം കൂടിയായാലോ? അഗസ്ത്യാർകൂടത്തിലെ ആ അപൂർവകാഴ്ചകളിലേക്ക്