ചിന്നാറിലെ വന്യലോകം
Mathrubhumi Yathra|March 2023
ചിന്നാറിൽനിന്ന് കൂട്ടാറിലേക്കുള്ള യാത്ര കാടിന്റെ മായാലോകം തുറന്നുതരും. കൊമ്പുകുലുക്കി പായുന്ന കാട്ടുപാത്താഭയാ മാനംനോക്കി കിടക്കുന്ന തവളവായൻ കിളിയായോ നക്ഷത്രയാമയുടെ രൂപത്തിലോ ആ കാഴ്ചകൾ കൺമുന്നിൽ വിടരും
SREEJITH R
ചിന്നാറിലെ വന്യലോകം

തൊട്ടടുത്ത് ജാലകത്തിനോടു ചേർന്ന് ഒത്ത ഒരു കൊമ്പൻ. അവൻ വളരെ ശാന്തനായി, ഊർജസ്വലതയോടെ പുല്ല് തിന്നു കൊണ്ട് നിൽക്കുന്നു. പെൻഡുലം ക്ലോക്കുപോലെ താളാത്മകമായിരുന്നു അവന്റെ ചെവി അടിക്കുന്ന ശബ്ദം, പൂച്ച കുറുകുന്ന പോലെ അവന്റെ കുറുകലും, തുമ്പിക്കൈ കൊണ്ട് ഒന്നിച്ച് പിഴുത ഒരുകൂട്ടം പുല്ലുകൾ മെല്ലെ സ്വന്തം കാലിൽ അടിച്ച് മണ്ണുകളഞ്ഞ് വായിലിട്ട് ചവയ്ക്കുന്ന ശബ്ദവും വ്യക്തമായി കേൾക്കാം. അത്ര അടുത്താണ് അവന്റെ നിൽപ്പ്. ഒന്ന് തിരിഞ്ഞാൽ കൊമ്പുകൊണ്ട് തകരാനുള്ള അകലം മാത്രമേ എനിക്കും അവനും ഇടയിലുള്ള ജനലിന് ഉണ്ടായിരുന്നുള്ളൂ. ഒച്ച ഉണ്ടാക്കിയാൽ, വെളിച്ചം വീണാൽ അവൻ സ്ഥായീഭാവം കൈവെടിഞ്ഞങ്കിലോ എന്നോർത്ത് ഫോട്ടോ എടുക്കാനുള്ള ഉദ്യമം ഉപേക്ഷിച്ചു. അവന്റെ മനോഹരചേഷ്ടകൾ തടസ്സമില്ലാതെ നിലാവെളിച്ചത്തിൽ കണ്ടുകിടക്കാനായിരുന്നു എനിക്കും ഇഷ്ടം. ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒരിക്കലും മറക്കാത്ത ഒരു രാത്രിയോർമ

 അഞ്ചുനാടിന്റെ കിഴക്കൻ ചെരുവിൽ മഴനിഴൽ കാടുകളിൽ പ്രകൃതി ഒളിപ്പിച്ച കാണാക്കാഴ്ചകൾ തേടി ഇടയ്ക്ക് പോകാറുണ്ട്. ശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി നന്നങ്ങാടികളും, ഗുഹാമനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ കല്പിത കഥാപാത്രങ്ങളുടെയും വന്യ ജീവികളുടെയും രേഖാചിത്രങ്ങളും അദ്ഭുതപ്പെടുത്തുന്ന അടയാളങ്ങളായി ഇന്നും അവശേഷിക്കുന്നു. ഒപ്പം അതിലും ആശ്ചര്യപ്പെടുത്തുന്ന എത്രയോ അധികം ജീവികളും ഈ വരണ്ട കാടുകളിലേക്ക് എന്നും സ്വാഗതം ചെയ്തു കൊണ്ടേയിരിക്കുന്നു.

പക്ഷികളുടെ പറുദീസ

പ്രകൃതിസ്നേഹികളുടെ, പ്രത്യേകിച്ച് പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഇവിടം. മഴയൊഴിഞ്ഞ വരണ്ട മുൾക്കാടുകളും മൂന്നാറിൽ നിന്ന് കുളിർവാഹിയായി ഒഴുകുന്ന പാമ്പാറും ചിന്നാറും കൂട്ടാറും തീർക്കുന്ന പച്ചപ്പിന്റെ ഇടനാഴികളും ഒത്തൊരുമിക്കുന്ന വിസ്മയലോകം. അവിടെ നിറങ്ങൾ വാരിപ്പൂശിയ എത്രയെത്രതരം പക്ഷികൾ, ശലഭങ്ങൾ, ജന്തുജാലങ്ങൾ. എപ്പോൾ വന്നാലും എന്തെങ്കിലും പുതുമ നൽകി അനുഗ്രഹിക്കുന്ന സ്വഭാവം ഈ കാടിനുള്ളതായി തോന്നിയിട്ടുണ്ട്. ഇത്തവണയും അവൾ നിരാശപ്പെടുത്തിയില്ല.

This story is from the March 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023
മഞ്ഞുവീഥിയിൽ വിമലയെ തേടി
Mathrubhumi Yathra

മഞ്ഞുവീഥിയിൽ വിമലയെ തേടി

കാത്തിരിപ്പിന്റെ കഥയാണ് എം.ടിയുടെ 'മഞ്ഞ്'. തോണിക്കാരൻ ബുദ്ധവിനെയും മരണത്തെ കാത്തിരിക്കുന്ന സർദാർജിയെയും സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയെയും വായനക്കാർക്ക് മറക്കാനാകില്ല. 'മഞ്ഞി'ന് പശ്ചാത്തലമായ നൈനിറ്റാളിലൂടെ...

time-read
2 mins  |
April 2023
പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ
Mathrubhumi Yathra

പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ

രൂപഭംഗികൊണ്ടും ചലനംകൊണ്ടും ഓമൽ കൗതുകമാണ് പുള്ളിനത്തുകൾ. കീടങ്ങളെ ഭക്ഷിച്ച് പ്രകൃതി പരിപാലനം സാധ്യമാക്കുന്ന പുള്ളിനത്തുകളെത്തേടിയാണ് ഇക്കുറി യാത്ര...

time-read
2 mins  |
April 2023
ഫാൻസിപാനിലെ ആകാശവിസ്മയം
Mathrubhumi Yathra

ഫാൻസിപാനിലെ ആകാശവിസ്മയം

വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര

time-read
2 mins  |
April 2023
പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ
Mathrubhumi Yathra

പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ

യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത് സിനായ് മലനിരകളിൽ വെച്ചായിരുന്നുവെന്നാണ് വിശ്വാസം. പുണ്യഭൂമിയായ സിനായ് മലനിരകളിലേക്ക് നീളുന്ന സഞ്ചാരം...

time-read
2 mins  |
April 2023
പാണ്ടിപ്പത്തിലെ കരടിയും കരിവീരനും
Mathrubhumi Yathra

പാണ്ടിപ്പത്തിലെ കരടിയും കരിവീരനും

കരടിക്കൂട്ടം ക്യാമറയിൽ പതിയുക അപൂർവമാണ്. അതിനൊപ്പം കരിവിരന്റെ സാന്നിധ്യം കൂടിയായാലോ? അഗസ്ത്യാർകൂടത്തിലെ ആ അപൂർവകാഴ്ചകളിലേക്ക്

time-read
1 min  |
April 2023